നഗോയ: മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന വർണ്ണാഭവും അത്യാധുനിക സാങ്കേതികവിദ്യയിലൂന്നിയതുമായ ഉദ്ഘാടന ചടങ്ങോടെ 20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. ചക്രവർത്തിനി മസാക്കോ, ജാപ്പനീസ് രാജകുടുംബാംഗങ്ങൾ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രി എന്നിവരുടെ സാന്നിധ്യത്തിൽ ജപ്പാൻ ചക്രവർത്തി നരുഹിതോ ഗെയിംസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
രണ്ട് മണിക്കൂർ നീണ്ടുനിന്ന ചടങ്ങ് ജപ്പാനിലെ ദേശീയ ഗാനാലാപനത്തോടെയാണ് ആരംഭിച്ചത്; തുടർന്ന് ദേശീയ പതാക ഉയർത്തി. മാർച്ച് പാസ്റ്റിൽ 158 അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തെ യിച്ചത് പാരീസ് ഒളിമ്പിക്സിലെ ഇരട്ട മെഡലിസ്റ്റായ വനിതാ ഷൂട്ടർ മനു ഭാക്കറും കബഡി താരം പവൻ സെഹ്റാവത്തും ചേർന്നാണ്. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസുകളിലും ഷോട്ട്പുട്ടിൽ സ്വർണം നേടിയ പുരുഷ അത്‌ലറ്റ് തജീന്ദർ പാൽ ടൂറിനെ ആയിരുന്നു പാതകവാഹകനായി ആദ്യം ചുമതലപ്പെടുത്തിയത്.
എന്നാൽ അദ്ദേഹത്തിന് സെറിമോണിയൽ കിറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനാൽ പവനെ പതാകവാഹകനായി പകരം നിയോഗിക്കുകയായിരുന്നു. 29 മലയാളി താരങ്ങൾ ഉൾപ്പെടെ ആകെ 499 ഇന്ത്യൻ താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.
















