Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ്സിന്റെ ദുഃഖം, ‘ഇന്‍ഡി’ സഖ്യത്തിന്റെയും

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് 'ഇന്‍ഡി' ഘടകകക്ഷികള്‍ക്ക് അറിയാം. ഇതുകൊണ്ട് സഖ്യം ഉണ്ടാക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായി അകലം പാലിക്കുക എന്നതും ഇടതു പാര്‍ട്ടികളുടെ തന്ത്രമാണ്. ഈ അടവുനയമാണ് കേരളത്തില്‍ യുഡിഎഫിനെതിരെ മത്സരിക്കുന്ന സിപിഎം പുറത്തെടുക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും അവരുമായി കൂട്ടുചേരുന്നതിന്റെ കാപട്യം മറച്ചുപിടിക്കാന്‍ ഇത്തരം രാഷ്‌ട്രീയ ഗിമ്മിക്കുകള്‍ ഇവര്‍ക്ക് കാണിച്ചേ മതിയാവൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 05:00 am IST
inEditorial

ഒടുവില്‍ തീരുമാനമായിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളും നെഹ്‌റു കുടുംബത്തിന്റെ പിന്‍മുറക്കാരുമായ രാഹുലും പ്രിയങ്കയും ഉത്തരഭാരതത്തില്‍ മത്സരിക്കില്ലത്രേ. ഇരുവരും സ്ഥാനാര്‍ത്ഥികളായാല്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആവില്ലത്രേ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിനു പുറമേ വയനാട് മണ്ഡലത്തിലും രാഹുല്‍ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നല്ലോ. വളരെക്കാലം നെഹ്‌റു കുടുംബത്തിന്റെ തട്ടകമായിരുന്ന അമേഠി മണ്ഡലത്തില്‍ രാഹുല്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. വയനാട് ജയിക്കുകയും ചെയ്തു. ഉത്തര ഭാരതത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ പ്രതീകവല്‍ക്കരിക്കുന്നതായിരുന്നു അമേഠിയിലെ രാഹുലിന്റെ പരാജയം. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ വടക്കന്‍ സംസ്ഥാനങ്ങളിലെ ഏതെങ്കിലുമൊരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നും, ബിജെപിക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരാന്‍ ഇത് ആവശ്യമാണെന്നും പല കോണ്‍ഗ്രസ്സുകാരും രഹസ്യമായും പരസ്യമായും പറയുകയുണ്ടായി. പാര്‍ട്ടി പറഞ്ഞാല്‍ എവിടെനിന്നു വേണമെങ്കിലും മത്സരിക്കുമെന്ന് രാഹുല്‍ പറയുകയും ചെയ്തു. എന്നാല്‍ ഇത് വെറും വീമ്പിളക്കലായിരുന്നു. ഉത്തരഭാരതത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള ധൈര്യം രാഹുലിനില്ല. അവിടങ്ങളില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആത്മവിശ്വാസം കോണ്‍ഗ്രസിനും ഇല്ല. രാഹുല്‍ ഏത് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായാലും അവിടെ ബിജെപി പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും, കോണ്‍ഗ്രസ് തോല്‍ക്കുമെന്നും ഉറപ്പാണ്. പാര്‍ട്ടി ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ, തന്റെ മകന്‍ തോല്‍ക്കാന്‍ പാടില്ല. ഇതാണ് സോണിയയുടെ കുറെക്കാലമായുള്ള തീരുമാനം.

