Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യ-നേറ്റോ യുദ്ധം മൂക്കുന്നു…റഷ്യയെ തീര്‍ക്കാന്‍ നേറ്റോ…ആണവായുധം എടുക്കുമോ പുടിന്‍? മൂന്നാം ലോകമഹായുദ്ധത്തിലേക്ക്

നേറ്റോയില്‍ അംഗമായ എസ്തോണിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് റഷ്യയുടെ മൂന്ന് റഷ്യന്‍ യുദ്ധവിമാനങ്ങളെ വെടിവെച്ച് വീഴ്‌ത്തിയെന്ന് അവകാശപ്പെട്ട് നേറ്റോ. ഇതേക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 11:54 pm IST
inWorld
റഷ്യയുടെ മിഗ് 31 വിമാനം

റഷ്യയുടെ മിഗ് 31 വിമാനം

മോസ്കോ: നേറ്റോയില്‍ അംഗമായ എസ്തോണിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് റഷ്യയുടെ മൂന്ന് റഷ്യന്‍ യുദ്ധവിമാനങ്ങളെ വെടിവെച്ച് വീഴ്‌ത്തിയെന്ന് അവകാശപ്പെട്ട് നേറ്റോ. ഇതേക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എസ്തോണിയയോട് മുന്‍കൂട്ടി അനുവാദം ചോദിക്കാതെ റഷ്യയുടെ മൂന്ന് മിഗ് -31 വിമാനങ്ങള്‍ എസ്തോണിയ അതിര്‍ത്തി ലംഘിച്ചുവെന്നാണ് നേറ്റോയുടെ ആരോപണം.

കഴിഞ്ഞ ആഴ്ച റഷ്യയുടെ ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഉള്ളില്‍ കടന്നുവന്ന ആരോപണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു നേറ്റോ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി റഷ്യയുടെ യുദ്ധവിമാനം ലംഘിച്ചുവെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഉക്രൈന്‍-റഷ്യ യുദ്ധം ഇപ്പോള്‍ നേറ്റോ-റഷ്യാ യുദ്ധമായി മാറിയിരിക്കുകയാണ്.

റഷ്യ-നേറ്റോ യുദ്ധത്തില്‍ ചൈന എത്തുമോ?

പക്ഷെ ചൈനയെ സംബന്ധിച്ചിടത്തോളം നേറ്റോയ്‌ക്കെതിരെ റഷ്യ പരാജയപ്പെടരുതെന്ന് നിര്‍ബന്ധമുണ്ട്. കാരണം റഷ്യയെ തീര്‍ത്തുകഴിഞ്ഞാല്‍ യുഎസ് ഉടനെ ചൈനയ്‌ക്കെതിരെ നീങ്ങുമെന്ന് ചൈന കരുതുന്നു. ചൈന ഈ നേറ്റോ-റഷ്യ യുദ്ധത്തിനിടയില്‍ തായ് വാനെ ആക്രമിച്ച് റഷ്യയ്‌ക്കൊപ്പം ചേരാനുള്ള സാധ്യതയുണ്ടെന്ന് നേറ്റോയുടെ മാര്‍ക് റൂട്ടോ പറയുന്നു.

യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തിയുള്ള നേറ്റോ രാജ്യങ്ങള്‍ക്ക് റഷ്യയുടെ ആക്രമണത്തില്‍ നിന്നും സുരക്ഷ നല്‍കാന്‍ ഇവിടങ്ങളില്‍ സ്ഥിരം വ്യോമ, ഭൂതല പ്രതിരോധ സംവിധാനം ശക്തമാക്കുമെന്ന് നേറ്റോ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്ക് ബാള്‍ടിക് രാജ്യങ്ങളായ നേറ്റോയില്‍ അംഗങ്ങളായ എസ്റ്റോണിയ, ലാത് വിയ, ലിത്വാനിയ മുതല്‍ തെക്ക് റൊമാനിയ വരെ വിസ്തൃതിയില്‍ കിടക്കുന്ന ഭൂവിഭാഗമാണ് യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തി. റഷ്യയുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷയൊരുക്കാന്‍ ഈ രാജ്യങ്ങളിലെ വ്യോമ, ഭൂതല സുരക്ഷ വര്‍ധിപ്പിക്കുമെന്ന് യുഎസ് ജനറല്‍ അലക്സെസ് ഗ്രിന്‍കെവിച് പറയുന്നു.

റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ സമാധാനശ്രമങ്ങള്‍ എവിടെയുമെത്തില്ലെന്ന് വന്നതോടെ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അല്ലെങ്കിലും റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാനുള്ള ട്രംപിന്റെ നീക്കത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണച്ചിരുന്നില്ല. ഉക്രൈന്‍ എന്ന കാരണം ചൂണ്ടിക്കാട്ടി റഷ്യ എന്ന നിതാന്ത ഭീഷണിയെ ഇല്ലാതാക്കാനാണ് യൂറോപ്പ് ആഗ്രഹിക്കുന്നത്.

