Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരിയ്‌ക്കല്‍ പെട്ടു;അന്ന് കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു; വീണ്ടും പെടുമെന്നായപ്പോള്‍ ഭീഷണിയുടെ സ്വരം മാറ്റി തമാശയാക്കാന്‍ ശ്രമിച്ച് മഹുവ മൊയ്ത്ര

അമിത് ഷായുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസുകള്‍ വന്നതോടെ ട്യൂണ്‍ മാറ്റി മഹുവ മൊയ്ത്ര. താന്‍ അമിത് ഷായുടെ തലവെട്ടുമെന്നല്ല പറഞ്ഞതെന്നും അതൊരു ഭാഷാപ്രയോഗം മാത്രമാണെന്നും പറഞ്ഞ് വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമിക്കുകയാണ് മഹുവ മൊയ്ത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 10:45 pm IST
inIndia

ന്യൂദല്‍ഹി: അമിത് ഷായുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസുകള്‍ വന്നതോടെ ട്യൂണ്‍ മാറ്റി മഹുവ മൊയ്ത്ര. താന്‍ അമിത് ഷായുടെ തലവെട്ടുമെന്നല്ല പറഞ്ഞതെന്നും അതൊരു ഭാഷാപ്രയോഗം മാത്രമാണെന്നും പറഞ്ഞ് വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമിക്കുകയാണ് മഹുവ മൊയ്ത്ര.

ഒരിയ്‌ക്കല്‍ അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ വിമര്‍ശനമുയര്‍ത്തിയതിന്റെ പേരില്‍ എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടിവരികയും എംപി ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞുകൊടുത്ത് ദല്‍ഹിയില്‍ നിന്നും ബംഗാളിലേക്ക് തിരിച്ചുപോകേണ്ടി വരികയും ചെയ്യേണ്ടിവന്ന എംപിയാണ് മഹുവ മൊയ്ത്ര. അന്ന് അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ വിമര്‍ശനവും ചോദ്യവും ഉയര്‍ത്തുന്നതിന് ഹീരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നും പണവും സമ്മാനങ്ങളും മഹുവ മൊയ്ത്ര വാങ്ങിയിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. അന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആണ് പാര്‍ലമെന്‍റിനെ ഞെട്ടിച്ച ഈ ആരോപണം പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയത്. പിന്നീട് ബിസിനസുകാരനായ ഹീരാനന്ദാനി ഈ ആരോപണം ശരിവെച്ചു. മാത്രമല്ല, എംപിക്ക് അനുവദിച്ച വീടിനെ മോടിപിടിപ്പിക്കാനും മഹുവമൊയ്ത്ര പണം ആവശ്യപ്പെട്ടതായും ഹീരാനന്ദാനി വെളിപ്പെടുത്തി. ഇതോടെ മഹുവ മൊയ്ത്രയുടെ മുഖം നഷ്ടപ്പെട്ടു. ഈ കേസില്‍ സിബിഐ അന്വേഷണം നടത്തിയിരുന്നു. മഹുവ മൊയ്ത്ര തന്റെ പാര്‍ലമെന്‍റ് ലോഗിനും പാസ് വേഡും വരെ ഹീരാനന്ദാനിക്ക് നല്‍കിയിരുന്നുവെന്ന് സുപ്രീംകോടതി അഭിഭാഷകനും മഹുവ മൊയ്ത്രയുടെ സുഹൃത്തുമായ ദേഹാദ് റായിയും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം ശരിയാണെന്ന് ലോക് സഭാ എതിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹീരാനന്ദാനി സാക്ഷ്യപത്രം നല്‍കുകയായിരുന്നു. ഇതോടെയാണ് ലോക് സഭാ എതിക്സ് കമ്മിറ്റി മഹുവ മൊയ്ത്ര കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് സ്പീക്കര്‍ ഇവരുടെ എംപി സ്ഥാനം റദ്ദാക്കിയത്. ദേഹാദ് റായിയ്‌ക്കെതിരെ മഹുവ മൊയ്ത്ര അന്ന് മോഷണക്കുറ്റം, ക്രിമിനല്‍ അതിക്രമിച്ച് കടക്കല്‍, അസഭ്യ സന്ദേശമയയ്‌ക്കല്‍, അധിക്ഷേപം തുടങ്ങി പല കുറ്റങ്ങളും ആരോപിച്ചിരുന്നു. പക്ഷെ പിന്നീട് മഹുവ തന്നെ ദേഹാദ് റായിയ്‌ക്കെതിരായ പരാതികള്‍ പിന്‍വലിച്ചു. ഏറ്റവുമൊടുവില്‍ ദേഹാദ് റായിയോട് മാപ്പ് പറഞ്ഞു അന്നത്തെ കേസുകളില്‍ നിന്നും തലയൂരിയതാണ്. അതിന് ശേഷമാണ് ഇപ്പോള്‍ അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെയ്‌ക്കുമെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ മഹുവ വീണ്ടും കുടുങ്ങിയിരിക്കുന്നത്.

