Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നക്ഷത്രങ്ങളുടെ കൂട്ടുകാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 08:16 am IST
in Literature

നൈന മണ്ണഞ്ചേരി

അച്ഛന്‍ ഇനിയും ഉറങ്ങിയിട്ടില്ല. അല്ലെങ്കില്‍ എപ്പോഴാണ് അച്ഛനുറങ്ങുക..അവള്‍ക്കറിയില്ല.അവള്‍ രാത്രി ഉറങ്ങാന്‍ നേരം അച്ഛന്‍ ഉണര്‍ന്നിരിപ്പുണ്ടാവും രാവിലെ ഉണരുമ്പോഴും അച്ഛന്‍ ഉണര്‍ന്നിരിപ്പുണ്ടാവും. കടലാസും പേനയുമായി എന്തോ കുത്തിക്കുറിക്കുകയാവും. വലിയ എഴുത്തുകാരനല്ലേ, അതിനിടയില്‍ പലരുടെയും ഫോണ്‍ വിളികളും. മകളുടെ കാര്യം നോക്കാന്‍ ഇതിനിടയില്‍ എവിടെയാണ് സമയം? എങ്കിലും ചായ ഉണ്ടാക്കിവച്ചിരിക്കും. ഭക്ഷണം ഉണ്ടാക്കാനും അടുക്കള ജോലിക്കുമായി ഒരു സ്ത്രീ വരും. വൈകിട്ടത്തെ ഭക്ഷണം ഉണ്ടാക്കി. വെച്ചിട്ട് അവര്‍ പോകും.

അച്ഛന്‍ ഇനിയും അമ്മയെ വിളിച്ചുകൊണ്ടു വരാത്തതെന്തെന്ന് അവള്‍ക്ക് മനസ്സിലായിട്ടില്ല. പറയുമ്പോഴെല്ലാം ഓരോ ഒഴികഴിവുകള്‍ പറയും. അവര്‍ തമ്മില്‍ എന്തോ പിണക്കമാണെന്നും, കോടതിയില്‍ കേസ് നടക്കുകയാണെന്നും മാത്രം അവള്‍ക്കറിയാം. അല്ലെങ്കില്‍ എന്നാണ് അച്ഛനും അമ്മയും തമ്മില്‍ വഴക്ക് കൂടിയിട്ടില്ലാത്തത്. അവള്‍ക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ അവരുടെ വഴക്ക് കേട്ടാണ് അവള്‍ വളര്‍ന്നത്. എന്തെങ്കിലും നിസാര കാര്യങ്ങള്‍ മതി, രണ്ടാളും വിട്ടുകൊടുക്കില്ല.

എഴുത്തിലും വായനയിലും കൂടുതല്‍ ശ്രദ്ധിക്കുന്ന അച്ഛന്‍, അതിലൊന്നും ശ്രദ്ധയില്ലാത്ത അമ്മ, പലപ്പോഴും പ്രശ്‌നം അതായിരിക്കണം. അച്ഛന്‍ അല്‍പ്പം വീട്ടുകാര്യങ്ങളും അമ്മ അല്‍പ്പം അച്ഛന്റെ കാര്യങ്ങളും ശ്രദ്ധിച്ചാല്‍ തീരാവുന്നതേയുള്ളൂ അവര്‍ തമ്മിലെ പ്രശ്‌നമെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്. കോടതി വരെ ഇതെങ്ങനെ എത്തി എന്നവള്‍ക്ക് അറിയില്ല.

