Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗാന്ധിജി ഇടപെട്ടു; വൈക്കം ദേശീയ ശ്രദ്ധനേടി

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 08:36 am IST
inKerala

കോട്ടയം: ഹിന്ദു സമൂഹത്തിന്റെ സ്വത്വ ബോധത്തിന്റെ വീണ്ടെടുപ്പായിരുന്നു വൈക്കം സത്യഗ്രഹം. കേരള നവോത്ഥാനവുമായി അത് അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന സെമിനാറിന്റെ വിഷയം ‘വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും’ എന്ന് നിശ്ചയിച്ചതും. കേരളത്തില്‍ മാത്രമല്ല, രാജ്യമൊട്ടാകെ വൈക്കം സത്യഗ്രഹത്തിന്റെ അലയൊലികള്‍ മുഴങ്ങി.

ഗാന്ധിജിയുടെ ഇടപെടലാണ് വൈക്കം സത്യഗ്രഹത്തിന് ദേശീയശ്രദ്ധ നേടിക്കൊടുത്തത്. അതോടെയാണ് പഞ്ചാബില്‍ നിന്ന് അകാലിദളും തമിഴ്‌നാട്ടില്‍ നിന്ന് ദ്രാവിഡ കഴകവും ഇ.വി. രാമസ്വാമി നായിക്കരുമൊക്കെ ഈ സമരത്തിന് പങ്കെടുക്കാന്‍ ഇടയായത്. ഇതോടെ സമരം കൂടുതല്‍ വിപുലമായി. ഏഴെട്ടു മാസം പിന്നിട്ടപ്പോള്‍ ഒരു ദിവസം ശ്രീനാരായണ ഗുരുദേവനും സത്യഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു. കാരണം, ഈ സമരം ഹിന്ദു സമൂഹങ്ങളുടെ ശുദ്ധീകരണത്തിന് വേണ്ടിയായിരുന്നു. ഗുരുദേവന് ഗാന്ധിജിയുടെ സഹന സമരത്തോട് വ്യത്യസ്തമായ നിലപടാണുണ്ടായിരുന്നത്, അത് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. ഈ നിലപാടുകള്‍ക്ക് 1924 ജൂണ്‍ 19ലെ യങ് ഇന്ത്യയില്‍ ഗാന്ധിജി, ഗുരുവിനോടുള്ള ബഹുമാനത്തിന് ഒരു കോട്ടവും തട്ടാതെ മറുപടിയും നല്കിയിരുന്നു. ഗുരുദേവനാകട്ടെ പിന്നീട് ഗാന്ധിജിയോട് പ്രതികരിക്കാതിരിക്കുക വഴി സമരത്തിന്റെ ഊന്നല്‍ ചോര്‍ന്നുപോകാതെ നോക്കുകയും ചെയ്തു.

ഗുരുദേവന്‍ വൈക്കം സത്യഗ്രഹത്തിന് ആയിരം രൂപ സംഭാവനയും നല്കി. അക്കാലത്ത് അത് വലിയ തുകയായിരുന്നു. മാത്രമല്ല, ഗുരുവിന്റെ വിശ്വസ്ത ശിഷ്യന്മാരായ സ്വാമി സത്യവ്രതനേയും കോട്ടുകോയിക്കല്‍ വേലായുധനെയും സത്യഗ്രഹികളെ സഹായിക്കാനായി നിയോഗിക്കുകയും ചെയ്തു. 1924 സപ്തംബര്‍ 27ന് ഗുരുദേവന് വൈക്കത്ത് നല്കിയ സ്വീകരണ യോഗത്തില്‍വച്ച് ഗാന്ധിജിയുടെ ആയുരാരോഗ്യത്തിനുവേണ്ടി പരസ്യമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. 1925 മാര്‍ച്ചില്‍ ഗാന്ധിജി ശിവഗിരിയിലെത്തി ഗുരുദേവനെ കണ്ടു.

