Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പൗരത്വ ഭേദഗതി നിയമത്തെ ചിലര്‍ എന്തിനാണ് എതിര്‍ക്കുന്നത്?

ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം നേടിയ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പിന്നീട് ബംഗ്ലാദേശ് ആയി മാറിയ കിഴക്കന്‍ പാകിസ്ഥാനിലും ഒക്കെ ഭരണകൂട പ്രതിസന്ധികളും അട്ടിമറികളും പട്ടാള ഭരണവും ഏകാധിപത്യ ഭരണവും പിന്നീടത് മതാധിപത്യ ഭരണവും ഒക്കെയായി മാറി.

കെവിന്‍ പീറ്റര്‍byകെവിന്‍ പീറ്റര്‍
Mar 19, 2024, 05:00 am IST
inMain Article

സ്വാതന്ത്ര്യാനന്തരം അയല്‍ രാജ്യങ്ങളെ അപേക്ഷിച്ചു ഈ രാജ്യം എല്ലാവരുടെയും ആണെന്ന മഹത്തായ സങ്കല്പവും അതിലെ ജനാധിപത്യവും നിലനിര്‍ത്താന്‍ ഇന്നുവരെ ഈ രാജ്യത്തിന് ആയിട്ടുണ്ട്. ഇപ്പോഴും അതിന് യാതൊരുവിധ മാറ്റവും സംഭവിച്ചിട്ടില്ല. ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം നേടിയ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പിന്നീട് ബംഗ്ലാദേശ് ആയി മാറിയ കിഴക്കന്‍ പാകിസ്ഥാനിലും ഒക്കെ ഭരണകൂട പ്രതിസന്ധികളും അട്ടിമറികളും പട്ടാള ഭരണവും ഏകാധിപത്യ ഭരണവും പിന്നീടത് മതാധിപത്യ ഭരണവും ഒക്കെയായി മാറി.

ആ രാജ്യങ്ങളിലെ ജനജീവിതം ദുഷ്‌കരമായപ്പോള്‍ ഭാരതമെന്ന ഈ രാജ്യത്തെ കെട്ടുറപ്പോടെ മനോഹരമായി നിലനിര്‍ത്തിയത് ഇവിടുത്തെ ജനാധിപത്യ സംവിധാനവും നിയമങ്ങളും അവയില്‍ കാലാനുസൃതമായിവരുത്തിയ മാറ്റങ്ങളും അവ കര്‍ശനമായി പാലിക്കപ്പെട്ടതും എല്ലാം കൊണ്ടുതന്നെയാണ്.

പുതുതായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള പൗരത്വ ഭേദഗതി നിയമവും ഈ രാജ്യത്തിന്റെ കെട്ടുറപ്പിന്റെയും ജനാധിപത്യ ബോധത്തിന്റെയും പൗരന്മാരോടുള്ള കരുതലിന്റെയും ഭാഗം തന്നെയായി വേണം കാണുവാന്‍. മതത്തിന്റെ പേരില്‍ വെട്ടി മുറിക്കപെട്ടില്ലായിരുന്നുവെങ്കില്‍ ഭാരതമെന്ന മഹാരാജ്യത്തിന്റെ പൗരന്മാരാകേണ്ടിയിരുന്നവര്‍ മതത്തിന്റെ പേരില്‍ മാത്രം രൂപീകരിക്കപ്പെട്ട ഇസ്ലാമിക രാജ്യങ്ങളായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ഇന്ന് രണ്ടാംതരം പൗരന്മാരായി നരകയാതന അനുഭവിക്കുന്നുവെങ്കില്‍, അങ്ങിനെ പീഡനങ്ങള്‍ സഹിക്കാനാവാതെ എല്ലാം ഉപേക്ഷിച്ച് ഭാരതത്തിലേക്ക് അഭയാര്‍ത്ഥികളായി എത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ രേഖകളില്‍ ഭാരതീയരല്ലാതെ ഈ രാജത്തിന്റെ തെരുവുകളിലും ക്യാമ്പുകളിലും കഴിയുന്നുണ്ടെങ്കില്‍ അവരെ പൗരത്വം നല്‍കി ഭാരതത്തിന്റെ ഭാഗമാക്കേണ്ടതും ഈ രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. അതുതന്നെയാണ് ഇപ്പോള്‍ നമ്മുടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതും.

