Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പച്ചക്കൊടി; നഗരത്തിന് 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ ശൃംഖല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 09:14 am IST
inIndia

ന്യൂഡല്‍ഹി: മൂന്ന് ഇടനാഴികള്‍ ഉള്‍പ്പെടുന്ന ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 128 സ്റ്റേഷനുകളിലായി 118.9 കിലോമീറ്ററാണ് അംഗീകൃത ലൈനുകളുടെ ആകെ നീളം.

63,246 കോടി രൂപയാണ് പദ്ധതി പൂര്‍ത്തീകരണ ചെലവ്, 2027-ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ടാം ഘട്ടം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ചെന്നൈ നഗരത്തിന് 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ ശൃംഖലയുണ്ടാകും. രണ്ടാംഘട്ട പദ്ധതിയില്‍ ഇനിപ്പറയുന്ന മൂന്ന് ഇടനാഴികള്‍ ഉള്‍പ്പെടുന്നു:

ഇടനാഴി-(i): മാധവരം മുതല്‍ സിപ്കോട്ട് വരെ 50 സ്റ്റേഷനുകളുള്ള 45.8 കി.മീ.
ഇടനാഴി-(ii): ലൈറ്റ് ഹൗസ് മുതല്‍ പൂനമല്ലെ വരെയുള്ള ബൈപാസ് 30 സ്റ്റേഷനുകളുള്ള 26.1 കി.മീ.
ഇടനാഴി-(iii): മാധവരം മുതല്‍ ഷോളിങ്ങനല്ലൂര്‍ വരെ 48 സ്റ്റേഷനുകളുള്ള 47 കി.മീ.

രണ്ടാം ഘട്ടം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായാല്‍, ചെന്നൈ നഗരത്തിന് 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ ശൃംഖല ഉണ്ടാകും.

മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി: രണ്ടാം ഘട്ടത്തില്‍ ഏകദേശം 118.9 കിലോമീറ്റര്‍ പുതിയ മെട്രോ ലൈനുകള്‍ കൂട്ടിച്ചേര്‍ക്കും. മാധവരം, പെരമ്പൂര്‍, തിരുമയിലൈ, അഡയാര്‍, ഷോളിങ്ങനല്ലൂര്‍, സിപ്കോട്ട്, കോടമ്പാക്കം, വടപളനി, പോരൂര്‍, വില്ലിവാക്കം, അണ്ണാനഗര്‍, സെന്റ് തോമസ് തുടങ്ങിയ പ്രധാന മേഖലകളിലൂടെ കടന്നുപോകുന്ന ചെന്നൈയുടെ വടക്കുനിന്ന് തെക്കുവരെയും കിഴക്കുനിന്നു പടിഞ്ഞാറുവരെയും ബന്ധിപ്പിക്കുന്നതാണ് രണ്ടാം ഘട്ട ഇടനാഴി. നിരവധി വ്യവസായ, വാണിജ്യ, പാര്‍പ്പിട,  സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്നതും ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഫലപ്രദമായ പൊതുഗതാഗതം ഉറപ്പുവരുത്തുന്നതും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണക്റ്റിവിറ്റി നല്‍കുന്നതും ആയിരിക്കും. ദക്ഷിണ ചെന്നൈ ഐടി ഇടനാഴിയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷോളിങ്ങനല്ലൂര്‍ പോലുള്ള അതിവേഗം വളരുന്ന പ്രദേശങ്ങളിലേക്ക് ഇത് കണക്റ്റിവിറ്റി വ്യാപിപ്പിക്കും. ഷോളിംഗനല്ലൂരിനെ എല്‍കോട്ട് വഴി ബന്ധിപ്പിക്കുന്നതിലൂടെ,  ഐടി തൊഴിലാളികളുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ മെട്രോ ഇടനാഴി സഹായിക്കും.

