Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ ഗാസയെ രണ്ടായി മുറിക്കും; പലസ്തീനികള്‍ക്ക് ലഭിക്കുക പാതിയില്‍ താഴെ സ്ഥലം മാത്രം; കേരളത്തിലെ ഗാസവാദികള്‍ എന്ത് ചെയ്യും?

ഇസ്രയേല്‍ ഗാസയെ രണ്ടായി മുറിക്കുമെന്നും പലസ്തീനികള്‍ക്ക് ലഭിക്കുക ഇപ്പോഴുള്ളതിന്റെ 50 ശതമാനം മാത്രം സ്ഥലമാണെന്നും റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിലെ ഗാസ വാദികള്‍ എന്തുചെയ്യും എന്ന ചോദ്യം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 05:33 pm IST
in World
ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ രൂപരേഖ. ഇതില്‍ റോസ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗമാണ് പലസ്തീനികള്‍ക്ക് നല്‍കാന്‍ പോകുന്ന റെഡ് സോണ്‍ (ഇടത്ത്)

ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ രൂപരേഖ. ഇതില്‍ റോസ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗമാണ് പലസ്തീനികള്‍ക്ക് നല്‍കാന്‍ പോകുന്ന റെഡ് സോണ്‍ (ഇടത്ത്)

ജെറുസലെം : ഇസ്രയേല്‍ ഗാസയെ രണ്ടായി മുറിക്കുമെന്നും പലസ്തീനികള്‍ക്ക് ലഭിക്കുക ഇപ്പോഴുള്ളതിന്റെ 50 ശതമാനം മാത്രം സ്ഥലമാണെന്നും റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിലെ ഗാസ വാദികള്‍ എന്തുചെയ്യും എന്ന ചോദ്യം ഉയരുകയാണ്.

അമേരിക്ക ഗാസയില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതിയനുസരിച്ച് തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കില്ല. മാത്രമല്ല, ഗാസയിലേക്ക് ഇനി ഒരു ട്രക്ക് കടക്കണമെങ്കില്‍ ഇസ്രയേല്‍ പച്ചക്കൊടി വീശണം എന്ന സ്ഥിതിയാണ് ഉണ്ടാകുക. ഇതോടെ ഹമാസ് എന്ന ഭീകരവാദികള്‍ കാരണം ഗാസയിലെ പലസ്തീന്‍ ജനതയുടെ ജീവിതം കൂടുതല്‍ നരകതുല്ല്യമാകും.

യുഎസ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴുള്ള ഗാസയെ രണ്ടാക്കി മുറിക്കും. റെഡ് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെയാണ് ഗാസയെ മുറിക്കുക. ഇതില്‍ റെഡ് സോണ്‍ എന്ന് പേരിട്ട സ്ഥലമാണ് പലസ്തീനികള്‍ക്ക് ലഭിക്കുക. അത് ഇപ്പോഴുള്ള ഗാസയുടെ പാതിയില്‍ താഴെയുള്ള സ്ഥലം മാത്രമാണ്. ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ രൂപരേഖ. ഇതില്‍ റോസ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗമാണ് പലസ്തീനികള്‍ക്ക് നല്‍കാന്‍ പോകുന്ന റെഡ് സോണ്‍.

ഗ്രീന്‍ സോണ്‍ ഇസ്രയേലിന്റെ നിരിക്ഷണത്തിലായിരിക്കും. ഗാസയുടെ ഗ്രീന്‍ സോണ്‍ എന്ന പാതി സ്ഥലം ഇസ്രയേല്‍ കയ്യടക്കിവെയ്‌ക്കില്ലെങ്കിലും ഇസ്രയേലിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലും ആയിരിക്കും ഈ സ്ഥലം. ഈ ഗ്രീന്‍ സോണിലൂടെ മാത്രമേ ഇനി റെഡ് സോണിലേക്ക് ഭക്ഷണമോ മരുന്നോ മറ്റെന്തും എത്തുകയുള്ളൂ. അതായത് ഇസ്രയേല്‍ സൈനികര്‍ സമ്മതിച്ചാല്‍ മാത്രമേ ഒരു വാഹനം ഇനി പലസ്തീനികള്‍ താമസിക്കാന്‍ പോകുന്ന ഗാസയിലെ റെഡ് സോണിലേക്ക് കടക്കുകയുള്ളൂ. ഇതിന് രണ്ടിനും ഇടയില്‍ യെല്ലോ സോണ്‍ എന്ന പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ അന്താരാഷ്‌ട്ര സേനയെ വിന്യസിക്കാനാണ് അമേരിക്കയുടെ പദ്ധതി എന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യെല്ലോ സോണില്‍ തുടക്കത്തില്‍ ആയിരം ഫ്ര‍ഞ്ച് സൈനികരെയും 1500 ബ്രിട്ടീഷ് സൈനികരെയും വിന്യസിക്കും. നെതര്‍ ലാന്‍റ്, നോര്‍ഡിക് രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും എത്തും. എന്തായാലും സമഗ്രഗാസ പുനര്‍നിര്‍മ്മാണം ഉണ്ടാകില്ലെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ തന്നെ 20 ലക്ഷം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും സുരക്ഷയും നല്‍കിവരുന്നുണ്ട്. അതായത് യുദ്ധത്തില്‍ നഷ്ടം പലസ്തീനികള്‍ക്ക് തന്നെ. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കില്ല. പകരം ആ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ഇനി ഗാസയിലേക്ക് ഭക്ഷണമായാലും മരുന്നായാലും ഇസ്രയേലിന്റെ സമ്മതത്തോടെ മാത്രമേ കടത്താന്‍ കഴിയൂ.

ഇതോടെ പലസ്തീന്‍കാരുടെ നേതൃത്വത്തില്‍ സ്വതന്ത്രഭരണകൂടം ഗാസയില്‍ സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പാകില്ല. ചുരുക്കത്തില്‍ പലസ്തീന്‍കാരുടെ ജീവിതം ഹമാസ് എന്ന ഭീകരര്‍ കാരണം കൂടുതല്‍ നരകതുല്ല്യമായി എന്നേ പറയേണ്ടൂ. അതേ സമയം മധ്യസ്ഥതയില്‍ ഇടപെട്ട ഈജിപ്തിനും ഖത്തറിനും ഈ പദ്ധതിയില്‍ എതിര്‍പ്പുണ്ടെന്ന് പറയുന്നു.

 

Tags: Gaze Red ZoneYellow zoneTrumpIsraelBenjamin NetanyahuHamasGazagreen zonePalenstine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.