Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടാന ആക്രമണം: അധികൃതര്‍ നല്കിയ ഉറപ്പെല്ലാം പാഴായി, പൊലിഞ്ഞത് കുടുംബത്തിന്റെ ഏക ആശ്രയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 09:40 am IST
inKerala

വണ്ണപ്പുറം(ഇടുക്കി): മുള്ളരിങ്ങാട് മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനു പരിഹാരം ഉണ്ടാകുമെന്ന് പലവട്ടം അധികൃതര്‍ നല്കിയ ഉറപ്പെല്ലാം പാഴായപ്പോള്‍ പൊലിഞ്ഞത് ഒരു നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിന്റെ ജീവന്‍.

നാലു വര്‍ഷത്തോളമായി ഈ മേഖലയില്‍ കാട്ടാന ശല്യം അതി രൂക്ഷമായിട്ട്. ജനവാസ മേഖലകളില്‍ ഇറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കാറുണ്ടെങ്കിലും നാട്ടുകാര്‍ക്ക് നേരെ ഇതുവരെ കാര്യമായ ഉപദ്രവം ഉണ്ടായിരുന്നില്ല. പൈങ്ങോട്ടൂര്‍- മുള്ളരിങ്ങാട് റൂട്ടില്‍ റോഡിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്ന ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവങ്ങള്‍ പലതവണയുണ്ടായിട്ടുണ്ട്.

രാത്രിയായാല്‍ ഈ റൂട്ടിലൂടെ യാത്ര ചെയ്യാന്‍ പോലും നാട്ടുകാര്‍ക്ക് ഭയമായിരുന്നു. എങ്കിലും കാട്ടാനകളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തില്‍ ഇവിടെ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ജനവാസമേഖലയിലും റോഡിലും ഇറങ്ങുന്ന ആനകളെ കാട്ടിലേക്ക് തുരത്താന്‍ രണ്ട് വാച്ചര്‍മാരെ നിയോഗിക്കുമെന്നും ഫെന്‍സിങ് ജോലികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു ഉറപ്പ്.

ആനകള്‍ ജനവാസ മേഖലയിലേക്ക് കടന്നു വരാതിരിക്കാന്‍ ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കാട്ടാനകളെ തുരത്താന്‍ വാച്ചര്‍മാരെ നിയോഗിക്കുമെന്നും ഏപ്രിലില്‍ എംപിയുടെ നേതൃത്വത്തില്‍ വണ്ണപ്പുറം പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കിയിരുന്നു. എന്നാല്‍ യോഗം ചേര്‍ന്നതല്ലാതെ ഇതിന്റെ തുടര്‍ നടപടികള്‍ പിന്നീട് ഉണ്ടായില്ല. ഇതിനിടെ കാട്ടാനകള്‍ വ്യാപകമായ തോതില്‍ കൃഷിനാശം വരുത്തുകയും ചെയ്തു.ഇതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് കാട്ടാനകളെ തുരത്താന്‍ ജനങ്ങള്‍ നേരിട്ടു തന്നെ രംഗത്തിറങ്ങുകയും ചെയ്തിരുന്നു. വണ്ണപ്പുറം, കവളങ്ങാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് ഭീതി വിതച്ച് കാട്ടാനക്കൂട്ടം കഴിഞ്ഞ നാളുകളില്‍ തമ്പടിച്ചിരുന്നത്.

വനംവകുപ്പിന്റെയും പഞ്ചായത്തുകളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മുള്ളരിങ്ങാട്, ചാത്തമറ്റം, പൈങ്ങോട്ടൂര്‍, തേന്‍കോട്, തലക്കോട്, പാച്ചേറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെയും സൗഹൃദ കൂട്ടായ്‌മയുടെയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തിയത്. ചുള്ളിക്കണ്ടം, പാച്ചേറ്റി, അള്ളുങ്കല്‍, തേന്‍കോട്, ചാത്തമറ്റം,കടവൂര്‍, പുന്നമറ്റം എന്നീ മേഖലകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായി നിന്ന കാട്ടാനകളെയാണ് ഉള്‍വനത്തിലേക്ക് തുരുത്തിയത്. പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് ഒട്ടേറെ തവണ വനംവകുപ്പ് അധികൃരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി.

നേര്യമംഗലം വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. കാട്ടാന ശല്യത്തിനെതിരെ മേഖലയിലുള്ളവര്‍ തലക്കോട് വനംവകുപ്പ് ഓഫീസിന് മുന്നില്‍ ഉപരോധ സമരവും നടത്തിയിരുന്നു. മനുഷ്യത്വമില്ലാത്ത അപരിഷ്‌കൃത വനനിയമത്തെ ഭയന്ന് കാട്ടാനയെ ഭയപ്പെടുത്തി പോലും ഓടിച്ച് കാട്ടില്‍ കയറ്റാന്‍ കഴിയാത്ത ജനങ്ങള്‍ രാത്രിയായാല്‍ ഭയം കാരണം വീടിനു വെളിയില്‍ ഇറങ്ങുന്നില്ലെന്ന് ജനം പറയുന്നു.

Tags: FarmersyouthWild Elephant attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Kerala

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.