ഗതാഗതക്കുരുക്ക് കുറയ്‌ക്കല്‍: റോഡ് ഗതാഗതത്തിനു കാര്യക്ഷമമായ ഒരു ബദലായ മെട്രോ റെയില്‍, ചെന്നൈയുടെ രണ്ടാം ഘട്ട വിപുലീകരണത്തിലൂടെ ഗതാഗതക്കുരുക്ക് ലഘൂകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് നഗരത്തിലെ തിരക്കേറിയ റൂട്ടുകളില്‍  പ്രത്യേകിച്ച് സ്വാധീനം ചെലുത്തും. റോഡ് ഗതാഗതം കുറയുന്നത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും യാത്രാ സമയം കുറയ്‌ക്കുന്നതിനും മൊത്തത്തിലുള്ള റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും.

പാരിസ്ഥിതിക നേട്ടങ്ങള്‍: രണ്ടാം ഘട്ട മെട്രോ റെയില്‍ പദ്ധതിയും ചെന്നൈ നഗരത്തിലെ മൊത്തത്തിലുള്ള മെട്രോ റെയില്‍ ശൃംഖലയുടെ വര്‍ദ്ധനവും, പരമ്പരാഗത ഫോസില്‍ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ബണ്‍ പുറംതള്ളല്‍ ഗണ്യമായി കുറയ്‌ക്കാന്‍ കഴിയും.

സാമ്പത്തിക വളര്‍ച്ച: കുറഞ്ഞ യാത്രാ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും വ്യക്തികളെ അവരുടെ ജോലിസ്ഥലങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി എത്തിച്ചേരാന്‍ അനുവദിക്കുന്നതിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനവും നിര്‍മ്മാണ തൊഴിലാളികള്‍ മുതല്‍ ഭരണവിഭാഗം ഉദ്യോഗസ്ഥന്‍, പരിപാലന ഉദ്യോഗസ്ഥര്‍ വരെ വിവിധ മേഖലകളിലായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റിക്ക് പ്രാദേശിക ബിസിനസുകളെ ഉത്തേജിപ്പിക്കാന്‍ കഴിയും, പ്രത്യേകിച്ച് പുതിയ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍, മുമ്പ് എത്തിപ്പെടാന്‍ ബുദ്ധിമുട്ടായിരുന്ന പ്രദേശങ്ങളില്‍ നിക്ഷേപവും വികസനവും ആകര്‍ഷിക്കാന്‍ കഴിയും.

സാമൂഹിക നേട്ടം: ചെന്നൈയിലെ രണ്ടാം ഘട്ട മെട്രോ റെയില്‍ ശൃംഖലയുടെ വിപുലീകരണം പൊതുഗതാഗതത്തില്‍ കൂടുതല്‍ തുലത ഉറപ്പാക്കും. വൈവിധ്യമാര്‍ന്ന സാമൂഹിക-സാമ്പത്തിക വിഭാഗങ്ങള്‍ക്ക് പ്രയോജനം ചെയ്യും, ഗതാഗത അസമത്വങ്ങള്‍ കുറയ്‌ക്കുകയും ചെയ്യും. ഇത് യാത്രാ സമയം കുറയ്‌ക്കുകയും അവശ്യ സേവനങ്ങള്‍. എളുപ്പത്തില്‍ ലഭ്യമാക്കുകയും വഴി ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകും.

രണ്ടാം ഘട്ടം ചെന്നൈ മെട്രോ റെയില്‍ പദ്ധതി നഗരത്തിന്റെ പരിവര്‍ത്തനം കുറിക്കുന്ന വികസനം ആയിരിക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റി, കുറഞ്ഞ ഗതാഗതക്കുരുക്ക്, പാരിസ്ഥിതിക നേട്ടങ്ങള്‍, സാമ്പത്തിക വളര്‍ച്ച, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ വാഗ്ദാനം ചെയ്യുന്നു. പ്രധാന നാഗരിക വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ഭാവി വിപുലീകരണത്തിന് അടിത്തറ നല്‍കുകയും ചെയ്യുന്നതിലൂടെ, നഗരത്തിന്റെ വികസന പാതയും സുസ്ഥിരതയും രൂപപ്പെടുത്തുന്നതില്‍ രണ്ടാം ഘട്ടം നിര്‍ണായക പങ്ക് വഹിക്കും.

Tags: Central GovernmentChennai Metro Rail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.