Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

അദാനീ…ഈ നെഞ്ചില്‍ താങ്കളുടെ ബ്രാന്‍ഡ് ഭദ്രമാണ് 

ഇന്നിതാ പ്രജ്ഞാനന്ദ ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനെ 39 കരുനീക്കങ്ങളില്‍ തോല്‍പിച്ച് വാര്‍ത്തയില്‍ വീണ്ടും ഇടംപിടിച്ചു. ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഇതോടെ മാഗ്നസ് കാള്‍സന്‍ കിരീട സാധ്യത കൂടിയില്ലാതെ പുറത്തായിരിക്കുകയാണ്.  കളിയുടെ ആദ്യകാലങ്ങളില്‍ പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും ഇന്ത്യയ്‌ക്ക് പുറത്തുള്ള മത്സരങ്ങള്‍ക്ക് പോകാന്‍ പണമില്ലായിരുന്നു. അന്ന് ഇരുവര്‍ക്കും സ്പോണ്‍സര്‍മാരും ഇല്ലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 12:27 am IST
inChess, Sports

ന്യൂദല്‍ഹി: ചെസ്സില്‍ തമിഴ്നാട്ടില്‍ നിന്നും ഒരു കൂട്ടം കൗമാരപ്രതിഭകള്‍ ഉയര്‍ന്ന് വന്നതിന് പിന്നില്‍ കഷ്ടപ്പാടിന്റെ കഥകളുണ്ട്. തമിഴ്നാട്ടിലെ വേലമ്മാള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വനാഥന്‍ ആനന്ദും ചെസ്സും ഹരമായി. അവര്‍ ചെസ്സിലേക്ക് ധീരതയോടെ ചുവടുവെച്ചു. ഒരു പക്ഷേ സ്കൂള്‍ സിലബസിനേക്കാള്‍ അവര്‍ ചെസ് പഠിച്ചു. കളിച്ചു. പതിയെ പതിയെ അവര്‍ ചെസ്സിലെ ലോകപഥങ്ങള്‍ കീഴടക്കി. അതില്‍ ഒരു കുട്ടി ചെസ്സിലെ ലോക ചാമ്പ്യനായി- അതാണ് ഗുകേഷ്. പിന്നീട് മറ്റൊരാള്‍ ഇന്ന് ടാറ്റാ സ്റ്റീല്‍ചെസ്സിലും ഉസ്ബെക്കിസ്ഥാനിലെ ഊസ് ചെസ്സിലും ചാമ്പ്യനായി, തുടര്‍ച്ചയായി ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നതിലൂടെ ലോകവാര്‍ത്തയില്‍ ഇടം നേടിയ പ്രജ്ഞാനന്ദയാണ്.

ഇന്നിതാ പ്രജ്ഞാനന്ദ ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനെ 39 കരുനീക്കങ്ങളില്‍ തോല്‍പിച്ച് വാര്‍ത്തയില്‍ വീണ്ടും ഇടംപിടിച്ചു. ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഇതോടെ മാഗ്നസ് കാള്‍സന്‍ കിരീട സാധ്യത കൂടിയില്ലാതെ പുറത്തായിരിക്കുകയാണ്.

കളിയുടെ ആദ്യകാലങ്ങളില്‍ പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും ഇന്ത്യയ്‌ക്ക് പുറത്തുള്ള മത്സരങ്ങള്‍ക്ക് പോകാന്‍ പണമില്ലായിരുന്നു. അന്ന് ഇരുവര്‍ക്കും സ്പോണ്‍സര്‍മാരും ഇല്ലായിരുന്നു. ഏറെ കഷ്ടപ്പെട്ടാനാണ് ഒരു ബാങ്കുദ്യോഗസ്ഥനായ പ്രജ്ഞാനന്ദയുടെ അച്ഛന്‍ പ്രജ്ഞാനന്ദയെ കളിക്കാന്‍ വിട്ടിരുന്നത്. ഇവരിരെ കരുനീക്കങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ പിന്നില്‍ നിന്ന വിശ്വനാഥന്‍ ആനന്ദ് ഇവരുടെ കഷ്ടപ്പാടുകള്‍ കണ്ടപ്പോള്‍ ഇവര‍്ക്ക് സ്പോണ്‍സറെ വേണമെന്ന് തീരുമാനിച്ചു. അങ്ങിനെ ആദ്യനാളുകളില്‍ ഒരു ചെറിയ സഹായം എന്ന നിലയില്‍ വിശ്വനാഥന്‍ ആനന്ദിന്റെ തന്നെ വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി (ഡബ്ള്യും എ സിഎ) പ്രജ്ഞാനന്ദയുടെ സ്പോണ്‍സറായി. വലിയ തുകകള്‍ അല്ലെങ്കിലും ചെറിയ ചെറിയ തുകകള്‍ നല്‍കി സഹായിച്ചു. വിദേശ ടൂര്‍ണ്ണമെന്‍റുകളില്‍ കിരീടം നേടുമ്പോള്‍ കിട്ടുന്ന പ്രൈസ് മണിയും ചെലവുകള്‍ക്ക് ഒരു പരിധി വരെ സഹായകരമായി. ആഡംബരമില്ലാത്ത, ചെറിയ ചെറിയ ഹോട്ടലുകളില്‍ മുറികളെടുത്ത് തങ്ങി. സ്വയം .പാചകം ചെയ്ത് ഭക്ഷിച്ചു. പിന്നീട് തമിഴ്നാട്ടിലെ സിമന്‍റ് ഗ്രൂപ്പായ രാംകോ പ്രജ്ഞാനന്ദയുടെ സ്പോണ്‍സറായതോടെ കാര്യങ്ങള്‍ കുറെക്കൂടി സുഗമമായി.

