Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുടിയേറ്റിനും കളമെഴുത്തും പാട്ടിനുമായി ജീവിതമുഴിഞ്ഞുവച്ച കൊരട്ടി ശങ്കരനാരായണക്കുറുപ്പിന് ഫോക്‌ലോർ അക്കാദമി ഗുരുപൂജാ പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 04:59 pm IST
inSamskriti
കൊരട്ടി ശങ്കരനാരായണക്കുറുപ്പ് കളമെഴുത്തും പാട്ടിനു മുന്നോടിയായി കളിവിളക്കു തെളിയിക്കുന്നു

കൊരട്ടി ശങ്കരനാരായണക്കുറുപ്പ് കളമെഴുത്തും പാട്ടിനു മുന്നോടിയായി കളിവിളക്കു തെളിയിക്കുന്നു

പെരുമ്പാവൂർ:  എഴുപത്തേഴാം വയസ്സിലും മറ്റൊരു മുടിയേറ്റുത്സവകാലത്തിനായുള്ള കാത്തിരിപ്പിലാണ് കൂവപ്പടി ഇളമ്പകപ്പിള്ളി വാരണാട്ട് വീട്ടിൽ ശങ്കരനാരായണക്കുറുപ്പ്. ഇത്തവണത്തെ കേരളാ സർക്കാർ ഫോക്ക് ലോർ അക്കാദമി ഗുരുപൂജാ പുരസ്‌കാരത്തിന് താനർഹനായി  എന്ന വാർത്ത കണ്ണൂരിലെ ഫോക്‌ലോർ അക്കാദമി ആസ്ഥാനത്തു നിന്നും കേട്ട സന്തോഷത്തിലാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കുറുപ്പു ചേട്ടൻ. 1997 മുതൽ ഇളമ്പകപ്പിള്ളി തൃവേണിക്കവലയ്‌ക്കു സമീപമാണ് കുറുപ്പുചേട്ടന്റെ താമസം.

കൂടിയാട്ടത്തിനൊപ്പം കേരളത്തിൽ നിന്നും യുനെസ്‌കോയുടെ പൈതൃകകലകളുടെ പട്ടികയിൽ സ്ഥാനം പിടിച്ച മുടിയേറ്റ്, വാദ്യത്തിന്റെയും നൃത്തച്ചുവടുകളുടേയും കടുംചായക്കൂട്ടുകളുടേയും ഭക്തിയുടേയും അനുഷ്ഠാനത്തിന്റേയും എല്ലാം സമന്വയമാകുമ്പോൾ ഒരുപാസനപോലെ ഇന്നും ജീവിതത്തിന്റെ ഭാഗമായി മുടിയേറ്റിനെയും കളമെഴുത്തും പാട്ടിനെയും കൊണ്ടുനടക്കുകയാണ് കൊരട്ടി വാരണാട്ട് ശ്രീഭദ്ര മുടിയേറ്റ് സംഘത്തിന്റെ ഗുരുകാരണവരായ കുറുപ്പു ചേട്ടൻ. കൊരട്ടി കേന്ദ്രസർക്കാർ പ്രസ്സിലെ ജീവനക്കാരനായിരുന്ന ശങ്കരനാരായണക്കുറുപ്പ് ക്ഷേത്രകലകളോടുള്ള അഭിനിവേശത്തിൽ ജോലിപോലും ഉപേക്ഷിയ്‌ക്കുകയാണുണ്ടായത്.

