Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആഗോള വിശപ്പടക്കാനുള്ള പാത ഭാരതത്തിലൂടെ

മാക്‌സിമോ ടുറേറോ കുല്ലന്‍byമാക്‌സിമോ ടുറേറോ കുല്ലന്‍
Aug 22, 2025, 06:50 am IST
inMain Article

പോഷകാഹാരക്കുറവ് എന്ന പ്രശ്‌നത്തിന് ആഗോളതലത്തില്‍ത്തന്നെ കുറവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിശപ്പിനെതിരായ പോരാട്ടത്തില്‍ ലോകം വഴിത്തിരിവിലായിരിക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ ‘ലോക ഭക്ഷ്യസുരക്ഷയും ലോക പോഷകാഹാര സ്ഥിതിയും 2025’ റിപ്പോര്‍ട്ട് പ്രകാരം 2024 ല്‍ 673 ദശലക്ഷം ആളുകള്‍ (ലോക ജനസംഖ്യയുടെ 8.2%) പോഷകാഹാരക്കുറവുള്ളവരായിരുന്നു. 2023 ല്‍ ഇത് 688 ദശലക്ഷമായിരുന്നു. കൊവിഡ് 19 ന് മുമ്പുള്ള സ്ഥിതിയിലേക്ക് (2018 ല്‍ 7.3%) തിരിച്ചെത്തിയിട്ടില്ലെങ്കിലും, ആ കാലത്തുണ്ടായ വര്‍ദ്ധനയില്‍നിന്നുള്ള ഈ മാറ്റം സ്വാഗതാര്‍ഹമാണ്.

ഈ ആഗോള പുരോഗതിയില്‍ ഭാരതം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഭരണമികവ്, മികച്ച സേവന നിര്‍വഹണം എന്നിവയിലൂടെ ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലുമുള്ള നയ-നിക്ഷേപ നടപടികളുടെ ഫലമായാണ് ഈ നേട്ടങ്ങള്‍.

ഗാര്‍ഹിക മേഖലയിലെ പുതിയ നാഷണല്‍ സാമ്പിള്‍ സര്‍വേ ഡാറ്റ പ്രകാരം ഭരതത്തില്‍ പോഷകാഹാരക്കുറവ് 2020- 22 കാലത്ത് 14.3% ല്‍ ആയിരുന്നത് 2022- 24 ല്‍ 12% ആയി കുറഞ്ഞു. പട്ടിണി കിടക്കുന്നവരുടെ എണ്ണത്തില്‍ 30 ദശലക്ഷം കുറവ് ഉണ്ടായി. ജനസംഖ്യയും കൊവിഡ് 19 മൂലമുണ്ടായ വെല്ലുവിളികളും കണക്കിലെടുക്കുമ്പോള്‍ ഈ നേട്ടം ശ്രദ്ധേയമാണ്.

പൊതുവിതരണത്തിന്റെ മാറ്റം
ഈ പുരോഗതിയുടെ കേന്ദ്രബിന്ദു ഭാരതത്തിലെ പൊതുവിതരണ സംവിധാനമാണ്, അതില്‍ ആഴത്തിലുള്ള മാറ്റങ്ങളുണ്ടായി. ഡിജിറ്റലൈസേഷന്‍, ആധാര്‍ അടിസ്ഥാനമാക്കിയ വിതരണം, തത്സമയ ചരക്കുനീക്ക നിരീക്ഷണം, ബയോമെട്രിക് തിരിച്ചറിയല്‍ എന്നിവയിലൂടെ ഈ സംവിധാനം ശക്തമാക്കി. വിതരണ കേന്ദ്രങ്ങള്‍ ഇലക്ട്രോണിക് ആക്കി, ആഭ്യന്തര കുടിയേറ്റക്കാര്‍ക്കും ദുര്‍ബല കുടുംബങ്ങള്‍ക്കും അനുഗുണമായ തരത്തില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ രാജ്യത്തെവിടെനിന്നും റേഷന്‍ വാങ്ങാന്‍ വ്യവസ്ഥ എന്നിവ ഇതിന് സഹായകമായി.

