Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തൃണമൂല്‍ ഫാസിസം കോടതി കയറുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 04:55 am IST
inEditorial

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി നടത്തിയ കടുത്ത വിമര്‍ശനം മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന പശ്ചിമബംഗാള്‍ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. രാജ്യത്തെ നടുക്കിയ സംഭവത്തെ തുടര്‍ന്ന് നിയമനടപടികളെടുക്കുന്നതില്‍ വന്ന വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ കോടതി, പ്രതിഷേധിക്കുന്നവരുടെ മേല്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുന്നത് ശരിയല്ലെന്നും പറയുകയുണ്ടായി. മുപ്പത്തിമൂന്നുകാരിയായ ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ശ്രമിച്ചതായും, രക്ഷിതാക്കളെ മൃതദേഹം കാണിക്കാന്‍ അനുവദിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയ കോടതി, ആശുപത്രിയില്‍ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തിന്റെ തെളിവു നശിപ്പിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. അധികാരത്തിന്റെ ബലത്തില്‍ നിയമവാഴ്ച അട്ടിമറിക്കുന്ന സര്‍ക്കാരിന് ഇത് വലിയ തിരിച്ചടിയാണ്. അക്രമങ്ങളെ നേരിടുന്ന കാര്യത്തില്‍ മമതാ സര്‍ക്കാര്‍ കാണിച്ച അനാസ്ഥ ചിന്തിക്കാന്‍പോലുമാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെടുകയുണ്ടായി. ആഗസ്ത് പതിനഞ്ചിലെ ആള്‍ക്കൂട്ട ആക്രമണത്തിനുശേഷം ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും ആശുപത്രിവിട്ടുവെന്നു പറഞ്ഞ കോടതി, ഇവര്‍ക്ക് തിരിച്ചെത്തി രോഗികളെ ചികിത്സിക്കാനുള്ള സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയുണ്ടായി. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര വ്യവസായ സുരക്ഷാ സേന ആശുപത്രിയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുകയാണ്.

ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹത്തോടുപോലും ക്രൂരത ചെയ്തവരെ സംരക്ഷിക്കുന്ന നയമാണ് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ സ്വീകരിച്ചത്. ആശുപത്രി കയ്യേറിയ തൃണമൂല്‍ അക്രമികള്‍ അവിടുത്തെ സംവിധാനങ്ങള്‍ അടിച്ചുതകര്‍ക്കുകയും, ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊലചെയ്യപ്പെട്ട സഹപ്രവര്‍ത്തകയ്‌ക്ക് നീതി ലഭിക്കുന്നതിനായി മൊഴി നല്‍കുന്നതില്‍നിന്ന് ഡോക്ടര്‍മാരെ പിന്തിരിപ്പിക്കുന്നതിനായിരുന്നു പോലീസിന്റെ ഒത്താശയോടെ അക്രമം നടത്തിയത്. അന്വേഷണത്തില്‍ പോലീസ് ഗുരുതര വീഴ്ചവരുത്തിയിട്ടും കേസ് സിബിഐ ഏറ്റെടുക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. എന്നാല്‍ സംഭവത്തിന്റെ ഭീകരാവസ്ഥ കണക്കിലെടുത്ത് കല്‍ക്കട്ട ഹൈക്കോടതി സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി സിബിഐ അന്വേഷണത്തെ ശരിവയ്‌ക്കുകയായിരുന്നു. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ അതിദാരുണമായ കൊലപാതകത്തിനും, തുടര്‍ന്നുള്ള അക്രമ സംഭവങ്ങള്‍ക്കും ഉത്തരവാദികളെന്നു കരുതപ്പെടുന്ന മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ ഇതിനോടകം സിബിഐ ആറ് തവണ ചോദ്യം ചെയ്തു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഘോഷ് മറുപടി നല്‍കിയിരുന്നില്ല. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഘോഷിന് പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു.

സുപ്രീംകോടതിയുടെ വിമര്‍ശനം മമത സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തെ ശരിവയ്‌ക്കുന്നതാണ്. മുഖം രക്ഷിക്കാന്‍ മൂന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ മമത സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാര്‍ക്കെതിരെയും ഒരു ഇന്‍സ്‌പെക്ടര്‍ക്കെതിരെയുമാണ് നടപടിയെടുത്തത്. എന്നാല്‍ ഇതുകൊണ്ടൊന്നും ആര്‍ജി കര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍മാരുടെ ഭീതി അകലുന്നില്ല. സഹപ്രവര്‍ത്തകയ്‌ക്ക് സംഭവിച്ചത് തങ്ങള്‍ക്കെതിരെയും സംഭവിക്കാമെന്നാണ് അവര്‍ കരുതുന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനു മുന്‍പും ഇവിടുത്തെ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോഴൊക്കെ സംസ്ഥാന ഭരണകൂടം അക്രമികള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. തൃണമൂല്‍ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്ത് വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് വനിതാ ഡോക്ടറുടെ കൊലപാതകവും. ഇതുകൊണ്ടു കൂടിയാണ് ഇപ്പോഴത്തെ കൊലപാതകത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നത്. ജനങ്ങള്‍ സഹിക്കുന്നതിന്റെ എല്ലാ പരിധിയും കടന്നിരിക്കുന്നു. ക്രമസമാധാന നില എന്നൊന്ന് പശ്ചിമബംഗാളിലില്ല. പോലീസിനെ നോക്കുകുത്തിയാക്കി നിര്‍ത്തി അക്രമികള്‍ സമാന്തര ഭരണം നടത്തുകയാണ്. ഭരണഘടനയുടെ സംരക്ഷകനായ ഗവര്‍ണറുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഉചിതമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരും മടിച്ചുനില്‍ക്കേണ്ടതില്ല. ജനങ്ങള്‍ അത് ആഗ്രഹിക്കുകയും ചെയ്യുന്നു. ബംഗാളിനെ രക്ഷിക്കാന്‍ ഇപ്പോഴത്തെ നിലയ്‌ക്ക് ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.

Tags: Supreme CourtTrinamool fascismKolkata doctor rape and murder
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

India

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.