Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐടിക്കുമേല്‍ സമ്മര്‍ദം; ബോര്‍ഡിന് കൂട്ടുത്തരവാദിത്വമെന്ന് ജാമ്യഹര്‍ജിയില്‍ പത്മകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 07:40 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ താന്‍ പ്രസിഡന്റായിരുന്ന കാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും തുല്യ പങ്കുണ്ടെന്ന് വ്യക്തമാക്കി എ. പത്മകുമാറിന്റെ ജാമ്യ ഹര്‍ജി. കുറ്റമല്ലാം തന്റെമേല്‍ ചാരി അംഗങ്ങളായ ശങ്കരദാസിനെയും വിജയകുമാറിനെയും രക്ഷിക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് കൂട്ടുത്തരവാദിത്വം വ്യക്തമാക്കി പത്മകുമാര്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

സ്വര്‍ണക്കൊള്ളയില്‍ പ്രസിഡന്റായ പത്മകുമാര്‍ സ്വന്തം നിലയിലാണ് തീരുമാനമെടുത്തു നടപ്പാക്കിയതെന്നാണ് ശങ്കരദാസും വിജയകുമാറും എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍, മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയേ തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടൂ എന്ന് വ്യക്തമാക്കുന്നു. ഒരംഗം എതിര്‍ത്താല്‍ രണ്ടു പേരുടെ ഭൂരിപക്ഷത്തില്‍ തീരുമാനമെടുക്കാം. എതിര്‍ത്ത അംഗത്തിന്റെ വിയോജിപ്പ് മിനിറ്റ്‌സില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം.

പാളികള്‍ ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ തീരുമാനിച്ചത് മൂന്നംഗ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണയിലാണ്. ബോര്‍ഡില്‍ തന്റേതായ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ല. ‘പി
ത്തളയില്‍ തീര്‍ത്ത’ കട്ടിളപ്പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയ്‌ക്ക് കൊടുത്തുവിടണമെന്ന ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ നിര്‍ദേശമാണ് ബോര്‍ഡ് സെക്രട്ടറിയില്‍ നിന്നു ലഭിച്ചത്. ഇതില്‍ ‘സ്വര്‍ണം പൊതിഞ്ഞത്’ എന്ന പരാമര്‍ശം ഉണ്ടായിരുന്നില്ല. ബേസ് മെറ്റല്‍ ചെമ്പ് ആയതിനാല്‍ പിത്തള എന്നത് ‘ചെമ്പ് എന്ന്’ മാറ്റി എഴുതുക മാത്രമാണ് ചെയ്തത്. ദേവസ്വം സ്മിത്തിന്റെ സാന്നിധ്യത്തിലേ പാളികള്‍ അഴിക്കാവൂ എന്നും വ്യക്തമാക്കിയിരുന്നു. മറ്റ് രണ്ട് അംഗങ്ങളുടെ അറിവോടെയായിരുന്നു ഇത്. ബോര്‍ഡ് തീരുമാനമെടുത്ത് ദേവസ്വം സെക്രട്ടറിക്ക് കൈമാറിയ ഫയലില്‍ താന്‍ പിന്നീട് എന്തെങ്കിലും എഴുതിച്ചേര്‍ത്തോയെന്ന് സെക്രട്ടറിയോട് അന്വേഷിച്ചു ബോധ്യപ്പെടാവുന്നതാണെന്നും പത്മകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

പാളികള്‍ ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ ബോര്‍ഡ് തീരുമാനിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് കട്ടിളപ്പാളികള്‍ ഇളക്കിയത്. അംഗങ്ങള്‍ക്ക് മനംമാറ്റം ഉണ്ടായിരുന്നെങ്കില്‍ അത് തടയാതിരുന്നത് എന്തു കൊണ്ട്?

ബോര്‍ഡ് മീറ്റിങ്ങിലെ തീരുമാനം അടുത്ത മീറ്റിങ്ങില്‍ തിരുത്താമെന്നിരിക്കെ അംഗങ്ങള്‍ എന്തുകൊണ്ട് അതിനു തയാറായില്ലെന്നും പത്മകുമാര്‍ ചോദിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ എസ്‌ഐടിക്ക് ദേവസ്വം സെക്രട്ടറിയായിരുന്ന ജയശ്രീയെ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ അവര്‍ മുന്‍കൂര്‍ ജാമ്യത്തിലാണ് ഇപ്പോള്‍.

പത്മകുമാറും ജയശ്രീയുമായി ഔദ്യോഗിക ബന്ധത്തിനുപരി ഇരു കുടുംബവുമായി സ്‌നേഹബന്ധവുമുണ്ട്. നീരേറ്റുപുറത്താണ് ജയശ്രീയുടെ വീടെങ്കിലും വിവാഹം കഴിച്ച് എത്തിയത് പത്മകുമാറിന്റെ ഭാര്യവീടായ തിരുവല്ല മുത്തൂരിലാണ്. അതിനാല്‍ ഇരു കുടുംബങ്ങളും തമ്മില്‍ ബന്ധം സജീവമാണ്.

പത്മകുമാറിന്റെ അറസ്റ്റോടെ എസ്‌ഐടി അന്വേഷണം നിലച്ച മട്ടാണ്. ഇതിനു പിന്നില്‍ സിപിഎം നേതൃത്വം നല്‍കുന്ന പോലീസ് അസോസിയേഷനിലൂടെ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ആണെന്നും സൂചനയുണ്ട്.

Tags: travancore devaswom boardbail pleaA padamakumarശബരിമല സ്വര്‍ണക്കൊള്ളKollam Vigilance CourtPressure on SIT
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.