ഈ പരിഷ്‌കാരങ്ങള്‍ സാംക്രമിക രോഗകാലത്ത് ഭക്ഷ്യ ലഭ്യത വര്‍ദ്ധിപ്പിക്കാനും 800 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ പ്രധാന ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കാനും സഹായകമായി.

ഇപ്പോള്‍, ഭക്ഷണത്തിലെ കലോറി വിഷയത്തിലുള്ള പുരോഗതി പോഷകാഹാരക്കാര്യത്തില്‍ മുന്‍ഗണന നേടുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളുടെ ഉയര്‍ന്ന വില, കേടാകാതെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനുള്ള സംവിധാനക്കുറവ്, വിപണികള്‍ തമ്മിലുള്ള ബന്ധങ്ങളിലെ പോരായ്‌മ തുടങ്ങിയ കാരണങ്ങളാല്‍ ഭാരതത്തില്‍ 60% പേര്‍ക്കും പോഷകാഹാരച്ചെലവ് താങ്ങാനാവുന്നതല്ല. എങ്കിലും, ഭക്ഷണത്തിലെ കലോറി നിലവാരം മെച്ചപ്പെടുത്താന്‍ ഭാരതം ശ്രദ്ധ കൊടുത്തുതുടങ്ങി. ഉദാഹരണത്തിന്, 2021 ല്‍ ആരംഭിച്ച പ്രധാനമന്ത്രി പോഷണ്‍ ശക്തി നിര്‍മാണ്‍ (പിഎം പോഷണ്‍) സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയും സമഗ്ര ശിശുവികസന പദ്ധതിയും ഇപ്പോള്‍ ഭക്ഷണ വൈവിധ്യത്തിലും പോഷകാഹാര സംവേദനക്ഷമതയിലും ശ്രദ്ധ കൊടുക്കുന്നു, ഇത് കുട്ടികളുടെ വളര്‍ച്ചയിലും പൊതുജനാരോഗ്യത്തിലും ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് കാരണമാകുന്നു.

വിലക്കയറ്റം ഉണ്ടായിരുന്നിട്ടും ആരോഗ്യകരമായ ഭക്ഷണക്രമം താങ്ങാനാവുന്നതാക്കുന്നതില്‍ രാജ്യം കൈവരിച്ച പുരോഗതിയും യുഎന്‍ റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍, പട്ടിണി കുറയുമ്പോഴും, പോഷകാഹാരക്കുറവ്, പൊണ്ണത്തടി തുടങ്ങിയവ കൂടുന്നു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വളരെ കൂടുതലാണ്.

കാര്‍ഷികോത്പന്ന ഭക്ഷ്യ സമ്പ്രദായം
പയര്‍ വര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ പോഷക ഭക്ഷണങ്ങളുടെ ഉത്പാദനം കൂട്ടുക, വില താങ്ങാനാവുന്നതാക്കുക എന്നതാണിതിന് വേണ്ടത്. കൃഷിയിടത്തില്‍നിന്ന് വിപണിയില്‍ എത്തിക്കുന്നതിനിനടെ 13% ഭക്ഷ്യ നഷ്ടം സംഭവിക്കുന്നുണ്ട്. പരിഹാരമായി, കോള്‍ഡ് സ്‌റ്റോറേജ്, ഡിജിറ്റല്‍ ലോജിസ്റ്റിക്‌സ് പോലുള്ള, വിളവെടുപ്പിനു ശേഷം ആവശ്യമായ സൗകര്യങ്ങളുടെ വികസനത്തിന് നിക്ഷേപിക്കുകയാണ് ഇതിന് വഴി.

കൂടാതെ, സ്ത്രീകള്‍ നയിക്കുന്ന ഭക്ഷ്യ സംരംഭങ്ങള്‍ക്കും കര്‍ഷക ഉത്പാദക സംഘടനകള്‍ (എഫ്പിഒഎസ്), പ്രത്യേകിച്ച് കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകള്‍ കൃഷി ചെയ്യുന്നവ ഉള്‍പ്പെടെയുള്ള പ്രാദേശിക സഹകരണ സ്ഥാപനങ്ങള്‍ക്കുമുള്ള സഹായം ഭാരതം കൂട്ടണം. ഇതിലൂടെ പോഷകാഹാരവും ജീവിതമാര്‍ഗ്ഗവും ശക്തിപ്പെടും.

