Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ഈ ഡോക്ടർമാരുമായി യാതൊരു ബന്ധവുമില്ല”… അൽ ഫലാഹ് സർവകലാശാലയുടെ പ്രസ്താവന, ആരോപണങ്ങൾ നിഷേധിച്ച് വൈസ് ചാൻസലർ 

ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സർവകലാശാലയിൽ പഠിപ്പിച്ചിരുന്ന കശ്മീരി മെഡിക്കൽ പ്രൊഫസർ ഡോ. മുസമിൽ ഷക്കീലിന്റെ അറസ്റ്റിന് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനത്തിൽ വ്യാപകമായ റെയ്ഡ് നടന്നത്. ഇയാളുടെ വീട്ടിൽ നിന്നും കിലോ കണക്കിന് സ്ഫോടക വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത് 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 01:28 pm IST
inIndia

ഫരീദാബാദ്: ദൽഹി സ്ഫോടന കേസിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയുടെ പേര് ഉയർന്നുവന്നതിന് ശേഷം തങ്ങളുടെ സ്ഥാപനത്തിനെതിരായ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിച്ചുകൊണ്ട് വൈസ് ചാൻസലർ  രംഗത്ത്. ഇത് സംബന്ധിച്ച് അവർ ഔദ്യോഗിക പ്രസ്താവന ഇറക്കി.  അന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്ത രണ്ട് ഡോക്ടർമാരുമായി സർവകലാശാലയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ഭൂപീന്ദർ കൗർ ആനന്ദ് പറഞ്ഞു.

1997 മുതൽ അൽ-ഫലാഹ് ഗ്രൂപ്പ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും 2014 ൽ ഒരു സർവകലാശാലയായി സ്ഥാപിതമായ ഇത് യുജിസി നിയമത്തിലെ സെക്ഷൻ 2(എഫ്), 12(ബി) പ്രകാരം അംഗീകരിക്കപ്പെട്ടതാണെന്നും അവർ പറഞ്ഞു. 2019 മുതൽ സർവകലാശാല എംബിബിഎസ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ വൈസ് ചാൻസലർ ഇവിടെ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രശസ്ത ആശുപത്രികളിൽ ജോലി ചെയ്യുന്നതായി പറഞ്ഞു.

കൂടാതെ ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സർവകലാശാലയുടെ പ്രതിച്ഛായ തകർക്കാൻ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഇത് സ്ഥാപനം ശക്തമായി നിഷേധിക്കുന്നു. സർവകലാശാലാ കാമ്പസിൽ ഒരു തരത്തിലുള്ള സ്ഫോടകവസ്തുക്കളോ രാസവസ്തുക്കളോ സൂക്ഷിച്ചിട്ടില്ലെന്നും എല്ലാ ലബോറട്ടറികളും വിദ്യാഭ്യാസ, പരിശീലന ആവശ്യങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അവർ വ്യക്തമാക്കി.

എന്നാൽ ബോംബ് സ്‌ഫോടനത്തെത്തുടർന്ന് ഫരീദാബാദിലെ ധൗജ് പ്രദേശത്ത് 800-ലധികം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലമായ തിരച്ചിൽ പോലീസ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. അൽ-ഫലാഹ് സർവകലാശാലയിലെ ലബോറട്ടറികൾ ആർ‌ഡി‌എക്സ് അല്ലെങ്കിൽ മറ്റ് നൂതന സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച് അൽ ഫലാഹ് സർവകലാശാലയിൽ പഠിപ്പിച്ചിരുന്ന കശ്മീരി മെഡിക്കൽ പ്രൊഫസർ ഡോ. മുസമിൽ ഷക്കീലിന്റെ അറസ്റ്റിന് ശേഷമാണ് റെയ്ഡ് ആരംഭിച്ചതെന്നാണ്.

യൂണിവേഴ്സിറ്റി കാമ്പസിനടുത്തുള്ള ഡോ. മുസമിലിന്റെ വാടക വീട്ടിൽ നിന്ന്  360 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെത്തി. ഇതിന് പുറമെ സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ബാറ്ററികൾ, ടൈമറുകൾ, എകെ-56 റൈഫിൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു. തുടർന്നാണ് ഡോ. മുസാമിലിനെ അറസ്റ്റ് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് സർവകലാശാല ലാബിൽ അന്വേഷണം നടത്തുകയും ലാബ് ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തത്.

സർവകലാശാല അധ്യാപകനെയടക്കം തീവ്രവാദവുമായി അറസ്റ്റ് ചെയ്തതാണ് വിദ്യാഭ്യാസ സ്ഥാപനത്തെ സംശയത്തിന്റെ നിഴലിൽ നിർത്താൻ കാരണം. എന്നാൽ ഇപ്പോൾ ഈ ഡോക്ടർമാരുമായി യാതൊരു തരത്തിലുള്ള ബന്ധവും തങ്ങൾക്കില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് സർവകലാശല അധികൃതർ.

Tags: vice chancellorRadical Islamists#WhiteCollarTerrorFaridabad Doctor Terrorist LinksAl Falah UniversityDelhi Red Fort Blast
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

Kerala

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

India

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

Kerala

ചർച്ചകളെ അട്ടിമറിച്ച് വിവാദങ്ങളാക്കുന്നു : പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.