ചരിത്ര പ്രസിദ്ധം സവര്‍ണ്ണ ജാഥ

മന്നത്തുപത്മനാഭന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണ്ണ ജാഥ ലോക ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത സംഭവമായിരുന്നു. സവര്‍ണ്ണ ബോധവല്‍ക്കരണവും ഹൈന്ദവ ഏകീകരണവും ലക്ഷ്യം വച്ചുള്ള മുന്നേറ്റമായിരുന്നു ഈ ജാഥ. 1924 നവംബര്‍ ഒന്നിന് വൈക്കത്തുനിന്ന് ആരംഭിച്ച് 1925 മാര്‍ച്ച് 9ന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കീഴാള സമൂഹങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് അനുഗുണമായി 25,000 സവര്‍ണ്ണരുടെ സമ്മതപത്രം സമാഹരിക്കാനായത് അതുവരെയുള്ള ഹൈന്ദവ ചരിത്രത്തിന് സുപരിചിതം അല്ലാത്ത ഒരു സംഭവമായിരുന്നു. സമാനമായ ഉദ്ദേശത്തോടെ ഡോ. എം.ഇ. നയിഡു നാഗര്‍കോവിലില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഒരു സവര്‍ണ്ണ ജാഥയും നടത്തി. ഈ ജാഥകള്‍ സത്യഗ്രത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ഇടയാക്കി.

സത്യഗ്രഹ സമരത്തിലുള്ള ദേശീയ പ്രാധാന്യം സമരത്തെ ഫലപ്രാപ്തിയിലേക്ക് എത്തിച്ചു. ക്ഷേത്ര ഉടമകളായിരുന്ന ഇണ്ടംതുരുത്തി മനക്കാരുമായി ഗാന്ധിജി നടത്തിയ ചര്‍ച്ച ഫലപ്രാപ്തിയിലെത്തിയില്ല. ദിവാന്‍ രാഘവയ്യായുടെ ക്ഷണം സ്വീകരിച്ച് ഗാന്ധിജി രാജ കുടുംബാംഗങ്ങളുമായി ആശയ വിനിമയം നടത്തി. തുടര്‍ന്ന് തിരുവിതാംകൂര്‍ റീജന്റ് ആയിരുന്ന സേതുലക്ഷ്മി ഭായി മഹാറാണിയെ സന്ദര്‍ശിച്ച് സാമൂഹ്യനീതി ഉറപ്പാക്കേണ്ടത് ബോധ്യപ്പെടുത്തി. തിരുവിതാംകൂറിലുണ്ടായ ക്ഷേത്ര പ്രവേശന വിളംബരം ഉള്‍പ്പടെയുള്ള സാമൂഹ്യമാറ്റങ്ങളുടെ ഉള്‍പ്പൊരുള്‍ വൈക്കം സത്യഗ്രഹമായിരുന്നു.

വൈക്കത്തുണ്ടായ ധാരണപ്രകാരം അഹിന്ദുക്കള്‍ സഞ്ചരിക്കാവുന്ന അതിര്‍ത്തി വരേയ്‌ക്കും ക്ഷേത്ര മതിലിന് ചുറ്റുമുള്ള വഴികളിലൂടെ അവര്‍ണ്ണര്‍ക്കും സഞ്ചരിക്കാന്‍ അനുവാദം ലഭിച്ചു. ഇത് ഒരു വലിയ മാറ്റത്തിന്റെ ചെറുതുടക്കമായിരുന്നു.

Tags: Mahatma GandhiHinduAikyaVediVaikom Satyagraha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

അഹിംസയുടെ സന്ദേശവുമായി കന്യാകുമാരിയിലെ ഗാന്ധി മണ്ഡപം; ഗാന്ധിജയന്തി ദിനത്തില്‍ സൂര്യകിരണങ്ങള്‍ പ്രതിമയില്‍ നേരിട്ട് പതിക്കും

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.