ജീവിച്ചിരിയ്‌ക്കുന്നവരിൽ കൊരട്ടി ശൈലിയുടെ ഏറ്റവും മുതിർന്ന പ്രയോക്താവാണ് ഇദ്ദേഹം. കുറുപ്പു ചേട്ടനും അദ്ദേഹത്തോടൊപ്പമുള്ള കലാകാരന്മാരും ചേർന്ന് തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും നിരവധി ഭദ്രകാളി ക്ഷേത്രങ്ങളിൽ ആചാരപരമായി മുടിയേറ്റ് അവതരിപ്പിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.  1946-ൽ ജനിച്ച വാരണാട്ട് ശങ്കരനാരായണക്കുറുപ്പ് അമ്മവഴിയിൽ ചേരാനല്ലൂർ വടക്കിനി മാരാത്ത് കുടുംബാംഗമാണ്. കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിലായിരുന്നു പഠനം. പരേതനായ വെസ്റ്റ് കൊരട്ടി വാരണാട്ട് മാധവക്കുറുപ്പിന്റെ മകനും ശിഷ്യനുമാണ്. അച്ഛന്റെ മരണശേഷം ശ്രീഭദ്ര മുടിയേറ്റ് സംഘത്തിന്റെ ചുമതല ശങ്കരനാരായണക്കുറുപ്പ് ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ 50 വർഷമായി അദ്ദേഹം കേരളത്തിലെ 60-ലധികം ഭദ്രകാളി, ഭഗവതി ക്ഷേത്രങ്ങളിൽ മുടിയേറ്റും കളമെഴുത്തും പാട്ടും നടത്തിവരികയാണ്. ചെണ്ട, തിമില, ഇടയ്‌ക്ക , സോപാന സംഗീതം തുടങ്ങിയ പരമ്പരാഗത സ്വര, താളവാദ്യങ്ങളും മറ്റും അമ്മാവൻ പരേതനായ ചേരാനല്ലൂർ കുട്ടപ്പക്കുറുപ്പിൽ നിന്നുമാണ് ചെറുപ്പത്തിലേ സ്വായത്തമാക്കിയത്. മുടിയേറ്റിൽ ഏതു വേഷവും അവതരിപ്പിക്കുന്നതിൽ ശങ്കരനാരായണക്കുറുപ്പ് ചെറുപ്പം മുതൽ അതീവനിപുണനായിരുന്നു. 2019-വരെ മുടിയേറ്റിലെ കാളീവേഷം കൈകാര്യം ചെയ്തിരുന്നു.  2011-ൽ സ്വാമിനാഥൻ പുരസ്‌കാരം തേടിയെത്തുകയുണ്ടായി. ഒരു ലക്ഷം രൂപയായിരുന്നു പുരസ്‌കാരം.

കേരള ലളിതകലാ അക്കാദമിയുടെ പുരസ്‍കാരം, മുടിയേറ്റിലെ കളമെഴുത്തിന്റെ മുഖമുദ്രയിൽ പ്രാവീണ്യം നേടിയതിന് കേരള സംഗീത നാടക അക്കാദമിയുടേതുൾപ്പടെ നിരവധി അംഗീകാരങ്ങൾ തുടങ്ങിയവ ഇതുവരെ ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്നും വിരമിച്ച പരേതയായ വിജയകുമാരിയാണ് ഭാര്യ. ഏക മകൻ മധുശങ്കർ വാരണാട്ട്, അച്ഛന്റെ പാതപിന്തുടരുന്നതോടോപ്പം എം.ജി. സർവ്വകലാശാലയിൽ ബുദ്ധമതത്തെക്കുറിച്ചുള്ള പി.എച്ച്.ഡി. പഠനഗവേഷങ്ങളിലാണിപ്പോൾ. കാളീവേഷപ്പകർച്ചയിലൂടെ ഏറെ ശ്രദ്ധേയനായ കലാകാരനാണ് മധുവും.

Tags: Folklore Academy AwardsMudiettuKalamezhuthuGuru Pooja AwardKoratti Shankaranarayana Kurup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫോക്ലോര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, 13 പേര്‍ക്ക് വീതം ഫെലോഷിപ്പും ഗുരുപൂജ പുരസ്‌കാരവും

Samskriti

ശിവപുത്രിയായ സാക്ഷാൽ ഭദ്രകാളിക്ക് വസൂരി വന്നതും, ഭദ്രകാളി ക്ഷേത്രങ്ങളിലെ കളമെഴുത്തു പാട്ടും തമ്മിൽ… ഐതീഹ്യം അറിയാം

Kerala

ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.