Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ചില തുറന്നുപറച്ചില്‍ ഏറ്റു, ദല്‍ഹി വായുമലിനീകരണത്തിന് പിന്നിലെ ഈ സത്യങ്ങള്‍ അംഗീകരിച്ച് ജനം

ദല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നടത്തിയ ഒരു അസാധാരണ രാഷ്‌ട്രീയനീക്കം ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇഷ്ടമായി. ദല്‍ഹിയിലെ വായുമലിനീകരണത്തിന് പിന്നിലെ ഉത്തരവാദിത്വം നിഷേധിക്കുന്ന പതിവ് രീതി വിട്ട് ദല്‍ഹിയിലെ ചില അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ ഏറ്റുപറയുകയായിരുന്നു രേഖാ ഗുപ്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 10:46 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നടത്തിയ ഒരു അസാധാരണ രാഷ്‌ട്രീയനീക്കം ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇഷ്ടമായി. ദല്‍ഹിയിലെ വായുമലിനീകരണത്തിന് പിന്നിലെ ഉത്തരവാദിത്വം നിഷേധിക്കുന്ന പതിവ് രീതി വിട്ട് ദല്‍ഹിയിലെ ചില അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ ഏറ്റുപറയുകയായിരുന്നു രേഖാ ഗുപ്ത. ഇതിന് മുന്‍പ് ഒരു രാഷ്‌ട്രീയ നേതാവും പറയാന്‍ തയ്യാറായിട്ടില്ലാത്ത കാര്യം രേഖാ ഗുപ്ത പറഞ്ഞപ്പോള്‍ അതിന് കയ്യടിയും ഉയരുന്നുണ്ട്.

ദല്‍ഹിയിലെ അതിരൂക്ഷമായ യാഥാര്‍ത്ഥ്യമാണ് രേഖാ ഗുപ്ത കഴിഞ്ഞ ദിവസം തന്റെ പ്രസംഗത്തില്‍ തുറന്നുകാണിച്ചത്. “വെറും 1500 ചതുരശ്ര കിലോമീറ്റര്‍ മാത്രം വ്യാപ്തിയുള്ള നഗരമാണ് ദല്‍ഹി. ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത് മൂന്ന് കോടി ജനങ്ങള്‍. ദശലക്ഷക്കണക്കിന് വാഹനങ്ങള്‍ പുക തുപ്പുന്നു. അവയില്‍ പലതും വേണ്ടവിധം പരിശോധന നടത്തിയിട്ടില്ലാത്ത വാഹനങ്ങളാണ്. ദല്‍ഹിക്ക് മര്യാദയ്‌ക്ക് ശ്വസിക്കണമെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കലോ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. പകരം ഉത്തരവാദിത്വം ഏറ്റെടുക്കലാണ്”. തന്റെ പ്രസംഗത്തില്‍ രേഖാ ഗുപ്ത ഇത്രയും തുറന്നുപറഞ്ഞപ്പോള്‍ ദല്‍ഹിക്കാരില്‍ പലരും അത് അംഗീകരിക്കുകയായിരുന്നു. പ്രശ്നത്തില്‍ നിന്നും ഒഴിഞ്ഞുമാറാതെ, മറ്റുള്ളവരെ കുറ്റപ്പെടുത്താതെ, ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ടുള്ള ഈ രാഷ്‌ട്രീയ നീക്കം പതിവ് രാഷ്‌ട്രീയശൈലികളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു.

ദല്‍ഹിയിലെ വായുമലിനീകരണത്തിന് ശാശ്വതമായ ഒരു പരിഹാരമാണ് രേഖാ ഗുപ്ത തേടാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ദല്‍ഹിയുടെ വായു ഗുണനിലവാര സൂചിക 350നും 411നും ഇടയ്‌ക്കാണ്. ഇത് അപകടകരം എന്ന തോതിലാണ്. 1500 ചതുരശ്ര കിലോമീറ്ററിനകത്ത് ദശലക്ഷക്കണക്കിന് പരിശോധിക്കപ്പെട്ടതും അല്ലാത്തതുമായ വാഹനങ്ങള്‍ ഉയര്‍ത്തുന്ന വായുമലിനീകരണ ഭീഷണി വളരെ വലുതാണ്. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കുക എന്നതാണ് രേഖാ ഗുപ്ത ഇതിന് മുന്നോട്ട് വെയ്‌ക്കുന്ന ഒരു പരിഹാരം. കാര്‍പൂളില്‍, മെട്രോയില്‍, ബസ്സില്‍ ഇങ്ങിനെ പൊതു ഗതാഗതസംവിധാനം ഉപയോഗിക്കുന്നതിലേക്ക് ജനങ്ങള്‍ മാറണമെന്നുമാണ് രേഖഗുപ്ത നിര്‍ദേശിക്കുന്നത്. ഇതിലൂടെ വാഹനങ്ങളില്‍ നിന്നുള്ള വായുമലിനീകരണം വലിയ തോതില്‍ കുറയ്‌ക്കാന്‍ കഴിയും. ഇത് ദല്‍ഹിയുടെ ശ്വാസകോശത്തെ മെച്ചപ്പെടുത്തും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ദല്‍ഹിയിലെ അന്തരീക്ഷമലിനീകരണം കുറയ്‌ക്കാന്‍ കൃത്രിമമഴ ഉള്‍പ്പെടെയുള്ള പരിഹാരങ്ങള്‍ തേടിയ ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ശ്രമങ്ങള്‍ പൂര്‍ണ്ണമായും വിജയം കണ്ടിരുന്നില്ല. കുറഞ്ഞചെലവില്‍ ഐഐടികളുമായി ചേര്‍ന്ന് കൃത്രിമമഴ പെയ്യിക്കാനുള്ള ശ്രമം മേഘങ്ങളില്‍ വേണ്ടത്ര അളവില്‍ ജലാംശമില്ലാത്തതിനാല്‍ പൂര്‍ണ്ണതോതില്‍ വിജയിച്ചിരുന്നില്ല. പക്ഷെ പരീക്ഷണങ്ങള്‍ തുടരുകയാണ്. പഞ്ചാബില്‍ നിന്നും ആം ആദ്മിയുടെ അനുഗ്രഹാശിസ്സുകളോടെ നടക്കുന്ന കര്‍ഷകരുടെ വൈക്കോല്‍ കത്തിക്കലാണ് ദല്‍ഹിയിലെ വായു ഗുണനിലവാര സൂചികയെ മേലോട്ട് ഉയര്‍ത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: Arvind Kejriwaldelhi pollutionRekha GuptaAir Quality IndexAQI DelhiDelhi Air pollutionDelhi city
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.