Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആവണിയണിയും പുതുനൂറ്റാണ്ട്

ഡോ. രാജശേഖര്‍ പി വൈക്കംbyഡോ. രാജശേഖര്‍ പി വൈക്കം
Aug 17, 2024, 06:05 am IST
inSamskriti

ഇന്ന് പുതിയ കൊല്ലവര്‍ഷം തുടങ്ങുമ്പോള്‍ ഒരു നൂറ്റാണ്ടിനു കൂടി തുടക്കമാകുകയാണ്. ഭാരതത്തില്‍ പൊതുവെ ഉപയോഗിച്ചിരുന്നത് ശകവര്‍ഷ കലണ്ടറാണ്. ഇത് ശകവര്‍ഷം 1946 ആണ്. അര്‍ദ്ധ-ചാന്ദ്ര വര്‍ഷ ഘടനയാണ് ശകവര്‍ഷത്തിന്റേത്. സൗരമാസങ്ങളുമായി ഘടിപ്പിച്ച ചന്ദ്രമാസങ്ങളാണ് ശക വര്‍ഷത്തിലേത്. ചാന്ദ്രവര്‍ഷം സൗര വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം പതിനൊന്നു ദിവസം കുറവാണ്. അതതിനാല്‍ ഓരോ വര്‍ഷവും പതിനൊന്നു ദിവസം വച്ചു പുറകോട്ട് പോവുകയും അങ്ങനെ ഇവ ഋതുകളില്‍ നിന്നും വേറിട്ടു പോവാനും ഇടയാകും. ഇതു വരാതിരിക്കാനാണ് ”അധിമാസം” കൊണ്ടുവന്നിട്ടുള്ളത്. അധിവര്‍ഷ (leap year)ത്തില്‍ ഒരു അധികദിനം ഫെബ്രുവരിയില്‍ ചേര്‍ക്കുന്ന സമ്പ്രദായത്തിനു സദൃശമാണ് അധിമാസം.

ആര്യഭടന്‍, വരാഹമിഹിരന്‍, ഭാസ്‌കരന്‍ ഒന്നാമന്‍ തുടങ്ങിയ ഗണിത, ജ്യോതിഷ പ്രഗത്ഭമതികള്‍ ജീവിച്ചിരുന്ന ആറാം നൂറ്റാണ്ടില്‍ ഇന്നത്തെ കേരളവും തമിഴ്‌നാടിന്റെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന തമിഴകത്ത് ഒരു പുതിയ കലണ്ടര്‍ ആരംഭിച്ചു. കലിവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി സൗര വര്‍ഷഘടന പിന്തുടരുന്ന ആ കലണ്ടര്‍ നിരയന (sidereal) സമ്പ്രദായത്തില്‍ ഉള്ളതായിരുന്നു. കൂടാതെ വിഷുവദ്ദിനവും (Equ-inox) മേടം ഒന്നിനു തന്നെയായിരുന്നു. പക്ഷേ നാമിന്ന് ഉപയോഗിക്കുന്ന ഇംഗ്ലീഷ് കലണ്ടര്‍ സായനം (tropical) ആണ്.

പുതിയ കലണ്ടര്‍ സൗരമാണെങ്കിലും മാസങ്ങളുടെ പേര് ശകവര്‍ഷത്തെ അധീകരിച്ച് ചിത്തിര, വൈകാശി, ആനി, ആടി, ആവണി, പുരുട്ടാശി, അല്പശി, കാര്‍ത്തിക, മാര്‍കഴി, തൈ, മാശി, പൈങ്കുനി എന്നിങ്ങനെ ആയിരുന്നു. ഇന്നും മലയാളത്തില്‍ ആവണിപ്പിറപ്പും തൈപ്പൂയവും പൈങ്കുനി ഉത്രവുമെല്ലാം സ്മരണീയവും ആചരണീയവും ആണല്ലോ. പിന്നീട് ശകാബ്ദം 746ല്‍ (AD 824ല്‍ ) ഈ തമിഴ് വര്‍ഷത്തെ പരിഷ്‌ക്കരിച്ചാണ് നാമിന്ന് ഉപയോഗിച്ചു പോരുന്ന കൊല്ലവര്‍ഷത്തിനു രൂപം നല്‍കിയത്. ഈ പരിഷ്‌കരണത്തില്‍, വര്‍ഷാരംഭം മേടത്തില്‍(ചിത്തിര) നിന്നും മാറി ചിങ്ങത്തിലായി. ജ്യോതിഷ ദൃഷ്ടിയില്‍ ചിങ്ങം സൂര്യന്റെ സ്വക്ഷേത്രമാണല്ലോ. മാസങ്ങള്‍ക്ക് രാശികളുടെ പേര് കൊടുത്താണ് രണ്ടാമത്തെ മാറ്റം.

