Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നു; തുറന്നത് നാഗപൂജയോടെ; ഇത് അമൂല്യസ്വത്തുക്കളുടെ രത്നഭണ്ഡാരം

പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരം ഞായറാഴ്ച 1.28ന് തുറന്നു. നാഗരാജന്‍ കാവലിരിക്കുന്നു എന്ന് കരുതുന്ന രത്നഭണ്ഡാരം തുറക്കുന്നതിന് മുന്‍പ് നാഗപൂജ നടത്തി. പുരി ജഗന്നാഥക്ഷേത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭാഗമായാണ് രത്നഭണ്ഡാരം കണക്കാക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 05:08 pm IST
in India
പുരി രത്നഭണ്ഡാലത്തിന്‍റെ വാതില്‍ (ഇടത്ത്) രത്നഭണ്ഡാരം തുറക്കുന്നതിന് മുന്‍പ് നടത്തിയ നാഗാരാധനപൂജ (വലത്ത്)

പുരി രത്നഭണ്ഡാലത്തിന്‍റെ വാതില്‍ (ഇടത്ത്) രത്നഭണ്ഡാരം തുറക്കുന്നതിന് മുന്‍പ് നടത്തിയ നാഗാരാധനപൂജ (വലത്ത്)

പുരി: പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരം ഞായറാഴ്ച 1.28ന് തുറന്നു. നാഗരാജാവ് കാവലിരിക്കുന്നു എന്ന് കരുതുന്ന രത്നഭണ്ഡാരം തുറക്കുന്നതിന് മുന്‍പ് നാഗപൂജ നടത്തി. പുരി ജഗന്നാഥക്ഷേത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭാഗമായാണ് രത്നഭണ്ഡാരം കണക്കാക്കപ്പെടുന്നത്.

ഒരു ചരിത്രനിശ്ചയം പോലെ രത്നഭണ്ഡാര്‍ തുറക്കുമ്പോള്‍ ഒഡിഷ ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാരാണ്. നേരത്തെ ബിജു ജനതാദള്‍ (ബിജെഡി) നേതാവ് നവീന്‍ പട്നായിക്ക് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് രത്നഭണ്ഡാരം തുറക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും രത്നഭണ്ഡാരം തുറന്ന ദിവസമാകുമ്പോഴേക്ക് ബിജെഡിയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ് ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു.

1978ന് ശേഷം ഇതാദ്യമായാണ് രത്നഭണ്ഡാരം തുറക്കുന്നത്. അതായത് 46 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും രത്നഭണ്ഡാരം തുറക്കുകയാണ്. അമൂല്യമായ ഒട്ടേറെ രത്നങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വെള്ളി എന്നിവ ഈ ഭണ്ഡാരത്തില്‍ ഉള്ളതായി കരുതുന്നു. രത്നഭണ്ഡാരം തുറന്ന് അതിലെ വസ്തുക്കള്‍ വിശദമായി തിട്ടപ്പെടുത്തുകയാണ് ലക്ഷ്യം.ക്ഷേത്രത്തിന്റെ പ്രധാനകമ്മിറ്റിയുടെയും മേല്‍നോട്ടത്തിലായിരിക്കും രത്നഭണ്ഡാരത്തിലെ സ്വത്ത് എണ്ണിത്തിട്ടപ്പെടുത്തുക.

ഒഡിഷ റിവ്യൂ മാഗസിന്‍ റിപ്പോര്‍ട്ട് പ്രകാരം ഈ രത്നഭണ്ഡാരത്തിനുള്ളില്‍ 74 തരത്തിലുള്ള സ്വര്‍ണ്ണ ആഭരണങ്ങള്‍ ഉള്‍പ്പെടെ 180 തരത്തില്‍പ്പെട്ട ആഭരണങ്ങളുണ്ട്.

അമൂല്യസ്വത്തുക്കളുടെ രത്നഭണ്ഡാരം
പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന് രണ്ട് അറകളുണ്ട്. ഇന്നര്‍ ചേംബറും (ഉള്ളിലെ അറ) ഔട്ടര്‍ ചേംബറും (പുറത്തെ അറ). ഇതില്‍ പുറത്തെ അറ പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവദിനത്തില്‍ മുഖ്യപുരോഹിതന്‍ തുറന്ന് അതിലെ ആഭരണങ്ങളെല്ലാം പുറത്തെടുക്കാറുണ്ട്. ഉള്ളിലെ അറയ്‌ക്ക് രണ്ട് ഭാഗങ്ങളുണ്ട്. ഇത് 1978 മെയ് 13 മുതല്‍ ജൂലായ് 23 വരെയാണ് തുറന്ന് അതിലെ ആഭരണങ്ങളുടെയും രത്നങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കിയത്. 1985ലും ഈ അറ തുറന്നെങ്കിലും കൂടുതലായി പരിശോധനകള്‍ നടത്തിയില്ല.

രത്നഭണ്ഡാരത്തിലെ ഉള്ളറയുടെ താക്കോല്‍ നഷ്ടപ്പെടുന്നു
അമൂല്യസ്വത്തുക്കളുടെ ഉറവിടമായി കരുതുന്ന രത്നഭണ്ഡാരത്തിലെ ഉള്ളറയുടെ താക്കോല്‍ നഷ്ടപ്പെട്ടു എന്ന വാര്‍ത്ത ഇതിനുള്ളില്‍ പുറത്തുവന്നത് ഞെട്ടലോടെയാണ് ഭക്തസമൂഹം ശ്രവിച്ചത്. ഇതേ തുടര്‍ന്ന് 2018 ഏപ്രില്‍ 4ന് 16 അംഗസംഘം രത്നഭണ്ഡാരത്തില്‍ പരിശോധനയ്‌ക്കായി കടന്നു. രത്നഭണ്ഡാരത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഇരുമ്പു ഗ്രില്ലിന് പുറത്ത് നിന്നും സെര്‍ച്ച് ലൈറ്റ് ഉപയോഗിച്ചാണ് അന്ന് ഉള്ളറ പരിശോധിച്ചത്. പിന്നീട് പുരി ജില്ലാ ഭരണകൂടം ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ലഭിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ധാരാളം ആരോപണപ്രത്യാരോപണങ്ങള്‍ ഉയര്‍ന്ന് അന്തരീക്ഷം വഷളായി.

പിന്നീട് ഒഡിഷ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അന്നത്തെ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സര്‍ക്കാര്‍ രത്നഭണ്ഡാരം തുറക്കാന്‍ 12അംഗ സമിതിയെ നിയോഗിച്ചു. റിട്ട. സുപ്രീംകോടതി ജസ്റ്റിസ് അരിജിത് പസായത്തിന്റെ നേതൃത്വത്തില്‍ ഈ സമിതി ഉള്ളിലെ അറയിലെ സ്വര്‍ണ്ണാവജ്രാഭരണങ്ങളുടെ കണക്കെടുത്ത് ലിസ്റ്റ് തയ്യാറാക്കും. അതാണ് ജൂലായ് 14 ഞായറാഴ്ച നടക്കുക.

 

Tags: Puri Jagannatha templePuriPurijagannathatemplesnake charmersappease serpants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

India

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

Vicharam

ബിഎംഎസ്: തൊഴിലാളികളുടെയും രാഷ്‌ട്രത്തിന്റെയും അഭിമാനം

India

‘തൊഴിലാളിയുടെ അഭിമാനം രാഷ്‌ട്രത്തിന്റെ അഭിമാനം’; ബിഎംഎസ് ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.