അമ്മ പോയതോടു കൂടി നക്ഷത്രങ്ങളായി അവളുടെ കൂട്ടുകാര്‍. രാത്രി ഏറെ നേരം അവള്‍ നക്ഷത്രങ്ങളെ നോക്കി നില്‍ക്കും അവയോട് വര്‍ത്തമാനങ്ങള്‍ പറയും. കഥകള്‍ പറയും വിശേഷങ്ങള്‍ പങ്കുവയ്‌ക്കും. പകല്‍ ആരുമില്ല അവള്‍ക്ക് വിശേഷങ്ങള്‍ പങ്കുവയ്‌ക്കാന്‍. അവധിക്കാലമായതു കൊണ്ട് വായിച്ചും ടെലിവിഷന്‍ കണ്ടും മൊബൈല്‍ ഗെയിം കളിച്ചും അവള്‍ക്ക് മതിയായി പഴയ കഥകള്‍ വായിക്കുമ്പോള്‍ അതില്‍ കുട്ടീം കോലും കളിയും ഓലപ്പന്തു കളിയുമൊക്കെ വിവരിക്കുന്നത് കാണുമ്പോള്‍ അവള്‍ക്ക് കൊതിയാവും.
മടിച്ച് മടിച്ച് ഒരു ദിവസം അവള്‍ അച്ഛന്റെ എഴുത്തു മുറിയില്‍ കയറിച്ചെന്നു. ”മോള്‍ ഭക്ഷണം കഴിച്ചോ?”
”ഞാന്‍ കഴിച്ചു..അച്ഛാ,ഞാനൊരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ?”
എന്താണെന്ന മട്ടില്‍ അച്ഛന്‍ തലയുയര്‍ത്തി..
”നാളെ അമ്മയെ വിളിച്ചു കൊണ്ടുവരുമോ?” അതു കേട്ടതും അച്ഛന്റെ മുഖം ഇരുണ്ടു.”
ഇങ്ങോട്ടു വിളിക്കുന്നില്ലെങ്കില്‍ വെക്കേഷന്‍ കഴിയും വരെ എന്നെ അമ്മയുടെ അടുത്തു കൊണ്ടു നിര്‍ത്തുമോ?”
”അതൊക്കെ ഇനി കോടതി തീരുമാനിക്കും.മോള്‍ പോയി ഉറങ്ങിക്കോളൂ.” അനിഷ്ടത്തോടെ അച്ഛന്‍ പറഞ്ഞു.

കോടതിയുടെ തീരുമാനം എന്തായാലും തനിക്ക് ഒരാള്‍ നഷ്ടപ്പെടും. രണ്ടുപേരും ഒരേപോലെ പ്രിയപ്പെട്ടവരാണ്. തിരക്കിനിടയിലും ഇഷ്ട്ടപ്പെട്ടതെല്ലാം വാങ്ങിത്തരുന്ന അച്ഛന്‍, പ്രത്യേകിച്ച് തനിക്ക് ഏറെ ഇഷ്ടമുള്ള പുസ്തകങ്ങള്‍.. പിടിവാശിക്കാരിയാണെങ്കിലും തന്നെ മനസ്സു തുറന്ന് സ്‌നേഹിക്കുന്ന അമ്മ… ആരെ പിരിയേണ്ടി വന്നാലും അത് എന്നും വേദനയായി അവശേഷിക്കും.

ഈശ്വരാ, അതിനു മുന്‍പ് ഒരു ഒത്തു തീര്‍പ്പുണ്ടാവണേ… ഉറക്കം വരാതെ കിടക്കുമ്പോള്‍ അവള്‍ പ്രാര്‍ത്ഥിച്ചു. അവള്‍ ആകാശത്തേക്ക് നോക്കി. നിറയെ കുഞ്ഞു നക്ഷത്രങ്ങള്‍. അച്ഛനും അമ്മയും ഞാനും അമ്മയും ഒത്തുചേര്‍ന്ന് സന്തോഷത്തോടെ ജീവിക്കാന്‍ നിങ്ങളും പ്രാര്‍ത്ഥിക്കണേ.. അത് കേട്ടിട്ടെന്ന പോലെ നക്ഷത്രങ്ങള്‍ തന്നെ നോക്കി ചിരിക്കുന്നതായി അവള്‍ക്ക് തോന്നി.

 

Tags: Malayalam LiteratureShort Story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ഗോമതിയും കള്ളനും

Varadyam

കവിത: രാമം വന്ദേ!

Varadyam

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

Varadyam

കവിത: ചക്കമാഹാത്മ്യം

Varadyam

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.