Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടുത്ത വിഭാഗീയത തുടരുന്നു; സിപിഐ സംസ്ഥാന സമ്മേളനത്തിന്  തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 11:29 am IST
inKerala

ആലപ്പുഴ: കടുത്ത വിഭാഗീയതക്കിടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം. പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി തിരുത്തല്‍ ശക്തിയായി നിലകൊണ്ട മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിനെ അടുപ്പിക്കാതെയാണ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും നേതൃത്വത്തിനും എതിരെ ഉയരാനിടയുള്ള കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലെല്ലാം ഔദ്യോഗിക പക്ഷം സ്വീകരിച്ചിട്ടുണ്ട്. ഇസ്മയലിനെ വെട്ടിനിരത്തിയതിലൂടെ ഉള്‍പാര്‍ട്ടി ജനാധിപത്യം സമ്മേളനത്തില്‍ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് മറുപക്ഷത്തിന് ബിനോയ് വിശ്വം നയിക്കുന്ന നേതൃത്വം നല്‍കിയത്.

എന്തുകൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തതെന്ന് തനിക്ക് അറിയില്ലെന്ന് ഇസ്മയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമ്മേളനത്തിന് ശേഷം പരസ്യപ്രതികരണമെന്നും ഇസ്മയില്‍ വ്യക്തമാക്കി. ഇത്രകാലം പാര്‍ട്ടിക്കു വേണ്ടി പണിയെടുത്ത തന്നോട് പാര്‍ട്ടി ചെയ്തത് കടുത്ത അനീതിയാണെന്ന നിലപാടാണ് ഇസ്മയിലിനുള്ളത്. 1968നു ശേഷം ഇസ്മയില്‍ പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളനമാണ് ആലപ്പുഴയിലേത്. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ നിന്നും ഇസ്മയിലിനെ ഒഴിവാക്കിയിരുന്നു.

സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി പാര്‍ട്ടി തയാറാക്കിയ മാര്‍ഗരേഖയില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരവും വിഭാഗീയ നീക്കവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കാനം രാജേന്ദ്രന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ നോമിനിയെന്ന നിലയിലാണ് മുതിര്‍ന്ന പല നേതാക്കളെയും തഴഞ്ഞ് ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായത്. തുടക്കം മുതല്‍ തന്നെ ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനരീതികള്‍ക്കെതിരെയും, സിപിഎമ്മിന് കീഴ്പ്പെടുന്ന ശൈലിക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനങ്ങളിലെ വിമര്‍ശനം ഭയന്ന് ബിനോയ് വിശ്വം പക്ഷം ചര്‍ച്ചകള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിലപാട് സ്വീകരിച്ചത്. എന്നിട്ടും അഞ്ച് മണ്ഡലം സമ്മേളനത്തില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താനായിട്ടില്ല. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ അഞ്ച് മണ്ഡലം കമ്മിറ്റികളിലാണ് ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിയാതിരുന്നത്.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 9ന് വലിയചുടുകാട്ടില്‍ നിന്നും 100 വനിതാ അത്ലറ്റുകള്‍ കൈമാറി കൊണ്ടുവരുന്ന ദീപശിഖ കളര്‍കോട് യെസ്‌കെ കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങും. തുടര്‍ന്ന് സംസ്ഥാന എക്‌സി. അംഗം കെ.ആര്‍. ചന്ദ്രമോഹന്‍ പതാക ഉയര്‍ത്തും. ദേശീയ ജന. സെക്രട്ടറി ഡി. രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 11, 12 തീയതികളിലും പ്രതിനിധി സമ്മേളനം തുടരും.

Tags: keralaCPI Keralabinoy viswamKE Ismail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Kerala

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

News

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.