1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പാക്കിസ്ഥാനുമായി നെഹ്‌റുവും ലിയാഖത്ത് അലി ഖാനും തമ്മിലും 1972-ല്‍ ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാജ്യമായി മാറിയപ്പോള്‍ ഇന്ദിരാഗാന്ധിയും മുജീബ്‌റഹ്‌മാനും തമ്മിലും മൂന്ന് രാജ്യങ്ങളിലുമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടാക്കിയിട്ടുള്ളതാണ്. പാക്കിസ്ഥാനും ബംഗ്ലാദേശും ഇസ്ലാമിക രാജ്യങ്ങള്‍ ആണെങ്കില്‍ തന്നെയും ആ രാജ്യങ്ങളില്‍ ആയിരിക്കുന്ന ഹിന്ദു, ജൈന, പാഴ്‌സി, സിക്ക്, ക്രിസ്ത്യന്‍, ബുദ്ധ എന്നീ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മറ്റ് ഇസ്ലാം മതസ്ഥര്‍ക്കൊപ്പം തുല്യമായ പരിഗണനയും അവകാശങ്ങളും കൊടുത്ത് ഒരേ തരം പൗരന്മാരായി നിലനിര്‍ത്തിക്കൊള്ളാം എന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ കരാറിന്റെ ലംഘനങ്ങളാണ് ആ രാജ്യങ്ങളില്‍ എല്ലാം ഉണ്ടായത്. ന്യൂനപക്ഷങ്ങള്‍ എന്ന പരിഗണന പോലും ലഭിക്കാതെ അവര്‍ രണ്ടാംതരം പൗരന്മാരായി മാറ്റപ്പെടുകയും വര്‍ഗീയമായും വംശീയപരമായും കൊടിയ പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകേണ്ടിയും വന്നുകൊണ്ടിരിക്കുന്നു.

1950-ലും 1972ലും പാക്കിസ്ഥാനുമായും ബംഗ്ലാദേശുമായും ഭാരതം ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് പരസ്പരം ഉണ്ടാക്കിയ കരാറുകളുടെ ലംഘനം ആരാണ് നടത്തിയത് എന്ന് മൂന്ന് രാജ്യത്തെയും ന്യൂനപക്ഷങ്ങളുടെ ഇപ്പോഴത്തെ എണ്ണമെടുത്താല്‍ മനസ്സിലാവും. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങള്‍ വംശനാശം നേരിടുമ്പോള്‍ ഇവിടുത്തെ ന്യൂനപക്ഷമായ മുസ്ലിം സമുദായം പതിന്മടങ്ങ് ജനസംഖ്യാപരമായും സാമുദായികപരമായും രാഷ്‌ട്രീയപരമായും വളരുകയും രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രാതിനിധ്യം നേടുകയുമാണ് ചെയ്തത്.

