Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം എന്ന സന്യാസിയായി മാറിയ മുംതാസ് അലിഖാന്‍… ഹിമാലയത്തില്‍ മഹേശ്വര്‍നാഥ് ബാബാജി ഒരു പെണ്‍കുട്ടിയുടെ ക്യാന്‍സര്‍ മാറ്റിയത് നേരിട്ട് കണ്ടു

എം എന്ന പേരില്‍ ഇന്ത്യയാകെ അറിയപ്പെടുന്ന സന്യാസി ഒരിയ്‌ക്കല്‍ മുംതാസ് അലിഖാന്‍ എന്ന പേരുള്ള കുട്ടിയായിരുന്നു. തിരുവനന്തപുരത്തെ ഒരു മുസ്ലിം കുടുംബത്തിലെ ഈ കുട്ടി. ചെറിയ പ്രായത്തിലേ വീടും നാടും വിട്ട് ഹിമാലയത്തില്‍ എത്തിച്ചേര്‍ന്നു. ഭാരതത്തിന്റെ ആത്മീയതയുടെ വഴിയെ സഞ്ചരിച്ചു. പിന്നീട് മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 05:59 pm IST
inKerala
മഹേശ്വര്‍നാഥ് ബാബാജി ക്യാന്‍സര്‍ ബാധിച്ച വിദേശിയായ പെണ്‍കുട്ടിയോട് സംസാരിക്കുന്നു (വലത്ത്) ശ്രീ എം എന്ന സന്യാസിവര്യന്‍ (ഇടത്ത്)

മഹേശ്വര്‍നാഥ് ബാബാജി ക്യാന്‍സര്‍ ബാധിച്ച വിദേശിയായ പെണ്‍കുട്ടിയോട് സംസാരിക്കുന്നു (വലത്ത്) ശ്രീ എം എന്ന സന്യാസിവര്യന്‍ (ഇടത്ത്)

തിരുവനന്തപുരം: എം എന്ന പേരില്‍ ഇന്ത്യയാകെ അറിയപ്പെടുന്ന സന്യാസി ഒരിയ്‌ക്കല്‍ മുംതാസ് അലിഖാന്‍ എന്ന പേരുള്ള കുട്ടിയായിരുന്നു. തിരുവനന്തപുരത്തെ ഒരു മുസ്ലിം കുടുംബത്തിലെ ഈ കുട്ടി. ചെറിയ പ്രായത്തിലേ വീടും നാടും വിട്ട് ഹിമാലയത്തില്‍ എത്തിച്ചേര്‍ന്നു. ഭാരതത്തിന്റെ ആത്മീയതയുടെ വഴിയെ സഞ്ചരിച്ചു. പിന്നീട് മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി. 2000 വര്‍ഷമായി ഹിമാലയത്തില്‍ മരണമില്ലാതെ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന മഹാഗുരു മഹാവതാര്‍ ബാബാജിയുടെ ശിഷ്യന്മാരില്‍ ഒരാളാണ് മഹേശ്വര്‍നാഥ് ബാബാജി.

