Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

100 ദിനം പിന്നിട്ട് മൂന്നാം മോദി സര്‍ക്കാര്‍; ഭാരതം ലക്ഷ്യത്തിലേക്ക്

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Sep 20, 2024, 05:00 am IST
in Article

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത് 2024 ജൂണ്‍ 9 നായിരുന്നു. കര്‍മനിരതമായ 100 ദിവസം സര്‍ക്കാര്‍ പിന്നിട്ടു. ജന്‍ധന്‍ യോജനയും ഡിജിറ്റല്‍ ഇന്ത്യയും 100 സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഉള്‍പ്പടെ പുത്തന്‍ കാഴ്‌ച്ചപ്പാടുകളാണ് ആദ്യ മോദി സര്‍ക്കാര്‍ ഭാരതത്തിന് സമ്മാനിച്ചത്. രണ്ടാം വരവിലെ ആദ്യ 100 ദിവസം പിന്നിട്ടപ്പോള്‍ കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370–ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്മീരിനെ സ്വതന്ത്രമാക്കി. മൂന്നാമൂഴത്തില്‍ നൂറു ദിനം തികഞ്ഞപ്പോള്‍ ജമ്മു കശ്മീരില്‍ സ്വതന്ത്രവും നിഷ്പക്ഷവും സമാധാനപരവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുമായി.

മുത്തലാഖ് കുറ്റകരമാക്കിയത് രണ്ടാം മോദി സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നു. ലക്ഷക്കണക്കിന് മുസ്ലിം സഹോദരിമാര്‍ക്ക് ആശ്വാസമായ നടപടി യഥാര്‍ത്ഥ മുസ്ലിം വിശ്വാസികള്‍ക്കിടയില്‍ നരേന്ദ്രമോദിയോടുള്ള ബഹുമാനം വര്‍ധിപ്പിച്ചു കൂടാതെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ ശക്തിപ്പെടുത്താനും രണ്ടാം വരവില്‍ അദ്ദേഹത്തിനായി.

സാങ്കേതിക നവീകരണം, അടിസ്ഥാന സൗകര്യ വികസനം, അന്താരാഷ്‌ട്ര നയതന്ത്രം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കി ഭാരതത്തെ ആഗോള ശക്തിയാക്കി ഉയര്‍ത്താനാണ് മൂന്നാമൂഴത്തില്‍ മോദിയുടെ ശ്രമം.

സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നതു വെറും മുദ്രാവാക്യം മാത്രമല്ലെന്നു ബോധ്യപ്പെടുത്തി. സമഗ്രവും വികസനോന്മുഖവും അഴിമതിരഹിതവുമായ ഭരണത്തിനാണ് ആദ്യ നൂറുദിനങ്ങള്‍ സാക്ഷ്യം വഹിച്ചത്.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആവാസ് യോജന പദ്ധതി വിപുലീകരിക്കുകയും മൂന്ന് കോടി കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന പദ്ധതിയായി അത് മാറ്റുകയും ചെയ്തു. പരീക്ഷാക്രമക്കേടുകള്‍ കണ്ടെത്താന്‍ നിയമനിര്‍മാണം നടപ്പിലാക്കുകയും ജൂണ്‍ 21-ന് പൊതുപരീക്ഷാ നിയമം കൊണ്ടുവരികയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ത്തുന്നവര്‍ക്ക് ഒരു കോടി രൂപയും 10 വര്‍ഷം കഠിനതടവും ഉള്‍പ്പെടുത്തിയാണ് നിയമനിര്‍മാണം നടപ്പിലാക്കിയത്. അതിന്റെ തുടര്‍ച്ചയായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത-2023, ഭാരതീയ സാക്ഷ്യ അധീനിയം-2023 തുടങ്ങിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിലാക്കി.

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഒരു കോടി ഭാരതീയ യുവാക്കള്‍ക്ക് 500 കമ്പനികളില്‍ സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കുന്ന നൈപുണ്യ പദ്ധതിയുടെ പ്രഖ്യാപനം തൊഴില്‍ മേഖലയില്‍ സുപ്രധാനവും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമായിരുന്നു. കഴിഞ്ഞ 21 വര്‍ഷത്തിനുശേഷം രാജ്യത്തെ സിവില്‍ സര്‍വീസ് പെന്‍ഷന്‍ സമ്പ്രദായത്തില്‍ കൊണ്ടുവന്ന സമഗ്ര പരിവര്‍ത്തനവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ വേതനത്തിന്റെ 50 ശതമാനം ജീവിതകാലം മുഴുവന്‍ പെന്‍ഷനായി ലഭിക്കും.

10579.84 കോടി രൂപ മുതല്‍മുടക്കില്‍ ശാസ്ത്ര ഗവേഷണ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. വിജ്ഞാന്‍ ധാര എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി അനുസരിച്ച് ശാസ്ത്ര സാങ്കേതിക വകുപ്പുകള്‍ ഏകീകൃത കേന്ദ്രമേഖലയുടെ പരിധിയില്‍ വരും. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

കിസാന്‍ സമ്മാന്‍ നിധിക്ക് പുറമേ കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഫണ്ട് വിപുലപ്പെടുത്തുന്നതിനും കേന്ദ്രമന്ത്രിസഭാ യോഗം ആദ്യ നൂറ് ദിവസത്തില്‍ തന്നെ അനുമതി നല്‍കി. പ്രതിരോധമേഖലയില്‍ സുപ്രധാന കാല്‍വയ്‌പ്പാണ് വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍(എസ്.സി.ബി) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അരിഹന്ത് മുങ്ങിക്കപ്പല്‍.

ഇതുമൂലം പസഫിക് മേഖലയില്‍ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കാന്‍ ഭാരതത്തിനു സാധിക്കും.

76,220 കോടി രൂപ മുതല്‍മുടക്കില്‍ രാജ്യത്തെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖത്തിന് മഹാരാഷ്‌ട്രയിലെ വധ്വാനില്‍ തറക്കല്ലിട്ടതും ഈ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയിലാണ്. സമുദ്ര ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യത്തില്‍ വന്‍വളര്‍ച്ചയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത.് കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍, വിവിധോദ്ദേശ്യ ബര്‍ത്തുകള്‍, മെച്ചപ്പെട്ട അന്താരാഷ്‌ട്ര ബന്ധങ്ങള്‍, വ്യവസായ വികസനം എന്നിവ സാധ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം ഒന്നൊന്നായി പ്രധാനമന്ത്രി മോദി പാലിച്ചുകൊണ്ടിരിക്കുകയാണ് അതിന്റെ ഭാഗമായിട്ടാണ് ആദ്യ കര്‍മ പദ്ധതിയില്‍ തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തിയത്. ഭാരതത്തിലെ 70 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും ആരോഗ്യപരിരക്ഷയും ഇതിലൂടെ ഫലപ്രദമായി ഉറപ്പാക്കാന്‍ സാധിക്കും. അവര്‍ക്കുള്ള സാമ്പത്തിക സംരക്ഷണം, സമഗ്രമായ കവറേജ്, ജീവിതനിലവാരം ഉയര്‍ത്താനുള്ള കരുതല്‍, സമയോചിതമായ മെഡിക്കല്‍ ഇടപെടലുകള്‍ തുടങ്ങി മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭാവി മുന്നില്‍ കണ്ടാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആറു കോടിയില്‍ പരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

Tags: indiamodi governmentIndia towards the goal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.