1947ല്‍ 23% ന്യൂനപക്ഷങ്ങള്‍ ഉണ്ടായിരുന്ന പാകിസ്ഥാനില്‍ 2011 ല്‍ എത്തിയപ്പോള്‍ ന്യൂനപക്ഷങ്ങള്‍ 3.7% ആയി കുറഞ്ഞു. 1947-ല്‍ 20.5 % ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ ഉണ്ടായിരുന്നുവെങ്കില്‍ 2021ആയപ്പോള്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണം 2.14 ശതമാനമായി കുറഞ്ഞു, 1947-ല്‍ 5.6 % ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ആവട്ടെ 2021 എത്തിയപ്പോള്‍ 0.8% മാത്രമായി മാറി. ബംഗ്ലാദേശിലും സമാന സ്ഥിതി തന്നെ, 1947ല്‍ 30% ഉണ്ടായിരുന്ന ഹിന്ദുക്കള്‍ 2021 ആയപ്പോള്‍ വെറും 7% മാത്രമായി കുറഞ്ഞു. ഇതുപോലെ തന്നെയാണ് മറ്റു ന്യൂനപക്ഷങ്ങളുടെ അവസ്ഥയും.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്രിസ്ത്യന്‍-2.8% അല്ലെങ്കില്‍ അനൗദ്യോഗികമായി 3% എന്ന് പറയാമെങ്കിലും നോര്‍ത്ത്ഇന്ത്യയിലും, പഞ്ചാബ്, ആന്ധ്രാ, തെലുങ്കന ഇവിടങ്ങളില്‍ രഹസ്യമായി ക്രിസ്തുവിനെ സ്വീകരിച്ചവരുടെ കണക്ക് നോക്കിയാല്‍ അത് 5% വരെ ആകാമെന്നും പറയപ്പെടുന്നു. അതുപോലെ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മുസ്ലിം 7 ശതമാനത്തില്‍ നിന്നും ഔദ്യോഗികമായി 22 ശതമാനമെന്നും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 27% മുതല്‍ 32% വരെ എന്നും പറയപ്പെടുന്നു. ഇവിടെ ക്രിസ്ത്യനികളെയും മുസ്ലിങ്ങളെയും ‘എല്ലാ ദിവസവും കാവി ഭീകരര്‍ കൊന്നു ശാപ്പിട്ടിട്ടും’ ഇവിടെത്തെ ന്യുനപക്ഷങ്ങള്‍ 75 വര്‍ഷമായിട്ടും കുറയുകയല്ല, കൂടുകയാണ് ചെയ്തതെന്നും അവര്‍ പ്രത്യേക ന്യുനപക്ഷ സംവരണവും സംരക്ഷണവും അനുഭവിച്ചു കൊണ്ട് അവരുടെ മതവും സംസ്‌കാരവും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഇവിടെ പ്രാക്ടീസ് ചെയ്തു സര്‍വ്വ സ്വാതന്ത്രരായി മുന്നോട്ട് പോകുന്നു. ഇതേ സമയം തന്നെ സ്വാതന്ത്ര്യാനന്തര പാകിസ്ഥാനില്‍ അവിടത്തെ ന്യുനപക്ഷമായ ഹിന്ദുവും ക്രിസ്ത്യാനിയും പാഴ്‌സിയും, ജെനനും ബൗദ്ധനുമെല്ലാം ഉള്‍പ്പെടെ 30% ഉണ്ടായിരുന്നത് ഇന്ന് 3 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്!

ഈ ന്യുനപക്ഷങ്ങള്‍ ഈ കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ഉടലോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടതാണോ. അതോ ഇവരുടെയൊക്കെ എണ്ണം കുറഞ്ഞുപോയത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചതു കൊണ്ടോ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായതുകൊണ്ടോ ആണോ? അല്ല. മറിച്ച് നിര്‍ബന്ധിതമായി മതംമാറ്റം ചെയ്യപ്പെട്ടതും കൊലചെയ്യപ്പെട്ടതും മുതല്‍ പീഡനങ്ങള്‍ സഹിക്കവയ്യാതെ എല്ലാം ഉപേക്ഷിച്ച് ഭാരതം ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി ഓടി പോകേണ്ടി വന്നതും മൂലമാണ് അവരുടെ ജനസംഖ്യ അവിടെ കുറയാന്‍ ഇടയായത്. അതായത് ഇതേ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ അടുത്ത 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതെയാവും.

അതുകൊണ്ടുതന്നെ അഭയാര്‍ത്ഥികളായി ഇവിടെ എത്തപ്പെട്ടവരിലും അവിടെ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു സിഖ് ബുദ്ധ ജൈന പാഴ്‌സി ക്രിസ്ത്യന്‍ എന്നീ ന്യൂനപക്ഷങ്ങള്‍ക്ക് പോകാന്‍ ഈ ഭാരതമല്ലാതെ വേറൊരു ഇടമില്ലാത്തതിനാല്‍ ആ രാജ്യങ്ങളില്‍ നിന്നും ഇവിടെ അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കും വരുവാന്‍ ആഗ്രഹമുള്ള ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വം കൊടുക്കേണ്ടത് തന്നെയാണ്.

Tags: indiaPoliticsCitizenship Amendment Act (CAA)
കെവിന്‍ പീറ്റര്‍
കെവിന്‍ പീറ്റര്‍
പ്രസിഡന്റ്, കാസ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.