Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയില്‍ മോദിക്ക് ലഭിച്ചത് ഇന്ത്യയിലെ ഒരു പ്രധാമന്ത്രിക്കും ഇതുവരെ കിട്ടാത്ത ഊഷ്മള റെഡ് കാര്‍പറ്റ് സ്വീകരണം

ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയ്‌ക്കും ഇതുവരെ കിട്ടാത്ത ഊഷ്മള സ്വീകരണമാണ് ഇക്കുറി പ്രധാനമന്ത്രി മോദിക്ക് ലഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ ടിന്‍ജിയനില്‍ ചെന്നിറങ്ങുമ്പോള്‍ നല്‍കിയ റെഡ് കാര്‍പറ്റ് സ്വീകരണം മാത്രമല്ല, ഉടനീളം ഭാരതീയ സംസ്കാരത്തെ വാഴത്തുന്ന പരിപാടികള്‍ അവതരിപ്പിച്ചും എങ്ങിനെയെല്ലാം മോദിയെ സന്തോഷിപ്പിക്കാമോ അത്രയും ചെയ്യാന്‍ ചൈനയും ഷീ ജിന്‍പിങ്ങും ഇക്കുറി തയ്യാറായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 12:44 am IST
in India, World
മൂന്ന് ചൈനീസ് യുവതികള്‍ തബല, സന്തൂര്‍, സിത്താര്‍ എന്നിവയില്‍ തീര്‍ത്ത വാന്ദേമാതരം കേട്ട് മതി മറന്ന് ആസ്വദിക്കുന്ന മോദി

മൂന്ന് ചൈനീസ് യുവതികള്‍ തബല, സന്തൂര്‍, സിത്താര്‍ എന്നിവയില്‍ തീര്‍ത്ത വാന്ദേമാതരം കേട്ട് മതി മറന്ന് ആസ്വദിക്കുന്ന മോദി

ന്യൂദല്‍ഹി: ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയ്‌ക്കും ഇതുവരെ കിട്ടാത്ത ഊഷ്മള സ്വീകരണമാണ് ഇക്കുറി പ്രധാനമന്ത്രി മോദിക്ക് ലഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ ടിന്‍ജിയനില്‍ ചെന്നിറങ്ങുമ്പോള്‍ നല്‍കിയ റെഡ് കാര്‍പറ്റ് സ്വീകരണം മാത്രമല്ല, ഉടനീളം ഭാരതീയ സംസ്കാരത്തെ വാഴത്തുന്ന പരിപാടികള്‍ അവതരിപ്പിച്ചും എങ്ങിനെയെല്ലാം മോദിയെ സന്തോഷിപ്പിക്കാമോ അത്രയും ചെയ്യാന്‍ ചൈനയും ഷീ ജിന്‍പിങ്ങും ഇക്കുറി തയ്യാറായി. എവിടെത്തിരിഞ്ഞാലും വന്ദേമാതരം എന്നത് പോലെയായിരുന്നു കാര്യങ്ങള്‍. ചൈനയിലെ ഇന്ത്യക്കാര്‍ മാത്രമല്ല, ചൈനീസ് പെണ്‍കുട്ടികള്‍ ഇന്ത്യന്‍ വാദ്യോപകരണങ്ങളായ തബല, സന്തൂര്‍, സിത്താര്‍ എന്നിവ ഉപയോഗിച്ച് തീര്‍ത്ത വന്ദേമാതരം കേട്ട് മോദിയുടെ മനസ്സ് അലിഞ്ഞുപോയി. അത്രയ്‌ക്ക് മധുരോദാരമായിരുന്നു ആ ഗാനം. ഇതെല്ലാം മോദിയെ സന്തോഷിപ്പിക്കുക എന്നതിന് ചൈന നല്‍കിയ അമിതമായ പ്രാധാന്യം അല്ലാതെ മറ്റെന്താണ്.

അതിര്‍ത്തിതര്‍ക്കവും ഈയിടെ നടന്ന ഓപ്പറേഷന്‍ സിന്ദൂറും എല്ലാം പിന്തള്ളി പുതിയൊരു ഊഷ്മള ബന്ധം ഉണ്ടാക്കാന്‍ തന്നെയാണ് ചൈനയുടെ ശ്രമമെന്നാണ് കരുതപ്പെടുന്നത്. ടിയാന്‍ജിനില്‍ മോദിയും ഷീ ജിന്‍പിങ്ങും തമ്മില്‍ ഒരു കൂടിക്കാഴ്ച ഞായറാഴ്ച രാവിലെ നടന്നു. അതിന് പിന്നാലെ എസ് സിഒ സമ്മേളനത്തിലേക്ക് മോദിയെ ക്ഷണിച്ചതും ഷീ ജിന്‍പിങ്ങ് തന്നെ.

പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായിരിക്കണം നമ്മുടെ ബന്ധം എന്നാണ് മോദി ഇവിടെ ഊന്നിപ്പറഞ്ഞത്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും നല്‍കാത്ത ആ തുല്യത ഇവിടെ ലഭിക്കണം എന്ന സൂചന തന്നെയാണ് മോദി നല്‍കിയത്. ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കണം എന്നാണ് ആവശ്യമാണ് മോദി ആദ്യം ഉയര്‍ത്തിയത്. മാത്രമല്ല, ഭാവിയിലും അതിര്‍ത്തിയില്‍ പ്രശ്നമുണ്ടായേക്കാം, അപ്പോള്‍ അത് സൈനിക ഏറ്റുമുട്ടലിലൂടെയല്ല, രാഷ്‌ട്രീയമായി പരിഹരിക്കണം എന്നും മോദി സൂചിപ്പിച്ചു. ഇതെല്ലാം ഷീ ജിന്‍പിങ്ങ് തലയാട്ടി സമ്മതിച്ചു എന്ന് മാത്രമല്ല, ഇതിനായി ഒരു ടീമിനെ തന്നെ അദ്ദേഹം രൂപീകരിച്ചിരിക്കുകയാണ്.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദം ഇല്ലാതാക്കാന്‍ തയ്യാറാവണമെന്ന മോദിയുടെ രണ്ടാമത്തെ ആവശ്യവും തത്വത്തില്‍ ചൈന സമ്മതിച്ചിട്ടുണ്ട്. പാകിസ്ഥാനും കൂടി പങ്കെടുക്കുന്ന സമ്മേളനമായതിനാല്‍ പഹല്‍ഗാം എന്ന വാക്ക് ഇന്ത്യ മനപൂര്‍വ്വം ഒഴിവാക്കി. മോദിയുടെ മൂന്നാമത്തെ ആവശ്യം ഇന്ത്യ-ചൈന വ്യാപാരത്തില്‍ നിലനില്‍ക്കുന്ന 100 മില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി പരിഹരിക്കാമെന്നതായിരുന്നു. ഇതും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും അതിനുള്ള നടപടികള്‍ എടുക്കാമെന്നും ഷീ ജിന്‍ പിങ്ങ് പറഞ്ഞിരിക്കുന്നു. അതായത് മോദി എന്തൊക്കെ ആവശ്യപ്പെട്ടോ അതിനെല്ലാം അനുകൂലമായ നിലപാടാണ് ഷീ ജിന്‍പിങ്ങ് എടുത്തത് എന്നത് ചൈനയ്‌ക്ക് ഇന്ത്യയെ അത്യാവശ്യമാണെന്ന സൂചനയാണ് നല്‍കുന്നത്. ഒരു പക്ഷെ അമേരിക്കയെ നേരിടാന്‍ ഇന്ത്യയുടെ സഹായം അത്യന്താപേക്ഷിതമാണെന്ന് ചൈന കരുതുന്നു.

ഇന്നത്തെ ഇന്ത്യ ഒരു നിസ്സാരശക്തിയല്ല എന്ന് ഷീ ജിന്‍പിങ്ങിനറിയാം. അതുകൊണ്ടാകാം ചൈനയില്‍ ഷീ ജിന്‍ പിങ്ങിന് ശേഷം ഉയര്‍ന്നുവരാന്‍ പോകുന്ന നേതാവായ ഗാങ്ങ്ചിയുമായി നരേന്ദ്രമോദിയെ ചര്‍ച്ച ചെയ്യാന്‍ പോലും ഷീ ജിന്‍പിങ്ങ് അനുവദിച്ചത്. ഇത് വളരെ അതിശയത്തോടെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. ഇന്ത്യയുടെയും ചൈനയുടെയും അമേരിക്കയുമായുള്ള തീരുവ പ്രശ്നങ്ങളില്‍ ബ്രിക്സ് രാജ്യങ്ങളും എസ് സിഒ രാജ്യങ്ങളും നിലപാടെടുക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആരുടെയും തിട്ടൂരത്തിനനുസരിച്ച് വ്യാപാരത്തീരുവ ഏര്‍പ്പെടുത്താന്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാട് എസ് സിഒ സമ്മേളനത്തില്‍ ഉയര്‍ന്നുവരുന്നു. ഇത് എന്തായാലും ട്രംപിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും എന്നതില്‍ സംശയമില്ല.

ഇന്ത്യയും ചൈനയും തമ്മിലുള്ള തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ പോവുകയാണ്. മതടൂറിസവും ഇന്ത്യ കൂടുതല്‍ പുനരുജ്ജീവിപ്പിക്കും. ഇന്ത്യ-ചൈന വിമാനസര്‍വ്വീസ് ശക്തമാക്കാന്‍ പോവുകയാണ്. ഏഷ്യയിലെ തെക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം സുഗമമാക്കാനുള്ള നീക്കങ്ങളും ശക്തിപ്പെടുത്താന്‍ പോവുകയാണ്.

Tags: SCO summitModi XiTrump Modi warTianjinXi ModiIndiaUS Trade warchinaBRICS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

Kerala

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.