Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നവര്‍ പിണറായി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 01:45 am IST
inKerala
പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന പൊതുസമ്മേളനം ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന പൊതുസമ്മേളനം ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: മോദിസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന തൊഴിലാളിസംഘടനകള്‍ പിണറായി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന്‍. ബിഎംഎസ് 20 ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഏകപക്ഷീയമായ സമരമാണ് പലപ്പോഴും നടക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് ദല്‍ഹിയില്‍ പോയി സമരം ചെയ്യുന്നത്. സമസ്തരംഗത്തും പരാജയമായ സംസ്ഥാനസര്‍ക്കാര്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ കേന്ദ്രവിരുദ്ധ സമരവുമായി ഇറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. പൊതുമേഖലാ സംരക്ഷണത്തിനുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന സിപിഎം നയിക്കുന്ന കേരളസര്‍ക്കാര്‍ പൊതുമേഖലയെ സ്വകാര്യവത്കരിക്കുമെന്ന് പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതവരുടെ കപടമുഖം തുറന്നുകാണിക്കുന്നു.

കേരള ചരിത്രത്തില്‍ തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിച്ച ഏക സര്‍ക്കാരാണിത്. ഒന്നുമില്ലാതെ വന്ന ഇടതുതൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് കോടീശ്വരന്മാരായി മാറിയിരിക്കുന്നു.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പോരാടേണ്ട ഇടതുതൊഴിലാളി സംഘടനകള്‍ ഇന്ന് മുതലാളിമാരുടെ കുഴലൂത്തുകാരായി മാറി. പിണറായി സര്‍ക്കാര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തൊഴിലാളി വിരുദ്ധമായാണ്. ഇതിനെതിരെ, പ്രതികരിക്കാതെ ഇടതുതൊഴിലാളി സംഘടനകള്‍ നിശബ്ദരും അടിമകളുമായി മാറിയിരിക്കുകയാണ്. ഫാസിസ്റ്റ് വിരുദ്ധനയങ്ങള്‍ക്കെതിരെ പോരാടിയവരിന്ന് അവര്‍ക്കു മുന്നില്‍ നട്ടെല്ല് പണയംവച്ച് ഓച്ഛാനിച്ച് നില്‍ക്കുന്ന ഗതികേടിലാണ്.

രാജ്യത്തെ ഏറ്റവും സമ്പന്നരായ മുഖ്യമന്ത്രിമാരില്‍ ആദ്യത്തെ അഞ്ചുപേരിലൊരാളാണ് പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ ജനവിരുദ്ധ, ദേശവിരുദ്ധ ശക്തികള്‍ക്ക് പ്രത്യക്ഷമായും, പരോക്ഷമായും കുടപിടിക്കുകയാണെന്നും വി. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും, സംരക്ഷണത്തിനും, മുന്നേറ്റത്തിനുമായാണ് ബിഎംഎസ് നിലകൊള്ളുന്നതെന്നും, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാഷ്‌ട്രീയം നോക്കാതെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് 20-ാം സംസ്ഥാന സമ്മേളനം രൂപംനല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ദേശീയ സെക്രട്ടറി രാംനാഥ് ഗണേഷ്, ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്, സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്‍, ബിഎംഎസ് തമിഴ്നാട് സംസ്ഥാന സംഘടനാ സെക്രട്ടറി തങ്കരാജ്, സംസ്ഥാന സെക്രട്ടറി പ്രഭു, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം, സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ റിട്ട. ജില്ലാ ജഡ്ജ് ടി. ഇന്ദിര, നേതാക്കളായ അഡ്വ. എസ്. ആശാമോള്‍, ചന്ദ്രലത, കെ.കെ. വിജയകുമാര്‍, ഡി. ശിവജി സുദര്‍ശന്‍, പാലക്കാട് ജില്ലാ അധ്യക്ഷന്‍ സലീം തെന്നിലാപുരം, സെക്രട്ടറി കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.

പൊതുസമ്മേളനത്തിന് മുന്നോടിയായി ഗവ. വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ കാല്‍ലക്ഷം തൊഴിലാളികള്‍ പങ്കെടുത്തു. സംസ്ഥാന- ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ 10.30ന് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ബിഎംഎസ് മുന്‍ അഖിലേന്ത്യ അധ്യക്ഷന്‍ സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യും.

അഖിലേന്ത്യ സെക്രട്ടറി രാംനാഥ് ഗണേഷ് മുഖ്യാതിഥിയായിരിക്കും. 11 മണിക്ക് നടക്കുന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന ജന. സെക്രട്ടറി എളമരം കരീം, ഐഎന്‍ടിയുസി സംസ്ഥാന പ്രസി: ആര്‍. ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യ പ്രസി: എ.എ. അസീസ്, എസ്ടിയു സംസ്ഥാന പ്രസി: അഡ്വ. എ.എ. റഹ്മത്തുള്ള, എസ്ഇഡബ്ല്യുഎ സംസ്ഥാന ജന. സെക്രട്ടറി സോണി ജോര്‍ജ് പങ്കെടുക്കും. തുടര്‍ന്ന് സംഘടനാ സമ്മേളനം നടക്കും. നാളെ സംഘടനാ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.

Tags: anti-worker policiesBMSPinarayi Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.