Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടക: ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരും; ജെഡിഎസ് പിന്തുണയ്‌ക്കും; 31 പേര്‍ മറുകണ്ടം ചാടിയാല്‍ ഭരണം പോകും

കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെ വീഴ്‌ത്താന്‍ അവിശ്വാസപ്രമേയവുമായി ബിജെപി. ഈ അവിശ്വാസപ്രമേയത്തെ ജനതാദള്‍ (എസ് ) പിന്തുണയ്‌ക്കുമെന്ന് കുമാരസ്വാമി. ഇതോടെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം ആസന്നമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 06:27 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെ വീഴ്‌ത്താന്‍ അവിശ്വാസപ്രമേയവുമായി ബിജെപി. ഈ അവിശ്വാസപ്രമേയത്തെ ജനതാദള്‍ (എസ് ) പിന്തുണയ്‌ക്കുമെന്ന് കുമാരസ്വാമി.

തെക്കേയിന്ത്യയില്‍ കോണ്‍ഗ്രസിനുള്ള ഒരു പ്രധാന കേന്ദ്രം കൂടി നിലംപൊത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കയിലാണ്. 224 അംഗ സഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇപ്പോള്‍ 142 അംഗങ്ങളുണ്ട് .31 പേര്‍ മറുകണ്ടം ചാടിയാല്‍ ഭരണം പോകും.

ഡിസംബര്‍ എട്ടിനാണ് കര്‍ണ്ണാടകയില്‍ വീണ്ടും നിയമസഭയുടെ ശീതകാലസമ്മേളനം ചേരുന്നത്. ആ സമയത്ത് സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നാണ് മുന്‍മന്ത്രിയും ഇപ്പോള്‍ ബിജെപി കര്‍ക്കള എംഎല്‍എയുമായ സുനില്‍കുമാര്‍ എംഎല്‍എ പ്രസ്താവിച്ചത്. “സിദ്ധരാമയ്യ സര്‍ക്കാരിനോട് ജനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും തന്നെയും വിശ്വാസം നഷ്ടമായിരിക്കുന്നു.മുഖ്യമന്ത്രി സിദ്ധരാമയ്യയെ മൈസൂരില്‍ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ്. ഉപുമുഖ്യമന്ത്രി ശിവകുമാറാകട്ടെ ദല്‍ഹിയിലും. കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണ് “- സുനില്‍കുമാര്‍ പറഞ്ഞു.

“ഭരണം നടക്കുന്ന വിധാനസൗധയില്‍ 90 ശതമാനം മന്ത്രിമാരും ഇല്ല. ഇപ്പോള്‍ കര്‍ണ്ണാടകയിലുള്ളത് ഒരു ദുശ്ശാസന ശൈലിയിലുള്ള ഭരണമാണ്.”- സുനില്‍കുമാര്‍ പറയുന്നു.

കര്‍ണ്ണാടകയില്‍ എന്ത് സംഭവിക്കും?

224 അംഗങ്ങളുള്ള കര്‍ണ്ണാടകയ നിയമസഭയില്‍ കോണ്‍ഗ്രസിന് മാത്രം ഇപ്പോള്‍ 137 എംഎല്‍എമാരാണ് ഉള്ളത്. മറ്റ് നാല് എംഎല്‍എമാരെക്കൂടി ചേര്‍ത്താല്‍ ഇന്ത്യാമുന്നണിയ്‌ക്ക് 141 സീറ്റുകള്‍ ഉണ്ട്. ബിജെപിയ്‌ക്ക് 64ഉം ജെഡിഎസിന് 18ഉം അംഗങ്ങളുണ്ട്. ആകെ 82 അംഗങ്ങള്‍. അടുത്ത ദിവസങ്ങളില്‍ പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് സാധിച്ചില്ലെങ്കില്‍, കോണ്‍ഗ്രസിലെ ഒരു വിഭാഗം കൂടി ബിജെപിയുടെ അവിശ്വാസപ്രമേയത്തെ പിന്തുണയ്‌ക്കുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ആരെ പിന്തുണച്ചാലും മറുപക്ഷം ബിജെപിയുടെ അവിശ്വാസപ്രമേയത്തോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇങ്ങിനെ വന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തുമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍.

ഹൈക്കമാന്‍റിന് പരിഹരിക്കാന്‍ കഴിയാത്തത്രയും വലിയ ആഭ്യന്തരയുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു വിട്ടുവീഴ്ചയ്‌ക്കും ഇരുപക്ഷവും തയ്യാറല്ല. മൂന്ന് വര്‍ഷം തികച്ചുകഴിഞ്ഞാല്‍ സിദ്ധരാമയ്യയ്‌ക്ക് പകരം ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകുക, സിദ്ധരാമയ്യയുടെ മകന്റെ മകനായ ധവാന്‍ രാകേഷിനെ എംഎല്‍എ ആക്കുക എന്ന രീതിയില്‍ ഒരു പരിഹാരമാര്‍ഗ്ഗം മുന്നോട്ട് വെയ്‌ക്കുന്നുണ്ടെങ്കിലും സിദ്ധരാമയ്യ പക്ഷം അതിന് വഴങ്ങുന്നില്ല. കര്‍ണ്ണാടകയിലെ പ്രമുഖസമുദായമായ വൊക്കലിംഗ സമുദായത്തിന്റെ പിന്തുണ ശിവകുമാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇത് വെച്ചാണ് ശിവകുമാര്‍ വിലപേശല്‍ നടത്തുന്നത്. മുന്‍ ബിജെപി മുഖ്യമന്ത്രിയായിരുന്ന ഡി.വി. സദാനന്ദ ഗൗഢ ഡി.കെ. ശിവകുമാറിനെ പിന്തുണയ്‌ക്കുമെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹവുമായി ഡി.കെ. ശിവകുമാര്‍ മുന്നോട്ട് വന്നാല്‍ ബിജെപി പിന്തുണയ്‌ക്കുമെന്നാണ് സദാനന്ദ ഗൗഡ പ്രസ്താവിച്ചത്. കോണ്‍ഗ്രസിനുള്ളിലെ ഭിന്നത രൂക്ഷമാക്കാനാണ് ഇത്തരമൊരു പ്രസ്താവനയുമായി സദാനന്ദ ഗൗഡ മുന്നോട്ട് വന്നതെന്ന് കരുതുന്നു.