ഈ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഭാരതം ഡിജിറ്റല്‍ പുരോഗതിയില്‍ കൂടുതല്‍ നിക്ഷേപിക്കണം. അഗ്രിസ്റ്റാക്, ഇ നാം, ജിയോസ്‌പേഷ്യല്‍ ഡാറ്റ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴി കാര്‍ഷിക വിപണിസാന്നിദ്ധ്യം ശക്തിപ്പെടുത്താനും കാര്‍ഷിക ആസൂത്രണം മെച്ചപ്പെടുത്താനും പോഷകാഹാര വിതരണം വര്‍ദ്ധിപ്പിക്കാനും കഴിയും.

പ്രതീക്ഷയുടെ പ്രതീകം
കാര്‍ഷിക ഭക്ഷ്യ വ്യവസ്ഥാ പരിവര്‍ത്തനത്തില്‍ ഭാരതത്തിന്റെ പുരോഗതി ദേശീയതലത്തില്‍ മാത്രമല്ല; ആഗോള തലത്തിലുള്ള സംഭാവനകളാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടന (എഫ്എഒ) അഭിപ്രായപ്പെടുന്നു. വികസ്വര രാജ്യങ്ങളുടെ നേതാവെന്ന നിലയില്‍, ഡിജിറ്റല്‍ ഭരണം, സാമൂഹിക സംരക്ഷണം, ഡാറ്റാധിഷ്ഠിത കൃഷി എന്നിവയിലെ നൂതനാശയങ്ങള്‍ ദക്ഷിണ രാജ്യങ്ങളിലാകെ പങ്കുവെക്കാന്‍ ഭാരതത്തിന് കഴിയും. വിശപ്പ് കുറയ്‌ക്കല്‍ സാധ്യമാണെന്ന് മാത്രമല്ല, രാഷ്‌ട്രീയ ഇച്ഛാശക്തി, ബുദ്ധിപരമായ തീരുമാനം, ഒപ്പം നിര്‍ത്തല്‍ എന്നിവയിലൂടെ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നും ഭാരതത്തിലെ അനുഭവം വ്യക്തമാക്കുന്നു.

വിശപ്പ് അവസാനിപ്പിക്കുന്നതിനുള്ള എസ്ഡിജി 2 (സീറോ ഹംഗര്‍) ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) കൈവരിക്കാന്‍ അഞ്ച് വര്‍ഷം മാത്രം ശേഷിക്കെ, ഭാരതത്തിന്റെ സമീപകാല പ്രകടനം ഈ ലേഖകന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഈ വേഗം നിലനിര്‍ത്താന്‍ പോഷകാഹാരം, പ്രതിരോധശേഷി, അവസരങ്ങള്‍ എന്നിവ നല്‍കുന്നതിലേക്ക് ഒരു മാറ്റം വേണ്ടതുണ്ട്.

വിശപ്പിന്റെ ഘടികാരം കറങ്ങുകയാണ്. ഭാരതം ഇനിയുള്ള കാലം സ്വന്തം ജനതയ്‌ക്ക് ഭക്ഷണം നല്‍കിയാല്‍ മാത്രം പോരാതാകുന്നു. ആഗോള വിശപ്പ് അവസാനിപ്പിക്കുന്നതിനുള്ള പാത ഭാരതത്തിലൂടെയാണ്. ആ ലക്ഷ്യം കൈവരിക്കാന്‍ ഭാരതത്തിന്റെ നിരന്തര നേതൃത്വം അത്യാവശ്യമാണ്.

(ഐക്യരാഷ്‌ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) ചീഫ് ഇക്കണോമിസ്റ്റായ മാക്‌സിമോ ടുറേറോ കുല്ലന്‍ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിന്റെ പരിഭാഷ)

Tags: indiamalnutritionglobal hunger
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.