എം എന്ന സന്യാസിയും അദ്ദേഹത്തിന്റെ ഗുരുവുമെല്ലാം എല്ലാ മഹാകുംഭമേളകളിലും മറക്കാതെ പങ്കെടുക്കുന്നവരാണ്. അദ്ദേഹം ഈയിടെ തന്റെ ഗുരു ഒരു പെണ്‍കുട്ടിയുടെ അര്‍ബുദം മാറ്റിയ കഥ പങ്കുവെച്ചു. “ഹിമാലയത്തില്‍ ആശ്രമത്തില്‍ ജീവിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും തൊട്ടടുത്തുള്ള പുഴയില്‍ തുണി കഴുകാന്‍ പോകാറുണ്ടായിരുന്നു. ഒരിയ്‌ക്കല്‍ ചെല്ലുമ്പോള്‍ പുഴയുടെ തീരത്ത് ഒരു പെണ്‍കുട്ടി ഇരിയ്‌ക്കുന്നത് കണ്ടു. പെണ്‍കുട്ടിയുടെ തലമുടി സ്വര്‍ണ്ണനിറത്തിലുള്ളതായിരുന്നു. അതില്‍ നിന്നുതന്നെ അവള്‍ ഒരു വിദേശിയാണെന്ന് മനസ്സിലാക്കാം. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ഛര്‍ദ്ദിക്കുന്നത് കണ്ടു. അവളുടെ കഴുത്തില്‍ തുളസിമാലയുണ്ടായിരുന്നു. എന്താണ് ഛര്‍ദ്ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് കുടലില്‍ ക്യാന്‍സര്‍ ഉണ്ടെന്നും മൂന്ന് മാസത്തില്‍ മരിക്കുമെന്നുമാണ് അമേരിക്കയിലെ ഡോക്ടര്‍ പറഞ്ഞത് എന്നും അവസാനമായി ഞാന്‍ ഭാരത്തില്‍ പ്രിയപ്പെട്ട സ്ഥലങ്ങള്‍ ഒരു നോക്ക് കാണാന്‍ വന്നതാണെന്നും അവള്‍ പറഞ്ഞു. ഒരു പക്ഷെ ഗുരുനാഥനായ മഹേശ്വര്‍നാഥ് ബാബാജിക്ക് ഈ പെണ്‍കുട്ടിയുടെ രോഗം സുഖപ്പെടുത്താന്‍ കഴിയുമെന്ന്. ഞാന്‍ കരുതി. ഉടനെ ഞാന്‍ ഗുരുവിന്റെ അടുത്തേക്കോടി. ഞാന്‍ ഗുരുവിനോട് പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞു. അര്‍ബുദം ബാധിച്ച ഒരു വിദേശിപെണ്‍കുട്ടി അവിടെ ഇരിക്കുന്നുണ്ട്. അവള്‍ ഉടന്‍ മരിക്കുമെന്നും രക്ഷിക്കണമെന്നും ഞാന്‍ പറഞ്ഞു. അവളെ വിളിച്ചുകൊണ്ടുവരാന്‍ ബാബാജി പറഞ്ഞു. വീണ്ടും ഞാന്‍ അവളോട് ഇക്കാര്യം പറയാന്‍ തിരിച്ചോടി. അവളെയും കൂട്ടി ബാബാജിയുടെ അരികിലേക്ക് നടന്നു. പക്ഷെ വയ്യാത്തതിനാല്‍ അവള്‍ വളരെ സാവധാനത്തില്‍ ആണ് നടന്നത്. സമയം പോവുകയാണ്. അവളെയും കൂട്ടി ആശ്രമത്തില്‍ എത്തുമ്പോഴേക്കും ബാബാജി വേറെ എവിടേയ്‌ക്കെങ്കിലും പോയിക്കാണുമെന്ന് പോലും ഞാന്‍ ഭയന്നു. ഒടുവില്‍ ഞങ്ങള്‍ എത്തുമ്പോള്‍ ബാബാജി എങ്ങോട്ടും പോയിട്ടില്ല. ഞങ്ങളെ കാത്തിരിക്കുകയാണ്. അവള്‍ എല്ലാകാര്യങ്ങളും ബാബാജിയോട് പറഞ്ഞു. സാധാരണ ഹിന്ദി മാത്രം സംസാരിക്കുന്ന ബാബാജിയ്‌ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി അവള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ ഹിന്ദിയില്‍ തര്‍ജ്ജമപ്പെടുത്താന്‍ തുടങ്ങി. അപ്പോള്‍ ബാബാജി എന്നോട് പറഞ്ഞു ഇനി നിന്റെ തര്‍ജ്ജമ ആവശ്യമില്ല. ഞാന്‍ അമ്പരന്നു പോയി. പിന്നീട് ബാബാജി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി. ആ പെണ്‍കുട്ടി സംസാരിക്കുന്ന അതേ ശൈലിയിലാണ് ബാബാജിയുടെയും ഇംഗ്ലീഷ് ഞാന്‍ അമ്പരന്നുപോയി. എന്തായാലും നമ്മള്‍ എല്ലാം ഒരു ദിവസം മരിയ്‌ക്കണമെന്നും അതിനായി തയ്യാറെടുക്കാനും ആണ് ബാബാജി ആദ്യം അവളോട് പറഞ്ഞത്. പിന്നീട് ചില ശ്വസന വ്യായാമങ്ങള്‍ ചെയ്യാന്‍ പറഞ്ഞു. ചില മന്ത്രങ്ങള്‍ ഉരുവിടാനും പറഞ്ഞു. അവള്‍ അതെല്ലാം അനുസരിച്ചു. അവിടെ തങ്ങി. രണ്ട് ദിവസത്തിന് ശേഷം ആ പെണ്‍കുട്ടി മടങ്ങിപ്പോയി. അവളുമായുള്ള ബന്ധം അതോടെ അവസാനിച്ചു. രണ്ട് മൂന്ന് വര്‍ഷത്തിന് ശേഷം ഒരു ദിവസം ഞാന്‍ ഋഷികേശില്‍ നടക്കുകയാണ്. അപ്പോള്‍ ഒരു സ്ത്രീ എന്നെ മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോള്‍ ആ സ്ത്രീ നിന്നു. നല്ല കരുത്തുള്ള ആ സ്ത്രീ പഴയ ക്യാന്‍സര്‍ ബാധിച്ച ആ പെണ്‍കുട്ടിയായിരുന്നു. ഇപ്പോള്‍ അവള്‍ നല്ല ആരോഗ്യവതിയായിരിക്കുന്നു. പിന്നീട് അവള്‍ തന്റെ രോഗം മാറിയ കഥ പറഞ്ഞു. ആശ്രമത്തില്‍ നിന്നും മടങ്ങി നാട്ടില്‍ എത്തിയ ശേഷമുണ്ടായ അത്ഭുതങ്ങള്‍ അവള്‍ വിവരിച്ചു. ബാബാജി പറഞ്ഞതുപോലെ ഞാനും ഉടനെ മരിക്കുമെന്നും എല്ലാവരും ഒരിയ്‌ക്കല്‍ മരിക്കണമെന്നും ഉള്ള കാര്യം താന്‍ ഉള്ളിലേക്കെടുത്തിരുന്നുവെന്ന് ആ പെണ്‍കുട്ടി പറഞ്ഞു. ബാബാജി പറഞ്ഞ ബ്രീതിംഗ് വ്യായാമങ്ങളും മന്ത്രോച്ചാരണങ്ങളും തുടര്‍ന്നുപോന്നു. ഒരു ദിവസം വെള്ളം കുടിച്ചപ്പോള്‍ ഛര്‍ദ്ദിച്ചില്ല. പിന്നീട് ചായ കുടിച്ചപ്പോഴും ഛര്‍ദ്ദിച്ചില്ല. ഭക്ഷണം കഴിച്ചു. വൈകാതെ ഡോക്ടറെ കണ്ടു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ അത്ഭുതം. തന്റെ ക്യാന്‍സര‍് മാറിയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതായി ആ പെണ്‍കുട്ടി പറഞ്ഞു. “- എം പറഞ്ഞു.