ഇപ്പോള്‍ സിദ്ധരാമയ്യയ്‌ക്കൊപ്പം 100 എംഎല്‍എമാരുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ ബിജെപിയുടെ അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസിലെ ഏത് പക്ഷം പിന്തുണച്ചാലും കോണ്‍ഗ്രസ് മന്ത്രിസഭ നിലംപൊത്തും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബിജെപിനേതാവും മുന്‍മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാനാധ്യക്ഷനുമായ വിജയേന്ദ്ര ഒരു മാസം മുന്‍പ് തന്നെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം പ്രവചിച്ചിരുന്നു. ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ സനാതനധര്‍മ്മം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ രണ്ടുമാസം മുന്‍പ് നടന്ന സമരത്തില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഡിസംബറില്‍ നിലംപൊത്തുമെന്ന് വിജയേന്ദ്ര പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിനെ ഗ്രൂപ്പ് പോരിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച വ്യക്തമായ സൂചനകളുടെ അിസ്ഥാനത്തിലാണ് വിജയേന്ദ്ര ഇക്കാര്യം പ്രവചിച്ചതെന്ന് കരുതുന്നു.

ഗ്രൂപ്പ് പോര് സോണിയയ്‌ക്കും രാഹുലിനും പരിഹരിക്കാവുന്നതിലുമപ്പുറം

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി നടത്തുന്ന യുദ്ധം രാഹുല്‍ ഗാന്ധിയ്‌ക്കോ സോണിയാഗാന്ധിയ്‌ക്കോ പരിഹരിക്കാന്‍ കഴിയാത്ത അത്രയും രൂക്ഷമായിരിക്കുകയാണ്.  സമവായം കണ്ടെത്തുന്നതില്‍  പരാജയപ്പെട്ടിരിക്കുന്നു. ആരെ പിന്തുണച്ചാലും മറുപക്ഷം ഒന്നുകില്‍ പുറത്തുപോകും അതല്ലെങ്കില്‍ ബിജെപിയ്‌ക്കൊപ്പം ചേരും എന്നതാണ് സ്ഥിതി.

കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരുടെയും പിന്തുണക്കുന്ന എംഎൽഎമാർ തമ്മിൽ നടത്തിയ ചർച്ചകളും പാർട്ടിക്കുള്ളിലെ അസമാധാനം കൂടുതൽ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ദില്ലിയിലും ബെംഗളൂരുവിലും നടന്ന മധ്യസ്ഥതാ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, സ്ഥിതി കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു.

കോൺഗ്രസ് നേതാക്കളെ ഏറ്റവും ആശങ്കയിലാക്കുന്നത്, ഈ തർക്കം ഉടനടി നിയന്ത്രിക്കാതിരുന്നാൽ എംഎൽഎമാർ ഒരു വിഭാഗമായി ബിജെപിയിലേക്കോ ജെഡിഎസ്സിലേക്കോ ചേക്കേറാൻ സാധ്യതയുണ്ടെന്ന രാഷ്‌ട്രീയ വിലയിരുത്തലുകളാണ്. ഇതോടെ സർക്കാരിന്റെ ഭൂരിപക്ഷം തന്നെ തകരാൻ സാധ്യത ഉയരുന്നു. പ്രതിപക്ഷം ഇത് തന്നെയാണ് മുതലെടുക്കാൻ ശ്രമിക്കുന്നത്.

മൊത്തത്തിൽ, കർണാടകയിൽ കോൺഗ്രസിന്റെ ഭരണസ്ഥിരത ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. സിദ്ധരാമയ്യ–ശിവകുമാർ സംഘർഷം ഇനിയും കടുപ്പമാകുകയാണെങ്കിൽ, കോൺഗ്രസിന് സംഘാടനപരവും രാഷ്‌ട്രീയപരവുമായ വലിയ തിരിച്ചടിയാണ്; അതേ സമയം ബിജെപിക്ക് വലിയൊരു രാഷ്‌ട്രീയ അവസരവുമാണ് ഇത്.

Government

(142)[1][2]  INDIA (141)  INC (137)
SKP (1)
IND (3) [3]
Official Opposition (82)

NDA (82)  BJP (64)
JD(S) (18)
Vacant (1)

Vacant (1)

Tags: bjpdk shivakumarMallikarjun KhargeKarnatakaSiddaramaiahKarnatakapoliticsCongress split#CongressFailsKarnataka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.