Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 04:38 pm IST
inKerala, India

ന്യൂദൽഹി: രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ പാക്കിസ്ഥാനു കൈമാറിയതിന് അറസ്റ്റിലായ വ്ളോഗർ ഹരിയാന സ്വദേശി ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചത് എന്തുകൊണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിശദീകരിക്കണമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. സർക്കാർ ഖജനാവിൽ നിന്നുള്ള പണം ചെലവാക്കിയതിനാൽ പൊതു സമൂഹത്തിന് മുമ്പിൽ വിശദീകരിക്കാൻ റിയാസിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളത്. മുഹമ്മദ് റിയാസിന്റെ ക്ഷണപ്രകാരമാണ് അവർ കേരളത്തിൽ എത്തിയത്. എന്തുകൊണ്ട് ജ്യോതി മൽഹോത്രയെ ക്ഷണിച്ചു എന്നതിന് മുഹമ്മദ് റിയാസ് നിർബന്ധമായും മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക് ചാരയെ ഇടത് സർക്കാർ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ചതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പുനെവാലയും ചൂണ്ടിക്കാട്ടി.

വിഷയത്തിൽ പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി കൃത്യമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

യാത്രയും താമസവും ഭക്ഷണവും ഗൈഡിനെയും നല്‍കിയത് ടൂറിസം വകുപ്പായിരുന്നു. ടൂറിസത്തിന്റെ പുനരുജീവനത്തിനായി വ്‌ളോഗര്‍മാരെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തുന്നതിന് വേണ്ടി ‘എന്റെ കേരളം എത്ര സുന്ദരം’ ഫെസ്റ്റിവല്‍ ക്യാംപെയ്ന്‍ ടൂറിസം വകുപ്പ് നടത്തിയിരുന്നു. ഇതിനായി 41 പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിച്ചത്. ഇവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ടെന്ന് വിവാരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനായി ടൂറിസം വകുപ്പ് പണം നല്‍കി. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പാണ്.

ടൂര്‍ വിത്ത് കേരള ടൂറിസം എന്ന ടാഗ് ലൈനോടെയാണ് ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. 2025 ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കേരള സന്ദര്‍ശനത്തിനു ശേഷം, പഹല്‍ഗാം ഭീകരാക്രമണത്തിന് മുന്‍പായി ഇവര്‍ പാകിസ്ഥാനിലേക്ക് പോയി. പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ജ്യോതി സ്ഥിരം ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ്‌മാസത്തിലാംണ് ജ്യോതി അറസ്റ്റിലായത്.

കണ്ണൂര്‍ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്ര ഉത്സവത്തിന്റെ വീഡിയോ ജ്യോതി പോസ്റ്റ് ചെയ്തിരുന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും എത്തിയിരുന്നതായും സൂചനയുണ്ട്. ടൂറിസം പ്രചാരണത്തിനായാണ് എത്തിച്ചതെങ്കില്‍ കേരളത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളുള്ള മേഖലയിലേക്ക് യാത്ര നടത്താത്തതും തെയ്യം നടക്കുന്ന പറശ്ശിനിക്കടവ് ഉള്ളപ്പോള്‍ കണ്ണൂരിലെ വനശാസ്താക്ഷേത്രം എന്തിന് തെരഞ്ഞെടുത്തു എന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട. ഇതടക്കം അന്വേഷിച്ചുവരികയാണ്. ഇവര്‍ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്.

 

Tags: Kerala Governmentnational securityPrakash JavadekarJyoti MalhotraAnti-national elementsMohammad RiyasPolitical criticism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Kerala

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

പുതിയ വാര്‍ത്തകള്‍

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.