Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതിയില്‍ ആറു പുതിയ ജഡ്ജിമാര്‍; കേന്ദ്ര തീരുമാനം വൈകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 11:09 pm IST
in Kerala
അഡ്വ. എസ്. മനു, അഡ്വ. അബദുള്‍ ഹക്കീം മുല്ലപ്പിള്ളി, അഡ്വ. വി.എം. ശ്യാംകുമാര്‍, വി. ഹരിശങ്കര്‍ മേനോന്‍, അഡ്വ. ഈശ്വരന്‍ സുബ്രഹ്മണി, അഡ്വ. പി.എം. മനോജ്

അഡ്വ. എസ്. മനു, അഡ്വ. അബദുള്‍ ഹക്കീം മുല്ലപ്പിള്ളി, അഡ്വ. വി.എം. ശ്യാംകുമാര്‍, വി. ഹരിശങ്കര്‍ മേനോന്‍, അഡ്വ. ഈശ്വരന്‍ സുബ്രഹ്മണി, അഡ്വ. പി.എം. മനോജ്

ന്യൂദല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് ആറു പുതിയ ജഡ്ജിമാരുടെ പേരുകള്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തത് ഇനി കേന്ദ്രം അംഗീകരിച്ചാല്‍ മതിയാകും. കേന്ദ്രം അനുമതി നല്‍കി രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിയമനമാകും.

കോട്ടയം ആനിക്കാട് വെസ്റ്റ് സ്വദേശിയും ഹൈക്കോടതി അഭിഭാഷകനും കേന്ദ്ര സര്‍ക്കാരിന്റെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലുമായ അഡ്വ. എസ്. മനു, അഡ്വ. അബദുള്‍ ഹക്കീം മുല്ലപ്പിള്ളി, അഡ്വ. വി.എം. ശ്യാംകുമാര്‍, വി. ഹരിശങ്കര്‍ മേനോന്‍, അഡ്വ. ഈശ്വരന്‍ സുബ്രഹ്മണി, അഡ്വ. പി.എം. മനോജ് എന്നിവരാണിവര്‍.

അഡ്വ. എസ്. മനു, ആനിക്കാട് വെസ്റ്റ് ശ്രേയസില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ കെ. എസ്. ശ്രീധരന്‍ നായരുടെയും ഡി. സതീദേവിയുടെയും മകന്‍. 1974 മെയ് 27 നാണ് ജനനം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എമ്മും. 98 മുതല്‍ ഹൈക്കോടതിയില്‍ അഭിഭാഷകന്‍, കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും കോണ്‍സലായിരുന്നു. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും അഭിഭാഷകനായും പ്രവര്‍ത്തിച്ചു. 2021 മുതല്‍ കേന്ദ്രത്തിന്റെ അസി. സോളിസിറ്റര്‍ ജനറല്‍. 2022 മുതല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍. ഭാര്യ ഡോ. എം. ജി. രമ്യ. മക്കള്‍ വിദ്യാര്‍ത്ഥികളായ എം. ശ്രീഹരി, എം. ശ്രീറാം. എറണാകുളം ചിറ്റൂര്‍ റോഡ് ഡിവൈന്‍ നഗറില്‍ ശ്രീരംഗത്താണ് താമസം.

അഡ്വ. വി.എം. ശ്യാംകുമാര്‍,  1973 ജൂണ്‍ ഒന്നിന് അഡ്വ. ടി. ഗോപകുമാറിന്റെയും ആലുവ സെ. സേവ്യേഴ്‌സ് കോളേജ് ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. മാധവിക്കുട്ടിയുടെയും മകനായി ജനിച്ചു. ഭാര്യ സന്ധ്യ എറണാകുളം വടുതല ചിന്മയ വിദ്യാലയത്തില്‍ അദ്ധ്യാപിക. മക്കള്‍ നീലിമ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി. എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി, കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എം. 96 ല്‍ തൃശൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ഷിപ്പിങ് നിയമത്തില്‍ പ്രാഗത്ഭ്യം നേടിയ ശേഷം പിന്നീട് പ്രാക്ടീസ് മുംബൈയിലേക്ക് മാറ്റി. 2000 ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. കൊച്ചി, ബെംഗളൂരു, കേരള സര്‍വ്വകലാശാലകളില്‍ അടക്കം ഷിപ്പിങ് നിയമത്തിലെ വിസിറ്റിങ് ഫാക്കല്‍റ്റിയായിരുന്നു. തൃശൂര്‍ സ്വദേശിയാണ്.

