Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വടികൊടുത്ത് അടിവാങ്ങി രാഹുലും കോണ്‍ഗ്രസ്സും

വിഷയത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിനിടെ രാഹുല്‍ ഇടപെട്ടതോടെയാണ് അന്തരീക്ഷം വഷളായത്. താന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടതിന് ചുട്ട മറുപടിയാണ് അമിത്ഷാ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2025, 10:32 am IST
in Editorial, Vicharam

തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പ്രതീകമായി അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിന് പാര്‍ലമെന്റിനകത്തും നിരന്തരം പരിഹാസ്യനാവാനാണ് വിധി. പദവി പ്രതിപക്ഷ നേതാവിന്റേതാണെങ്കിലും അതിന്റെതായ അന്തസ്സ് വാക്കിലും പെരുമാറ്റത്തിലും ഈ നേതാവ് കാണിക്കാറില്ല. സ്വന്തമായി പഠിച്ച് വിഷയങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ആരോ പറഞ്ഞുകൊടുത്തു വിട്ട കാര്യങ്ങള്‍ അരോചകമായ ശരീരഭാഷയില്‍ അവതരിപ്പിക്കുകയാണ് ഇയാളുടെ രീതി. ലോക്‌സഭയില്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലും ഇതാണ് കണ്ടത്.

വിഷയത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിനിടെ രാഹുല്‍ ഇടപെട്ടതോടെയാണ് അന്തരീക്ഷം വഷളായത്. താന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടതിന് ചുട്ട മറുപടിയാണ് അമിത്ഷാ നല്‍കിയത്.
പ്രതിപക്ഷ നേതാവ് പറയുന്നതിന് അനുസരിച്ചല്ല താന്‍ പ്രസംഗിക്കുകയെന്നും ആരുടെയെങ്കിലും ആവശ്യപ്രകാരം പ്രസംഗത്തിന്റെ ക്രമം മാറ്റുന്നയാളല്ല താനെന്നും അമിത് ഷാ വ്യക്തമാക്കുകയായിരുന്നു.

‘പാര്‍ലമെന്ററി രംഗത്ത് എനിക്ക് മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവമുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം. പക്ഷേ എന്തു പറയണമെന്ന് ഞാനാണ് തീരുമാനിക്കുക. അത് തീരുമാനിക്കാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല’. ഈ മറുപടിയോട് എങ്ങനെ പ്രതികരിക്കണമെന്ന് രാഹുലിന് നിശ്ചയം ഇല്ലായിരുന്നു. പിന്നീട് സഭയ്‌ക്ക് പുറത്തുപോയ ശേഷം അമിത് ഷായുടെ മറുപടി ഭയവും അസ്വസ്ഥതയുമുള്ളതായിരുന്നുവെന്നു പറഞ്ഞ് പതിവുപോലെ തന്റെ അപക്വത രാഹുല്‍ പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പുകളെക്കുറിച്ച് രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും, കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അമിത്ഷാ വ്യക്തമാക്കുകയുണ്ടായി. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പുകളെ കുറ്റം പറയുന്നു, ജയിക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നു. ഇതാണ് കോണ്‍ഗ്രസിന്റെ രീതിയെന്ന് പരിഹസിക്കാനും അമിത് ഷാ മറന്നില്ല. ഹരിയാനയിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് താന്‍ ആറ്റംബോംബ് വര്‍ഷിക്കുമെന്ന് രാഹുല്‍ പറഞ്ഞതും, ഒരു വീട്ടില്‍ 501 വോട്ടുകളുണ്ടെന്ന് അവകാശപ്പെട്ടതും തെറ്റാണെന്ന് തെളിവുകള്‍ നിരത്തി കമ്മിഷന്‍ സ്ഥിരീകരിക്കുകയുണ്ടായി. എന്നിട്ടും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ ആരോപണം തുടര്‍ന്നു ഉന്നയിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്.

ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കണ്ടുപിടിച്ച വീട് ചെറിയൊരു വീടല്ലെന്നും, പാരമ്പര്യമായി ലഭിച്ച ഒന്നര ഏക്കറോളം വരുന്ന ഭൂമിയില്‍ നിരവധി വീടുകള്‍ ഉണ്ടെന്നും, ഇവിടെ താമസിക്കുന്നവരെയെല്ലാം ഒറ്റവീട്ടുകാരായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ കുടുംബങ്ങള്‍ക്ക് വേര്‍തിരിച്ച് നമ്പര്‍ നല്‍കിയിട്ടില്ല. ഇതാണ് ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും ഉപയോഗിച്ചത്. രാഹുല്‍ ആരോപിച്ചതുപോലെ ഇതൊരു വ്യാജ വീടല്ല.

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിക്കുന്ന കോണ്‍ഗ്രസ് അതിലെ തെറ്റ് തിരുത്താനുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമായ എസ്‌ഐആറിനെ എതിര്‍ക്കുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വോട്ട് ചോരി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസിനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. വോട്ടുചോരി നടത്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ പ്രധാനമന്ത്രിയായതെന്നും, രാജ്യത്തെ പൗരത്വം ലഭിക്കുന്നതിന് മുന്‍പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തയാളാണ് കോണ്‍ഗ്രസ് നേതാവ് സോണിയയെന്നും അമിത്ഷാ തുറന്നടിച്ചു. മുന്‍കാലത്ത് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ ഏകപക്ഷീയമായി പ്രതിഷ്ഠിച്ച് വോട്ടു ചോരി നടത്തിയതും കോണ്‍ഗ്രസാണ്. ഇതൊക്കെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെക്കൊണ്ടു തന്നെ പറയിപ്പിച്ച കോണ്‍ഗ്രസ് വടി കൊടുത്ത് അടിവാങ്ങുകയായിരുന്നു.

Tags: congressAmith shaParliamentRahul Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

പുതിയ വാര്‍ത്തകള്‍

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.