Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ആറ്റുകാലമ്മയുടെ ഭർത്താവിന്റെ വീട്ടിൽ പോയി പൊങ്കാല ഇടണോ?വിമർശകർക്ക് അതേ നാണയത്തിൽ മറുപടി നൽകി നടി ഗൗരി കൃഷ്ണ

'തൂണിലും തുരുമ്പിലും ഭ​ഗവാനുണ്ടെന്നല്ലേ വിശ്വസിക്കപ്പെടുന്നത്. എന്റെ വിശ്വാസവും അത് തന്നെയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 04:37 pm IST
inEntertainment

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സീരിയൽ താരം ​ഗൗരി കൃഷ്ണൻ. പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ‌സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. വളരെ കുറച്ച് പരമ്പരകളുടെ മാച്രമെ ഭാഗമായിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെയ്‌ക്കാറുമുണ്ട് ​ഗൗരി. രണ്ട് വർഷം മുമ്പാണ് താരം യുട്യൂബ് ചാനൽ ആരംഭിച്ചത്.

വിവാഹശേഷം സീരിയലിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ് ഗൗരി. പിഎസ്സി പരീക്ഷയ്‌ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലും മറ്റുമാണ് താരം. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം പഠനത്തിനിടെ സമയം കണ്ടെത്തി വീഡിയോകൾ പങ്കുവെയ്‌ക്കാറുണ്ട്. അടുത്തിടെയായിരുന്നു ​ഗൗരിയുടെ പുതിയ വീടിന്റെ പാലു കാച്ചൽ. വലിയ ആഘോഷമായിട്ടൊന്നുമല്ല പാലുകാച്ചൽ ​ഗൗരി നടത്തിയത്.

എങ്കിലും തന്റെ യുട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സിന് വേണ്ടി ചടങ്ങിന്റെ ഒരു ചെറിയ വീഡിയോ താരം പങ്കുവെച്ചു. തനിക്കും ഭർത്താവിനുമായി മറ്റൊരു വീട് കൂടി പണികഴിപ്പിക്കുന്ന തിരക്കിലുമാണ് ​​ഗൗരി. അതേസമയം കഴിഞ്ഞ ദിവസം ​ഗൗരിയും ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി ഇട്ടിരുന്നു. ഇത്തവണ ക്ഷേത്രത്തിന് സമീപമിരുന്നല്ല ​ഗൗരി പൊങ്കാല ഇട്ടത്. പുതിയ വീടിന്റെ മുറ്റത്താണ്. അമ്മയും മറ്റ് ബന്ധുക്കളും ​ഗൗരിക്കൊപ്പം പൊങ്കാല ഇട്ടിരുന്നു. ആറ്റുകാൽ പൊങ്കാല ഇട്ടതിന്റെ വീഡിയോ പകർത്തി​ ​ഗൗരി യുട്യൂബിൽ പങ്കുവെച്ചിരുന്നു. അതിനടിയിൽ വന്ന ചില കമന്റുകൾ ​ഗൗരി നൽ‌കിയ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പൊങ്കാല ചടങ്ങുകൾക്കിടയിൽ ​ഗൗരിയുടെ അമ്മ ചെരുപ്പ് ധരിച്ചിരുന്നു.

അതിനെ കുറ്റപ്പെടുത്തിയും മറ്റുമാണ് കമന്റുകൾ ഏറെയും വന്നത്. അത്തരത്തിൽ വന്ന എല്ലാ കമന്റുകൾക്കുമുള്ള മറുപടിയാണ് ​ഗൗരി പുതിയ വീഡിയോയിലൂടെ നൽകിയിരിക്കുന്നത്. ‘കല്യാണം കഴിഞ്ഞ് ചെന്ന് കേറിയ വീട്ടിലല്ലേ ആദ്യത്തെ പൊങ്കാലയിടേണ്ടതെന്ന് കമന്റ് കണ്ടിരുന്നു. കല്യാണം കഴിഞ്ഞത് എന്നതുകൊണ്ട് ഉദ്ദേ​ശിച്ചത് ആറ്റുകാൽ അമ്മയുടെ ഭർത്താവിന്റെ വീടാണോ അതോ എന്റെ ഭർത്താവിന്റെ വീടാണോ?.’

