Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വടികൊടുത്ത് അടിവാങ്ങി രാഹുലും കോണ്‍ഗ്രസ്സും

വിഷയത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിനിടെ രാഹുല്‍ ഇടപെട്ടതോടെയാണ് അന്തരീക്ഷം വഷളായത്. താന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടതിന് ചുട്ട മറുപടിയാണ് അമിത്ഷാ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2025, 10:32 am IST
inEditorial, Vicharam

തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പ്രതീകമായി അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിന് പാര്‍ലമെന്റിനകത്തും നിരന്തരം പരിഹാസ്യനാവാനാണ് വിധി. പദവി പ്രതിപക്ഷ നേതാവിന്റേതാണെങ്കിലും അതിന്റെതായ അന്തസ്സ് വാക്കിലും പെരുമാറ്റത്തിലും ഈ നേതാവ് കാണിക്കാറില്ല. സ്വന്തമായി പഠിച്ച് വിഷയങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ആരോ പറഞ്ഞുകൊടുത്തു വിട്ട കാര്യങ്ങള്‍ അരോചകമായ ശരീരഭാഷയില്‍ അവതരിപ്പിക്കുകയാണ് ഇയാളുടെ രീതി. ലോക്‌സഭയില്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലും ഇതാണ് കണ്ടത്.

വിഷയത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിനിടെ രാഹുല്‍ ഇടപെട്ടതോടെയാണ് അന്തരീക്ഷം വഷളായത്. താന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടതിന് ചുട്ട മറുപടിയാണ് അമിത്ഷാ നല്‍കിയത്.
പ്രതിപക്ഷ നേതാവ് പറയുന്നതിന് അനുസരിച്ചല്ല താന്‍ പ്രസംഗിക്കുകയെന്നും ആരുടെയെങ്കിലും ആവശ്യപ്രകാരം പ്രസംഗത്തിന്റെ ക്രമം മാറ്റുന്നയാളല്ല താനെന്നും അമിത് ഷാ വ്യക്തമാക്കുകയായിരുന്നു.

‘പാര്‍ലമെന്ററി രംഗത്ത് എനിക്ക് മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവമുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം. പക്ഷേ എന്തു പറയണമെന്ന് ഞാനാണ് തീരുമാനിക്കുക. അത് തീരുമാനിക്കാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല’. ഈ മറുപടിയോട് എങ്ങനെ പ്രതികരിക്കണമെന്ന് രാഹുലിന് നിശ്ചയം ഇല്ലായിരുന്നു. പിന്നീട് സഭയ്‌ക്ക് പുറത്തുപോയ ശേഷം അമിത് ഷായുടെ മറുപടി ഭയവും അസ്വസ്ഥതയുമുള്ളതായിരുന്നുവെന്നു പറഞ്ഞ് പതിവുപോലെ തന്റെ അപക്വത രാഹുല്‍ പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പുകളെക്കുറിച്ച് രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും, കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അമിത്ഷാ വ്യക്തമാക്കുകയുണ്ടായി. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പുകളെ കുറ്റം പറയുന്നു, ജയിക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നു. ഇതാണ് കോണ്‍ഗ്രസിന്റെ രീതിയെന്ന് പരിഹസിക്കാനും അമിത് ഷാ മറന്നില്ല. ഹരിയാനയിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് താന്‍ ആറ്റംബോംബ് വര്‍ഷിക്കുമെന്ന് രാഹുല്‍ പറഞ്ഞതും, ഒരു വീട്ടില്‍ 501 വോട്ടുകളുണ്ടെന്ന് അവകാശപ്പെട്ടതും തെറ്റാണെന്ന് തെളിവുകള്‍ നിരത്തി കമ്മിഷന്‍ സ്ഥിരീകരിക്കുകയുണ്ടായി. എന്നിട്ടും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ ആരോപണം തുടര്‍ന്നു ഉന്നയിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്.

ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കണ്ടുപിടിച്ച വീട് ചെറിയൊരു വീടല്ലെന്നും, പാരമ്പര്യമായി ലഭിച്ച ഒന്നര ഏക്കറോളം വരുന്ന ഭൂമിയില്‍ നിരവധി വീടുകള്‍ ഉണ്ടെന്നും, ഇവിടെ താമസിക്കുന്നവരെയെല്ലാം ഒറ്റവീട്ടുകാരായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ കുടുംബങ്ങള്‍ക്ക് വേര്‍തിരിച്ച് നമ്പര്‍ നല്‍കിയിട്ടില്ല. ഇതാണ് ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും ഉപയോഗിച്ചത്. രാഹുല്‍ ആരോപിച്ചതുപോലെ ഇതൊരു വ്യാജ വീടല്ല.

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിക്കുന്ന കോണ്‍ഗ്രസ് അതിലെ തെറ്റ് തിരുത്താനുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമായ എസ്‌ഐആറിനെ എതിര്‍ക്കുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വോട്ട് ചോരി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസിനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. വോട്ടുചോരി നടത്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ പ്രധാനമന്ത്രിയായതെന്നും, രാജ്യത്തെ പൗരത്വം ലഭിക്കുന്നതിന് മുന്‍പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തയാളാണ് കോണ്‍ഗ്രസ് നേതാവ് സോണിയയെന്നും അമിത്ഷാ തുറന്നടിച്ചു. മുന്‍കാലത്ത് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ ഏകപക്ഷീയമായി പ്രതിഷ്ഠിച്ച് വോട്ടു ചോരി നടത്തിയതും കോണ്‍ഗ്രസാണ്. ഇതൊക്കെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെക്കൊണ്ടു തന്നെ പറയിപ്പിച്ച കോണ്‍ഗ്രസ് വടി കൊടുത്ത് അടിവാങ്ങുകയായിരുന്നു.

Tags: congressAmith shaParliamentRahul Congress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.