ഉക്രൈനുമായുള്ള സംഘര്‍ഷത്തെ മുന്‍നിര്‍ത്തി റഷ്യയെ തീര്‍ക്കുക എന്ന നിലപാടിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫ്രാന്‍സും യുകെയും ജര്മ്മനിയും ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഫ്രാന്‍സും യുകെയും 10000 ഭടന്മാരെ ഉക്രൈനിലേക്ക് അയയ്‌ക്കുകയാണ്. യൂറോപ്പിന്റെ ഈ നീക്കങ്ങള്‍ക്ക് യുഎസിന്റെ നിശ്ശബദ പിന്തുണയുമുണ്ട്. ഫ്രാന്‍സ്, യുകെ, യുഎസ് പട്ടാള ജനറല്‍മാര്‍ തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണ്. റഷ്യന്‍ പട്ടാളത്തെ ആക്രമിക്കാന്‍ തന്നെയാണ് പട്ടാളക്കാരെ ഇറക്കുന്നത്. അങ്ങിനെയെങ്കില്‍ യുഎസിനെയും യുകെയെയും ഫ്രാന്‍സിനെയും ആക്രമിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചിരിക്കുകയാണ്.

നേറ്റോയുടെ ലക്ഷ്യം റഷ്യയെ പതിയെ പതിയെ തീര്‍ക്കല്‍

കുറേശ്ശെയായി റഷ്യയെ തീര്‍ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ശ്രമം എന്ന് പറയുന്നു. തുടക്കത്തില്‍ ഉക്രൈനെ യുദ്ധമുഖമാക്കി അവിടെ ആധുനിക ആയുധങ്ങള്‍ നിറച്ച് റഷ്യയെ ആക്രമിക്കുകയായിരുന്നു. 2022 മുതല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് തുടരുകയാണ്. ഒപ്പം റഷ്യയെ ഉപരോധത്തിലൂടെ ഞെരുക്കുകയും ചെയ്യുന്നു. ഇനി റഷ്യയോട് ചേര്‍ന്ന് കിടക്കുന്ന കിഴക്കന്‍ നേറ്റോ രാജ്യങ്ങളെ ഒന്നടങ്കം ഇറക്കികളിക്കാനാണ് നേറ്റോ ഒരുങ്ങുന്നത്. പക്ഷെ ഇതോടെ റഷ്യ ആക്രമണം കടുപ്പിക്കാനാണ് സാധ്യത.
റഷ്യയുടെ ഡ്രോണുകളെ ജാം ചെയ്ത് പോളണ്ടിലേക്ക് അയച്ചതോ?
ഇതിനിടെയാണ് റഷ്യയുടെ 19 ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ഭേദിച്ച് കയറിയത്. ഇവയെ മുഴുവന്‍ നേറ്റോ സേന വെടിവെച്ചിടുകയും ചെയ്തു. അതേ സമയം, പോളണ്ടിനെതിരെ ആക്രമണം നടത്താന്‍ റഷ്യയ്‌ക്ക് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്നും ഡ്രോണുകള്‍ ഉക്രൈനെ ലാക്കാക്കി അയച്ചതാണെന്നും റഷ്യയുടെ പ്രതിരോധമന്ത്രാലയം പറയുന്നു. റേഡിയോ ഫ്രീക്വന്‍സി ജാമാക്കി, ഉക്രൈന്‍ തന്നെ ഈ ഡ്രോണുകളെ പോളണ്ടിലേക്ക് വഴിതിരിച്ചുവിട്ടുവെന്നാണ് റഷ്യയുടെ ആരോപണം. പോളണ്ടിനെ ആക്രമിക്കുക തങ്ങളുടെ പദ്ധതിയല്ലെന്ന വാദത്തില്‍ റഷ്യ ഉറച്ചുനില്‍ക്കുകയാണ്.
പോളണ്ട് നേറ്റോ ഉടമ്പടിയിലെ നാലാം ആള്‍ട്ടിക്കിള്‍ പ്രകാരം നേറ്റോയിലെ 32 അംഗങ്ങളും തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കേവലം ഉക്രൈന്‍- റഷ്യ എന്നതില്‍ നിന്നും റഷ്യ-നേറ്റോ എന്ന നിലയിലേക്ക് യുദ്ധത്തിന്റെ ഗതിതിരിച്ചുവിടുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഉക്രൈന്‍-റഷ്യ സമാധാനക്കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച ട്രംപിന്റെ നീക്കത്തെ യൂറോപ്യന്‍ രാജ്യങ്ങളാണ് തുരങ്കം വെച്ചതെന്ന് പറയപ്പെടുന്നു. അതോ ഇത് ട്രംപിന്റെ മറ്റൊരു കളിയോ എന്നും സംശയമുണ്ട്. നിഷ്പക്ഷമതി പോലെ റഷ്യയ്‌ക്കും ഉക്രൈനും ഇടയില്‍ നിന്ന് നേറ്റോയെ പിന്നില്‍ നിന്നും സഹായിക്കുകയാണോ എന്നും സംശയിക്കപ്പെടുന്നു.

കാര്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തല്‍. കാരണം ഈ നേറ്റോ ആക്രമണം കടുപ്പിക്കുന്നതിന് മുന്‍പ് ആണവ ആക്രമണങ്ങളിലേക്ക് കടക്കുക മാത്രമേ റഷ്യയ്‌ക്ക് വഴിയുള്ളൂ. റഷ്യ അവരുടെ അടുത്ത സൗഹൃദമുള്ള രാജ്യമായ ബെലാറൂസുമായി ചേര്‍ന്ന് യുദ്ധ ഒരുക്കം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

Tags: UkrainechinaRussiaPUtinNATOEstoniaMig 31
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.