സൂര്യന്‍ സ്ഥിരനാണെങ്കിലും ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ഒരു വര്‍ഷം ഒരു പരിക്രമണം (revolution) പൂര്‍ത്തിയാക്കും. ഇതാണ് ഒരു നിരയന (sidereal) വര്‍ഷം. ഇത് ചിങ്ങമാസത്തിന്റെ തുടക്കത്തില്‍ നിന്ന് ആരംഭിച്ച് അവിടെ തിരിച്ചു വരുന്ന രീതിയിലാക്കിയാല്‍ കൊല്ലവര്‍ഷമായി.

കൊല്ലവര്‍ഷം കൊണ്ടുവന്നത് ശങ്കരനാരായണന്‍ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ നേതൃത്വത്തിലായിരുന്നത്രേ. അന്ന് മഹോദയപുരത്തുണ്ടായിരുന്ന വാനനിരീക്ഷണശാല ഇദ്ദേഹത്തിന്റെ ചുമതലയില്‍ ആയിരുന്നു. ഭാസ്‌കരീയത്തിന്റെ വ്യാഖ്യാനം ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ശങ്കരനാരായണന്‍. അക്കാലം കൊടുങ്ങല്ലൂര്‍ മേഖലയ്‌ക്കും കൊല്ലം (കൊല്ലപുരി) എന്ന് പേരുള്ളതായി ഇദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. കോഴിക്കോടിനടുത്തുള്ള കൊയിലാണ്ടി എന്ന മുന്‍ തുറമുഖത്തെയും പന്തലായനി കൊല്ലം എന്ന് പറയാറുണ്ട്.

സംസ്‌കൃതത്തില്‍ ‘കോളംബ’ വര്‍ഷം എന്നാണ് കൊല്ലവര്‍ഷത്തിന്റെ പേര്. ‘കോളംബ വര്‍ഷാ ഗത വത്സരാന്താ ഏതേ സഭാ സ്ഥാന യുതാഃ ശകാബ്ദാ’ ഇതി എന്നാണ്. അതായത് തികഞ്ഞ കൊല്ലവര്‍ഷത്തില്‍ 747 കൂട്ടിയാല്‍ ശകവര്‍ഷം കിട്ടും.

ഇംഗ്ലീഷുകാര്‍ കൊല്ലവര്‍ഷത്തെ Malabar Era (ME) എന്നാണ് വിളിച്ചിരുന്നത്. മലബാറില്‍ കന്നി ഒന്നായിരുന്നു പുതുവത്സരാരംഭമെന്ന കൗതുകവുമുണ്ട്. തിരുവിതാംകൂറില്‍ ഔദ്യോഗിക കലണ്ടറും കൊല്ലവര്‍ഷം ആയിരുന്നു.

എന്തായാലും മലയാളിയുടെ തനത് പൈതൃകത്തിന്റെ അടയാളപ്പെടുത്തലാണ് വിഷുവില്‍ നിന്നും പിരിഞ്ഞ് ഓണത്തിലെത്തിയ പുതുവത്സരാരംഭവും കൊല്ലവര്‍ഷവും.
‘ആവണിയണിയും പൂവണിലതയുമായി’ ഉത്രാടപ്പൂനിലാവില്‍ കുളിച്ച് പുതിയ നൂറ്റാണ്ടിന്‍ പിറവിയായി പുതുവത്സരമെത്തുമ്പോള്‍ ‘മത്സരമെല്ലാം തീര്‍ന്ന് വൈരം വെടിയണ’മെന്നു പ്രാര്‍ത്ഥിക്കാം.

(ആട്ടക്കഥാകൃത്തും ഫാക്ട് / ഫെഡോ ഉദ്യോഗമണ്ഡല്‍മുന്‍ ചീഫ് എന്‍ജിനീയറുമാണ് ലേഖകന്‍).

Tags: keralachingamAvaninew centuryകൊല്ലവര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.