അമിത് ഷായുടെ തലവെട്ടുമെന്ന ഭീഷണി;;ദേശീയ ഐക്യത്തിന് മഹുവ മൊയ്ത്ര ഭീഷണി ഉയര്‍ത്തിയെന്ന് കേസ്

ഇപ്പോള്‍ അമിത് ഷായുടെ തലവെട്ടുമെന്ന് പറഞ്ഞ വിവാദത്തില്‍ ആദ്യ പരാതി ഛത്തീസ് ഗഡിലെ റായിപൂരിലെ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ തന്റെ പ്രസ്താവന അതിരുകടന്നുവെന്ന് മഹുവയ്‌ക്ക് പിടികിട്ടി. മഹുവ മൊയ്ത്രയുടെ പ്രസ്താവന ജനാധിപത്യ സ്ഥാപനങ്ങളെ അപമാനിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ദേശീയ ഐക്യത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് റായിപൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കപ്പെട്ടിരിക്കുന്നത്. ഗുരുതരമാണ് ഈ പരാതി. ഇതോടെയാണ് പ്രശ്നം ആളിക്കത്തിക്കാതെ ഒരു തമാശമട്ടില്‍ കുറ്റസമ്മതം നടത്തി തലയൂരാന്‍ മഹുവ മൊയ്ത്ര ശ്രമം നടത്തുന്നത്. ഇനി ചിലപ്പോള്‍ ഇന്ത്യയുടെ നാനാഭാഗങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിലും മഹുവ മൊയ്ത്രയ്‌ക്ക് കേസ് വന്നേക്കുമെന്ന് മഹുവ ഭയപ്പെടുന്നുണ്ട്. അങ്ങിനെ വന്നാല്‍ അത് വലിയ ബുദ്ധിമുട്ടാകും. അല്ലെങ്കില്‍ തന്നെ മഹുവ മൊയ്ത്രയെ തൃണമൂല്‍ കോണ്‍ഗ്രസ് ചുമക്കുകയാണ്. ഒരു തവണ എംപി സ്ഥാനം നഷ്ടമായ മഹുവ മൊയ്ത്രയ്‌ക്ക് പല വമ്പന്മാരും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് മമത ബാനര്‍ജി രണ്ടാമതും ലോക് സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയത്. ഇനി ഒരു തവണ കൂടി വിവാദത്തില്‍ വീണുപോയാല്‍ ഇനി മമത ഒരു അവസരം കൂടി നല്‍കിയേക്കില്ലെന്ന് മഹുവയ്‌ക്ക് നല്ലതുപോലെ അറിയാം.

അമിത് ഷായുടെ തലവെട്ടും എന്ന് പറഞ്ഞത് വെറുമൊരു ഭാഷാപ്രയോഗമോ?

അതിനാല്‍ കാര്യങ്ങള്‍ മയപ്പെടുത്താന്‍ പുതിയൊരു പ്രസ്താവനയുമായി മഹുവമൊയ്ത്ര രംഗത്ത് വന്നിരിക്കുകയാണ്. താന്‍ പറഞ്ഞത് അമിത് ഷായുടെ തലവെട്ടുമെന്നല്ല, അതൊരു ഭാഷാപ്രയോഗം മാത്രമാണെന്നും പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുകയാണ് മുഹവ മൊയ്ത്ര ഇപ്പോള്‍. ഹിസ് ഹെഡ് ഷുഡ് ബി കട്ട് ഓഫ് ആന്‍റ് പുട് ഓണ്‍ ദ് ടേബിള്‍ (His head should be cut off and put on the table) എന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. അതായത് അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വെയ്‌ക്കണം എന്നാണ് ഈ വാചകത്തിന്റെ പദാനുപദ തര്‍ജ്ജമ. എന്നാല്‍ അതൊരു ഇംഗ്ലീഷ് ഭാഷാശൈലി മാത്രമാണെന്നും അതിനര്‍ത്ഥം ഒരു സ്ഥാനത്തിരിക്കുന്ന വ്യക്തി (കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തില്‍ ഇരിക്കുന്ന അമിത് ഷാ) ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല, അയാളെ ഒഴിവാക്കണമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് മഹുവ മൊയ്ത്ര വിശദീകരിക്കുന്നത്. പക്ഷെ ഭാഷാവിദഗ്ധരായ പലരും ഹിസ് ഹെഡ് ഷുഡ് ബി കട്ട് ഓഫ് ആന്‍റ് പുട് ഓണ്‍ ദ് ടേബിള്‍ (His head should be cut off and put on the table) എന്നതിനെ ഒരു ഭാഷാപ്രയോഗം മാത്രമായി കാണാന്‍ തയ്യാറല്ല. ഇതിന് ഒരൊറ്റ വാച്യാര്‍ത്ഥമേ ഉള്ളൂവെന്നും അത് തലവെട്ടി മേശപ്പുറത്ത് വെയ്‌ക്കുക എന്നത് തന്നെയാണെന്നും ആണ് പല ഭാഷാ വിദഗ്ധരും സൂചിപ്പിക്കുന്നത്.

 

 

Tags: amit-shahBengalWest BengalInfiltrationMahua MoitraTrinamool MPBangladeshi infiltration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.