 എം.എ. അബ്ദുള്‍ ഹക്കീം, എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും എല്‍എല്‍എമ്മും നേടിയ പെരുമ്പാവൂര്‍ സ്വദേശിയാണ്. എം.എ. അബ്ദുള്‍ ഹക്കീം, പ്രമുഖ അഭിഭാഷകന്‍ പരേതനായ എം. എം. അബ്ദുള്‍ അസീസിന്റെയും എം. എച്ച്. സുബൈദയുടെയും മകനാണ്. പെരുമ്പാവൂര്‍ മുല്ലപ്പിള്ളി കുടുംബാംഗമാണ്. ഭാര്യ മഞ്ജുഷ. അഭിഭാഷകനായ അസീസ് മുഷ്താഖ്, ദല്‍ഹി ശ്രീരാം കോളജിലെ ബിഎ വിദ്യാര്‍ത്ഥിനി ഫാത്തിമ അഫ്രിന്‍, കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ദീന്‍ എന്നിവരാണ് മക്കള്‍. അഭിഭാഷക വൃത്തിയില്‍ 32 വര്‍ഷത്തെ പരിചയമുള്ള അദ്ദേഹം ഹൈക്കോടതി അടക്കം എറണാകുളത്തെ കോടതികളിലും സുപ്രീംകോടതിയിലും ഹാജരാകുന്നുണ്ട്. സിവില്‍, ക്രിമിനല്‍, ബാങ്കിങ് നിയമങ്ങളിലാണ് പ്രാഗത്ഭ്യം.

അഡ്വ. എസ്. ഈശ്വരന്‍, തിരുവിതാംകൂര്‍ മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന, ക്ഷേത്രപ്രവേശന വിളംബരം തയ്യാറാക്കിയ ഇ. സുബ്രഹ്മണ്യ അയ്യരുടെയും രാജന്‍ കേസ് ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ കേസുകള്‍ നടത്തിയ അഡ്വ. എസ്. ഈശ്വര അയ്യരുടെയും പേരക്കുട്ടിയാണ്. അഭിഭാഷക കുടുംബത്തിലെ നാലാം തലമുറ. അച്ഛന്‍, സീനിയര്‍ അഭിഭാഷകന്‍ ഇ. സുബ്രഹ്മണി (മണിസ്വാമി) യുടെ കീഴില്‍ 1999 ല്‍ പ്രാക്ടീസ് തുടങ്ങി. 2005 ല്‍ ഈശ്വര്‍ ആന്‍ഡ് മണി എന്ന സ്ഥാപനം സ്വന്തമായി നടത്തിത്തുടങ്ങി. ബാങ്കിങ്, ഇന്‍ഷുറന്‍സ്, സര്‍വീസ് നിയമങ്ങളില്‍ പ്രാഗത്ഭ്യം. എല്‍ഐസി, ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ നിയമോപദേഷ്ടാവാണ്. ശാരദയാണ് അമ്മ. അഖില ഭാര്യ. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ സുബ്രഹ്മണി, കൃഷ്ണന്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഹരിശങ്കര്‍ എന്നിവരാണ് മക്കള്‍.

അഡ്വ. പി.എം. മനോജ്, തൃശൂര്‍ അയ്യന്തോള്‍ പുതൂര്‍ക്കര വൈശാഖത്തില്‍ പരേതനായ പി.എം. മാധവന്റെയും (റിട്ട. ഡെപ്യൂട്ടി റേഞ്ചര്‍) പി. വി. കല്യാണിയുടെയും മകന്‍. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്ന് ബിരുദം. പൂനെ സിംബയോസിസ് നിയമ കോളേജില്‍ നിന്ന് എല്‍എല്‍ബി, കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എം. 99 ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. ഗവ. പ്ലീഡറായും പ്രവര്‍ത്തിച്ചു. ഭാര്യ പി.കെ. വിനീത, മക്കള്‍ മാനവ് പി. മനോജ്, മാനസ് പി.മനോജ്. ഭരണഘടനാ വിഷയങ്ങളും സര്‍വ്വീസ്, ക്രിമിനല്‍ കേസുകളുമാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്.

വി. ഹരിശങ്കര്‍ മേനോന്‍ 1974 ഏപ്രില്‍ നാലിന്, എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അരിക്കാട്ട് വിജയന്‍ മേനോന്റെയും ശോഭനയുടേയും മകനായി ജനനം. ബിഎഎല്‍, എല്‍എല്‍ബി എന്നിവ നേടിയ ശേഷം, 97ല്‍ പ്രാക്ടീസ് തുടങ്ങി. ഹൈക്കോടതി, വാറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍, ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ എന്നിവിടങ്ങളില്‍ പ്രാക്ടീസ്. ഭരണഘടന, നികുതി വിഷയങ്ങളിലാണ് താല്പര്യം. കലൂര്‍ ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച റോഡില്‍ ആര്യപ്പാടം അച്യുതം ലേ ഔട്ടില്‍, മാധവത്തിലാണ് താമസം. ഭാര്യ മീര വി. മേനോന്‍. അഭിഭാഷകയായ പാര്‍വ്വതീ മേനോന്‍, 12ാം ക്ലാസ് വിദ്യാര്‍ത്ഥി മഞ്ജുനാഥ് മേനോന്‍ എന്നിവര്‍ മക്കള്‍.

 

Tags: Kerala High courtcentral decisionSix new judgesSupreme Court Collegium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

India

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍
Kerala

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

Kerala

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.