Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐടിക്കുമേല്‍ സമ്മര്‍ദം; ബോര്‍ഡിന് കൂട്ടുത്തരവാദിത്വമെന്ന് ജാമ്യഹര്‍ജിയില്‍ പത്മകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 07:40 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ താന്‍ പ്രസിഡന്റായിരുന്ന കാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും തുല്യ പങ്കുണ്ടെന്ന് വ്യക്തമാക്കി എ. പത്മകുമാറിന്റെ ജാമ്യ ഹര്‍ജി. കുറ്റമല്ലാം തന്റെമേല്‍ ചാരി അംഗങ്ങളായ ശങ്കരദാസിനെയും വിജയകുമാറിനെയും രക്ഷിക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് കൂട്ടുത്തരവാദിത്വം വ്യക്തമാക്കി പത്മകുമാര്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

സ്വര്‍ണക്കൊള്ളയില്‍ പ്രസിഡന്റായ പത്മകുമാര്‍ സ്വന്തം നിലയിലാണ് തീരുമാനമെടുത്തു നടപ്പാക്കിയതെന്നാണ് ശങ്കരദാസും വിജയകുമാറും എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍, മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയേ തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടൂ എന്ന് വ്യക്തമാക്കുന്നു. ഒരംഗം എതിര്‍ത്താല്‍ രണ്ടു പേരുടെ ഭൂരിപക്ഷത്തില്‍ തീരുമാനമെടുക്കാം. എതിര്‍ത്ത അംഗത്തിന്റെ വിയോജിപ്പ് മിനിറ്റ്‌സില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം.

പാളികള്‍ ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ തീരുമാനിച്ചത് മൂന്നംഗ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണയിലാണ്. ബോര്‍ഡില്‍ തന്റേതായ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ല. ‘പി
ത്തളയില്‍ തീര്‍ത്ത’ കട്ടിളപ്പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയ്‌ക്ക് കൊടുത്തുവിടണമെന്ന ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ നിര്‍ദേശമാണ് ബോര്‍ഡ് സെക്രട്ടറിയില്‍ നിന്നു ലഭിച്ചത്. ഇതില്‍ ‘സ്വര്‍ണം പൊതിഞ്ഞത്’ എന്ന പരാമര്‍ശം ഉണ്ടായിരുന്നില്ല. ബേസ് മെറ്റല്‍ ചെമ്പ് ആയതിനാല്‍ പിത്തള എന്നത് ‘ചെമ്പ് എന്ന്’ മാറ്റി എഴുതുക മാത്രമാണ് ചെയ്തത്. ദേവസ്വം സ്മിത്തിന്റെ സാന്നിധ്യത്തിലേ പാളികള്‍ അഴിക്കാവൂ എന്നും വ്യക്തമാക്കിയിരുന്നു. മറ്റ് രണ്ട് അംഗങ്ങളുടെ അറിവോടെയായിരുന്നു ഇത്. ബോര്‍ഡ് തീരുമാനമെടുത്ത് ദേവസ്വം സെക്രട്ടറിക്ക് കൈമാറിയ ഫയലില്‍ താന്‍ പിന്നീട് എന്തെങ്കിലും എഴുതിച്ചേര്‍ത്തോയെന്ന് സെക്രട്ടറിയോട് അന്വേഷിച്ചു ബോധ്യപ്പെടാവുന്നതാണെന്നും പത്മകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

പാളികള്‍ ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ ബോര്‍ഡ് തീരുമാനിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് കട്ടിളപ്പാളികള്‍ ഇളക്കിയത്. അംഗങ്ങള്‍ക്ക് മനംമാറ്റം ഉണ്ടായിരുന്നെങ്കില്‍ അത് തടയാതിരുന്നത് എന്തു കൊണ്ട്?

ബോര്‍ഡ് മീറ്റിങ്ങിലെ തീരുമാനം അടുത്ത മീറ്റിങ്ങില്‍ തിരുത്താമെന്നിരിക്കെ അംഗങ്ങള്‍ എന്തുകൊണ്ട് അതിനു തയാറായില്ലെന്നും പത്മകുമാര്‍ ചോദിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ എസ്‌ഐടിക്ക് ദേവസ്വം സെക്രട്ടറിയായിരുന്ന ജയശ്രീയെ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ അവര്‍ മുന്‍കൂര്‍ ജാമ്യത്തിലാണ് ഇപ്പോള്‍.

പത്മകുമാറും ജയശ്രീയുമായി ഔദ്യോഗിക ബന്ധത്തിനുപരി ഇരു കുടുംബവുമായി സ്‌നേഹബന്ധവുമുണ്ട്. നീരേറ്റുപുറത്താണ് ജയശ്രീയുടെ വീടെങ്കിലും വിവാഹം കഴിച്ച് എത്തിയത് പത്മകുമാറിന്റെ ഭാര്യവീടായ തിരുവല്ല മുത്തൂരിലാണ്. അതിനാല്‍ ഇരു കുടുംബങ്ങളും തമ്മില്‍ ബന്ധം സജീവമാണ്.

പത്മകുമാറിന്റെ അറസ്റ്റോടെ എസ്‌ഐടി അന്വേഷണം നിലച്ച മട്ടാണ്. ഇതിനു പിന്നില്‍ സിപിഎം നേതൃത്വം നല്‍കുന്ന പോലീസ് അസോസിയേഷനിലൂടെ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ആണെന്നും സൂചനയുണ്ട്.

Tags: travancore devaswom boardbail pleaA padamakumarശബരിമല സ്വര്‍ണക്കൊള്ളKollam Vigilance CourtPressure on SIT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

Kerala

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.