ഉത്തര ഭാരതത്തിലെ മറ്റേതെങ്കിലും മണ്ഡലത്തില്‍ രാഹുല്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഭയക്കുന്നതില്‍ അതിശയോക്തിയില്ല. കോണ്‍ഗ്രസിനെ നയിക്കുന്നുവെന്നു പറയുന്ന പ്രിയങ്കയും മത്സരത്തിനിറങ്ങാന്‍ തയ്യാറല്ലല്ലോ. ഇതിനു മുതിര്‍ന്നാല്‍ രാഹുലിന് അമേഠിയില്‍ സംഭവിച്ചതുപോലുള്ള തോല്‍വിയായിരിക്കും പ്രിയങ്കയെയും കാത്തിരിക്കുന്നത്. അമ്മയ്‌ക്കും മക്കള്‍ക്കും ഇത് നന്നായി അറിയാം. ഇക്കാര്യം മറച്ചുപിടിച്ച് പാര്‍ട്ടിയെ കബളിപ്പിക്കാന്‍ നെഹ്‌റു കുടുംബം വഴിതേടുകയാണ്. അതിനാലാണ് രാഹുല്‍ ഒന്നിലധികം മണ്ഡലത്തില്‍ മത്സരിച്ചാല്‍ പാര്‍ട്ടി പ്രചാരണത്തിന് വേണ്ടത്ര സമയം ലഭിക്കില്ലെന്ന കഥമെനയുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തുടരുന്നതാണ് രാഹുലിന്റെ പരാജയം. തോല്‍വി തുടര്‍ക്കഥയായിട്ടും മകനെ നേതാവാക്കി നിലനിര്‍ത്താനായിരുന്നു സോണിയ താല്‍പ്പര്യം കാണിച്ചത്. കോണ്‍ഗ്രസ് പരാജയപ്പെട്ട എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രചാരണത്തിന് നേതൃത്വം നല്‍കിയത് രാഹുലായിരുന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടി അധ്യക്ഷപദവിയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടിവന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുക എന്ന ലക്ഷ്യവും ഇതിനുണ്ടായിരുന്നു. സോണിയാ കുടുംബത്തിന്റെ വിധേയനായ ഖാര്‍ഗെയെ അധ്യക്ഷനാക്കിയിട്ടും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായില്ല. ഈ അവസ്ഥയിലാണ് ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇത് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും മാത്രം ദുര്‍ഗതിയല്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു എന്നുപറയപ്പെടുന്ന ‘ഇന്‍ഡി’ മുന്നണിയുടെ ദുരവസ്ഥയും ഇതുതന്നെയാണ്. തങ്ങള്‍ക്കൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നവര്‍ പലരും ആ മുന്നണിയില്‍ ഇല്ല. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നല്‍കാതെ ബംഗാളിലെ മുഴുവന്‍ മണ്ഡലങ്ങളിലും തൃണമൂല്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ഇതിന് തെളിവാണല്ലോ. മുന്നണിയില്‍ നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍തന്നെ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനുള്ള ഒരു അവസരവും മറ്റു പാര്‍ട്ടികള്‍ പാഴാക്കുന്നില്ല. രാഹുലിന്റെ ന്യായ് യാത്രയുടെ മുംബൈയില്‍ നടന്ന സമാപന സമ്മേളനം സാക്ഷ്യപ്പെടുത്തിയതും മറ്റൊന്നല്ല. സമ്മേളനത്തില്‍ നിന്ന് ഇടതു പാര്‍ട്ടികള്‍ വിട്ടുനിന്നു. തമിഴ്‌നാട്ടിലും ബംഗാളിലുമൊക്കെ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കുന്നതില്‍ ഇടതു പാര്‍ട്ടികളുടെ അണികളില്‍ അമര്‍ഷമുണ്ട്. ഇത് മറച്ചുപിടിക്കാനാണ് ആനി രാജയെ രാഹുലിനെതിരെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. കോണ്‍ഗ്രസിനെ തങ്ങള്‍ ഇപ്പോഴും എതിര്‍ക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണിത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് ‘ഇന്‍ഡി’ ഘടകകക്ഷികള്‍ക്ക് അറിയാം. ഇതുകൊണ്ട് സഖ്യം ഉണ്ടാക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായി അകലം പാലിക്കുക എന്നതും ഇടതു പാര്‍ട്ടികളുടെ തന്ത്രമാണ്. ഈ അടവുനയമാണ് കേരളത്തില്‍ യുഡിഎഫിനെതിരെ മത്സരിക്കുന്ന സിപിഎം പുറത്തെടുക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും അവരുമായി കൂട്ടുചേരുന്നതിന്റെ കാപട്യം മറച്ചുപിടിക്കാന്‍ ഇത്തരം രാഷ്‌ട്രീയ ഗിമ്മിക്കുകള്‍ ഇവര്‍ക്ക് കാണിച്ചേ മതിയാവൂ.

Tags: congressINDIA Alliance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.