മഹാകുംഭമേളകളില്‍ പതിവായി ഗുരുനാഥന്‍ മഹേശ്വര്‍നാഥ് ബാബാജിയോടൊപ്പം ശ്രി എം പോകാറുണ്ട്. മഹാവതാര്‍ ബാബാജിയെ കാണണമെന്ന് ശ്രീ എം വാശിപിടിച്ചപ്പോള്‍ കുംഭമേളയ്‌ക്ക് പോയാല്‍ കാണാമെന്ന് ഗുരു മഹേശ്വര്‍നാഥ് ബാബാജി പറഞ്ഞു. അങ്ങിനെ ഒരിയ്‌ക്കല്‍ ശ്രീ എം കുംഭമേളയ്‌ക്ക് പോയി അവിടെ നാഗസാധുക്കള്‍ക്കൊപ്പം അവരുടെ അഖാഡയില്‍ കഴിയുകയും ചെയ്തു. അപ്രന്‍റീസ്ഡ് ടു എ ഹിമാലയന്‍ മാസ്റ്റര്‍ (Apprenticed to a Himalayan Master) എന്ന ആത്മകഥ ശ്രീ എം എഴുതിയിട്ടുണ്ട്.

 

Tags: WisdomTale #SriM #SriMSpeakshimalayaMMahakumbhmelaShriMMahakumbh2025MaheshwarnathbabaMumthazAliKhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Spiritual

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

India

‘500 വര്‍ഷം ഭരിച്ച മുസ്ലിങ്ങള്‍ക്കോ 200 വര്‍ഷത്തെ മുസ്ലിങ്ങള്‍ക്കോ ഇന്ത്യയെ ക്രിസ്തുരാജ്യമോ മുസ്ലിംരാജ്യമോ ആക്കാന്‍ കഴിഞ്ഞില്ല’

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.