Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ആയുധം വെച്ച് കീഴടങ്ങാന്‍ സമയം വേണം”- മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് മാവോയിസ്റ്റ് നേതാവിനെക്കൊണ്ട് കത്തയപ്പിച്ചത് ആരുടെ ബുദ്ധി?

ആയുധം വെച്ച് കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് മാവോയിസ്റ്റ് നേതാവ്. മഹാരാഷ്‌ട്ര, ഛത്തീസ് ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് മാവോയിസ്റ്റ് നേതാവ് തുറന്ന കത്തയച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 12:24 am IST
inIndia

മുംബൈ: ആയുധം വെച്ച് കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് മാവോയിസ്റ്റ് നേതാവ്. മഹാരാഷ്‌ട്ര, ഛത്തീസ് ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് മാവോയിസ്റ്റ് നേതാവ് തുറന്ന കത്തയച്ചിരിക്കുന്നത്. മാവോയിസ്റ്റുകള്‍ക്കെതിരായ സൈനിക-പൊലീസ് നടപടി ശക്തമാക്കുന്നതിനിടയിലാണ് മാവോയിസ്റ്റുകളുടെ പുതിയ തന്ത്രം. ഇത് രക്ഷപ്പെടാനുള്ലള സമയം ലഭിക്കാന്‍ മാവോയിസ്റ്റുകള്‍ മുന്നോട്ട് വെയ്‌ക്കുന്ന പുതിയ തന്ത്രമാണോ എന്നാണ് കരുതുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകളുടെ പ്രത്യേക മേഖലാകമ്മിറ്റിയുടെ നേതാവ് ആനന്ദാണ് ഈ കത്ത് അയച്ചിരിക്കുന്നത്.

കത്തിന് പിന്നില്‍ ആരുടെയോ കുബുദ്ധി?

2026 ഫെബ്രുവരി 15 വരെ കീഴടങ്ങാന്‍ സമയം വേണമെന്നും അതിനകം ചര്‍ച്ചകളിലൂടെ ജനാധിപത്യപ്രക്രിയയിലേക്ക് വരുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാമെന്നുമാണ് കത്തില്‍ പറയുന്നത്. അതുവരെ മാവോയിസ്റ്റ് വിരുദ്ധ സൈനിക നടപടി നിര്‍ത്തിവെയ്‌ക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഈ കത്ത് അസാമാന്യ ബുദ്ധിയില്‍ വിരിഞ്ഞ ആശയമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇനി ഇത് സുപ്രീംകോടതിയില്‍ വരെ ഒരു നിയമയുദ്ധത്തിന് വഴിയൊരുക്കാനാണ് ശ്രമമെന്നും കരുതുന്നു. ഈ സമയത്തില്‍ കൂടുതല്‍ ആയുധസന്നാഹങ്ങളോടെ ആഞ്ഞടിക്കാനാണ് മാവോയിസ്റ്റുകളുടെ ഈ കത്തിന് പിന്നിലെ ഗൂഢതന്ത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹിദ്മ എന്ന അതിഭീകരമാവോയിസ്റ്റ് നേതാവിനെ കഴിഞ്ഞ ദിവസം വധിച്ചതോടെ ഇനി മാവോയിസ്റ്റുകള്‍ക്ക് രക്ഷയില്ല എന്ന സ്ഥിതിവിശേഷം വന്നിരിക്കുകയാണ്. വികസിത ഇന്ത്യയില്‍ ചുവന്ന ഭീകരതയ്‌ക്ക് സ്ഥാനമില്ലെന്നാണ് മോദി സര്‍ക്കാരിന്റെ നയം.