‘കല്യാണം കഴിഞ്ഞ വീട്ടിലാണ് പൊങ്കാല ഇടേണ്ടതെങ്കിൽ നമ്മൾ മധുരയിൽ പോയി പൊങ്കാല ഇടണം. ആറ്റുകാലമ്മയുടെ ഭർത്താവ് മധുരയിലല്ലേ?. ഇനി അവിടെ പോയി ഇടണോ?. കല്യാണം കഴിഞ്ഞ വീട്ടിൽ പൊങ്കാല ഇടണം എന്നൊക്കെ ആരാണ് പറഞ്ഞത്. നിങ്ങൾക്ക് ഈ ആചാരം ആരാണ് പറഞ്ഞ് തന്നതെന്ന് ഒന്ന് പറഞ്ഞ് തന്നാൽ സന്തോഷമായേനെ.’

‘അപ്പോൾ ഈ വഴിയിൽ പൊങ്കാല ഇടുന്ന ആളുകൾ എന്താണ് ശശികളാണോ. നമ്മൾ 21 ആം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മാറി ചിന്തിക്കേണ്ട സമയമായി. മനസ് നന്നായിരുന്നാൽ ഇതൊന്നും വിഷയമല്ല. നമ്മുടെ ഏതവസ്ഥയിലും ഭഗവാൻ പ്രാർത്ഥന കേൾക്കും എന്നതാണ് എന്റെ ഭക്തി. നല്ല മനസോട് കൂടി നമ്മൾ പ്രാർത്ഥിച്ചാൽ മാത്രം മതി. ആറ്റുകാൽ പൊങ്കാല എന്നതുകൊണ്ട് എന്താണ് ആളുകൾ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.’

‘ഞാൻ മനസിലാക്കിയത് നമ്മൾ പൂർണ്ണ മനസോടെ ദേവിക്ക് നേദ്യം സമർപ്പിക്കുക എന്നതാണ്. അവിടെ ഒരു നിബന്ധനയോ കണ്ടീഷൻസോ ഞാൻ വെച്ചിട്ടല്ല പൊങ്കാല സമർപ്പിക്കുന്നത്. ചെരുപ്പ് ഇട്ടതുകൊണ്ട് എന്റെ അമ്മയെ ഭഗവതി അടിച്ചിറക്കില്ല. നമ്മുടെ മനസിന്റെ ശുദ്ധി അത് മാത്രമാണ് വേണ്ടത്. കുളിക്കാതെ പൊങ്കാലയിട്ടാലും ദേവി അനു​ഗ്രഹിക്കും.’

‘തൂണിലും തുരുമ്പിലും ഭ​ഗവാനുണ്ടെന്നല്ലേ വിശ്വസിക്കപ്പെടുന്നത്. എന്റെ വിശ്വാസവും അത് തന്നെയാണ്. ഒരുപാട് സന്തോഷത്തോടെയും നിറഞ്ഞ മനസോടെയുമാണ് ഞങ്ങൾ ഇപ്രാവശ്യം പൊങ്കാല ഇട്ടത്. അത് ദേവി സ്വീകരിച്ചുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.’മനുഷ്യരുടെ വൃത്തികെട്ട ചിന്താ​ഗതികൾ വെച്ച് ഭ​ഗവാനെ വിലയിരുത്താതിരിക്കുക. ആരെയും വേദനിപ്പിക്കണമെന്ന് കരുതി പറഞ്ഞതല്ല. വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. കാരണം എന്നെ വേദനിപ്പിച്ചതുകൊണ്ടാണ് എനിക്ക് ഇത്രയും പറയേണ്ടി വന്നത്’, എന്നാണ് ​ഗൗരി തന്നെയും കുടുംബത്തെയും വിമർശിച്ചവർക്കുള്ള മറുപടി നൽകികൊണ്ട് പറഞ്ഞത്.

Tags: Artistattukal ponkalatelivision
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

Miniscreen

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

വിജിഷ
Kerala

പൊങ്കാലയ്‌ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം; പോലീസിന്റെയും കെറ്റിഡിസി ചൈത്രം ഹോട്ടല്‍ അധികൃതരുടെയും അനാസ്ഥ

Kerala

ആറ്റുകാൽ പൊങ്കാല മാലിന്യം ഈഞ്ചക്കലിൽ തള്ളി എന്ന പുതിയ ആരോപണം CPM ന്റെ കപടത : ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.