ഇങ്ങിനെയെല്ലാം നാളുകള്‍ തള്ളിനീക്കുന്നതിനിടയിലാണ് പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്പിച്ച് ആദ്യമായി ലോകവാര്‍ത്താമാധ്യമങ്ങളില്‍ ഇടം നേടിയത്. 2023ലെ ഫിഡെ ലോകചെസ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനും പ്രജ്ഞാനന്ദയും തമ്മിലുള്ള ഫൈനല്‍ വാര്‍ത്തകളില്‍ ഏറെ ഇടം നേടിയിരുന്നു. വന്‍പോരാട്ടത്തിനൊടുവില്‍ പ്രജ്ഞാനന്ദയ്‌ക്ക് വെള്ളിമെഡല്‍ കൊണ്ട് തൃപ്തനാകേണ്ടിവന്നു. പക്ഷെ പിറ്റേന്ന് വലിയൊരു വാര്‍ത്ത പുറത്തുവന്നതോടെ പ്രജ്ഞാനന്ദ ഞെട്ടി. ഇന്ത്യയുടെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ അദാനി ഗ്രൂപ്പ് പ്രജ്ഞാനന്ദയുടെ സ്പോണ്‍സറായി രംഗത്തെത്തിയിരിക്കുന്നു.

പ്രജ്ഞാനന്ദയുടെ യാത്ര, ഹോട്ടല്‍ ചെലവ്, കോച്ചിംഗിനുള്ള ചെലവ് എന്നിവയെല്ലാം അദാനി വഹിക്കും. കായികരംഗത്ത് ഇന്ത്യയുടെ കീര്‍ത്തി കൊണ്ടുവരുന്ന താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയുടെ ഭാഗമാണ് ഈ സ്പോണ്‍സര്‍ഷിപ്പ് എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി തന്നെ ട്വിറ്ററില്‍ (എക്സില്‍) പ്രജ്ഞാനന്ദയെ സ്പോണ്‍സര്‍ ചെയ്യുന്ന വാര്‍ത്ത പുറത്തുവിട്ടു. അന്ന് വെറും ലോക 13ാം നമ്പര്‍ താരം മാത്രമായിരുന്നു പ്രജ്ഞാനന്ദ. പക്ഷെ പിന്നീടങ്ങോട്ട് ഓരോ ദിവസവും പ്രജ്ഞാനന്ദ തന്റെ കളി മൂര്‍ച്ചപ്പെടുത്തിക്കൊണ്ടിരുന്നു. 2025 പ്രജ്ഞാനന്ദയുടെ വര്‍ഷമാണ്. ടാറ്റാ സ്റ്റീല്‍ ചെസ്, ഊസ് ചെസ്- പ്രജ്ഞാനന്ദയുടെ കിരീടനേട്ടങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ പ്രജ്ഞാനന്ദ ലോകത്തിലെ നാലാം നമ്പര്‍ താരമാണ്. ഇന്നിപ്പോള്‍ ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനെ വീഴ്‌ത്തി പ്രജ്ഞാനന്ദ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നു. മാഗ്നസ് കാള്‍സന്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നു തന്നെ പുറത്തായിരിക്കുന്നു. സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി പ്രജ്ഞാനന്ദ ധരിയ്‌ക്കുന്ന കോട്ടില്‍ അദാനി മുദ്രയുണ്ട്. അതെ, നെറ്റിയില്‍ വിഭൂതിയണിഞ്ഞ പ്രജ്ഞാനന്ദയുടെ കൈകളില്‍ അദാനിയുടെ സ്പോണ്‍സര്‍ഷിപ്പ് ഭദ്രമാണ്. അദാനിയുടെ ഈ മുദ്ര ലോകത്തോളം പ്രജ്ഞാനന്ദ ഉയര്‍ത്തുമെന്നതും ഉറപ്പാണ്. അല്ലെങ്കിലും ദൈവാനുഗ്രഹത്താല്‍ അദാനിയെടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാറില്ലല്ലോ.

Tags: Gautam adaniPraggChesssponsorshipLas Vegas freestyle chessFreestyle chessPraggnanandhaaMagnus carlsenAdani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.