2026 മാര്‍ച്ചിന് മുന്‍പ് മുഴുവന്‍ മാവോയിസ്റ്റുകളെയും കൊന്നൊടുക്കി മാവോയിസ്റ്റ് മുക്ത ഭാരതം സൃഷ്ടിക്കുമെന്നതാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ തിട്ടൂരം. ലോകമാകെ തള്ളിക്കളഞ്ഞ ചുവപ്പ് ഭീകരത ഇന്ത്യയില്‍ ഇനി ആവശ്യമില്ലെന്നതാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്ന നിലപാട്. വനപ്രദേശങ്ങളില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ ലക്ഷ്യം ഗോത്രവര്‍ഗ്ഗക്കാരുടെ ക്ഷേമമല്ല, പകരം ലോകമാകെ തള്ളിക്കളഞ്ഞ ഇടത് തീവ്ര നിലപാട് നിലനിര്‍ത്തുക എന്നത് മാത്രമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മാവോയിസ്റ്റുകളുടെ സാന്നിധ്യം കാരണം ഈ ഗോത്രമേഖലകളിലേക്ക് വികസനം എത്തിക്കാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യം ഭാവിയില്‍ ഉണ്ടാകരുതെന്നും മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. നക്സല്‍ മേഖലകളില്‍ വികസനം എത്താത്തതിന്റെ കാരണം നക്സലുകള്‍ മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. നക്സലിസമെന്ന ആശയത്തെ പരിപോഷിപ്പിക്കുന്നവര്‍, അവര്‍ക്ക് നിയസഹായം എത്തിക്കുന്നവര്‍, അവര്‍ക്ക് ധനസഹായം എത്തിക്കുന്നവര്‍ എന്നിവരെയെല്ലാം സര്‍ക്കാര്‍ തുറന്നുകാണിച്ചുകൊണ്ടിരിക്കുകയാണ്. മതപരിവര്‍ത്തന ലോബികള്‍, ചില പരമ്പരാഗത രാഷ്‌ട്രീയപാര്‍ട്ടികള്‍, എന്‍ജിഒകള്‍ എന്നിവര്‍ മാവോയിസ്റ്റുകളെ അവരുടെ ആവശ്യങ്ങള്‍ക്ക് ദുരപയോഗം ചെയ്യുകയും ചെയ്യുന്നു. ഇതെല്ലാം അവസാനിപ്പിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ ശക്തമായ പൊലീസ് ഓപ്പറേഷന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത മാവോയിസ്റ്റുകള്‍ പുതിയൊരു തന്ത്രം ആവിഷ്കരിച്ചിരിക്കുകയാണ്. മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഛത്തീസ് ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകള്‍ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരിക്കുകയാണ്. മാവോയിസ്റ്റ് ഭീകരത ഏറ്റവുമധികം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍പ്പെട്ടവയാണ് മഹാരാഷ്‌ട്രയും മധ്യപ്രദേശും ഛത്തീസ് ഗഡും.

മാവോയിസ്റ്റുകളെ തീര്‍ക്കാനായി ഓപ്പറേഷന്‍ ബ്ലാക് ഫോറസ്റ്റ് എന്ന ദൗത്യം നടപ്പാക്കിത്തുടങ്ങിയപ്പോള്‍ നിരവധി ഇടത് പാര്‍ട്ടികള്‍ മാവോയിസ്റ്റുകളെ രക്ഷിക്കാന്‍ മുന്നോട്ട് വന്നിരുന്നു. പക്ഷെ മോദി സര്‍ക്കാര്‍ അവര്‍ക്ക് മുന്‍പില്‍ മുട്ടുമടക്കിയില്ല. തെലുങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവും മാവോയിസ്റ്റുകള്‍ക്കായി ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെയ്‌ക്കാന്‍ തയ്യാറായില്ല. മതപരിവര്‍ത്തനലോബികളും പല രീതികളില്‍ നക്സലിസത്തെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നിരുന്നു. മതപരിവര്‍ത്തനലോബികള്‍ നക്സലൈറ്റുകളുടെ സഹായത്തോടെയാണ് ഇന്ത്യയിലെ വനപ്രദേശങ്ങളിലെ ഗോത്രമേഖലയില്‍ വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തിയത്. ഇനിയും ഇത് തുടരാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ വരെ തെരുവില്‍ ഇറക്കിച്ച് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതിന് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചു. മാവോയിസ്റ്റുകളും അവരെ പിന്തുണയ്‌ക്കുന്നവരും അവസാന ശ്വാസം വരെ മാവോയിസ്റ്റുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങളായാണ് ഇതിനെ കാണുന്നത്.

Tags: Naxal mukt bharatHidmaAnand Naxal leaderOperation black forestmaharashtraMadhyapradeshchattisgarhmaoistsMaoist mukt Bharat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.