Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വണ്ടിപ്പെരിയാര്‍ കേസിലെ പോലീസ് വഞ്ചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 05:00 am IST
in Editorial

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിചാരണക്കോടതി വെറുതെവിട്ട സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പ്രതിക്കെതിരെ ബലാത്സംഗവും കൊലപാതകവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു പറയുന്ന വിധിയില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞ് സംഭവസ്ഥലം സന്ദര്‍ശിച്ചതും, സ്ഥലത്തുനിന്നുള്ള തെളിവുകള്‍ ശേഖരിക്കുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണെന്നും പറയുകയുണ്ടായി. ശാസ്ത്രീയമായ തെളിവുകള്‍ സ്വീകരിക്കുന്നതില്‍ കൃത്യതയുണ്ടായില്ലെന്നും, വിരലടയാള വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ലൈംഗിക ചൂഷണം നടന്നതായി അംഗീകരിച്ച കോടതി പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും വിമര്‍ശിച്ചു. കേസില്‍ പ്രതിക്കെതിരെ സാഹചര്യത്തെളിവുകളും, സംശയാസ്പദമായ വിവരങ്ങളും മാത്രമാണ് പോലീസിന്റെ പക്കലുണ്ടായിരുന്നത്. വിധിപറഞ്ഞ കോടതിയും പരിസരവും വികാരവിക്ഷുബ്ധവും സംഘര്‍ഷഭരിതവുമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. തന്റെ കുഞ്ഞിനെ കൊന്നതാണെന്നും, ഇതു ചെയ്തവന്‍ രക്ഷപ്പെട്ടിരിക്കുകയാണെന്നും, അവനെ ജീവിക്കാന്‍ അനുവദിക്കില്ലെന്നുമൊക്കെ വിലപിക്കുന്ന അമ്മയുടെ ദൃശ്യം ഹൃദയഭേദകമായിരുന്നു. പോലീസിനും പ്രോസിക്യൂഷനും കോടതിവിധിക്കെതിരെയും ബന്ധുക്കള്‍ അത്യന്തം വൈകാരികമായി പ്രതികരിച്ചത് നാടകീയമായ രംഗങ്ങള്‍ക്കിടയാക്കി. കണ്ടുനിന്ന ഒരാള്‍ക്കും അവരെ ആശ്വസിപ്പിക്കാനായില്ല.

രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലെ പ്രതി അര്‍ജുന്‍ എന്ന ഡിവൈഎഫ്‌ഐക്കാരനാണ്. സംഭവം നടന്നയുടന്‍ വലിയ ജനരോഷം ഉയര്‍ന്നെങ്കിലും താനല്ല ഇതു ചെയ്തതെന്ന ഇയാളുടെ നുണയ്‌ക്കൊപ്പം നില്‍ക്കുകയാണ് ഡിവൈഎഫ്‌ഐയും സിപിഎമ്മും ചെയ്തത്. കുട്ടിയുടെ പാവപ്പെട്ട കുടുംബത്തെ സ്വാധീനിച്ച് കേസില്‍നിന്ന് പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു. എന്നാല്‍ കുടുംബം ഇതിന് വഴങ്ങിയില്ല. അറസ്റ്റും തെളിവെടുപ്പുമൊക്കെയായി മുന്നോട്ടുപോയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിക്കൊപ്പം ആയിരുന്നുവെന്നാണ് ഇപ്പോഴത്തെ കോടതി വിമര്‍ശനത്തില്‍നിന്ന് മനസ്സിലാവുന്നത്. പ്രതിക്കുവേണ്ടിയാണ് പോലീസ് അന്വേഷണം നടത്തിയതെന്ന് വ്യക്തമായിരിക്കുന്നു. കോടതിയുടെ വിമര്‍ശനത്തെ നിഷേധിച്ച് അന്നത്തെ പോലീസ് ഉദ്യോഗസ്ഥന്‍ രംഗത്തുവന്നിരിക്കുന്നത് കാപട്യമാണ്. എന്തുകൊണ്ടാണിതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. സിപിഎമ്മുകാര്‍ പ്രതികളായി വരുന്ന കേസുകളില്‍ പോലീസ് ഇതുപോലെ പെരുമാറുന്നത് പൊതുരീതിയാണ്. എത്ര നീചമായ കുറ്റകൃത്യം ചെയ്തവരാണെങ്കിലും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ തൊടാന്‍ പോലീസ് മടിക്കും. പിണറായി വിജയന്റെ ഭരണത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ രോഗിയായ ഒരു വനിതയെ അവിടുത്തെ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇരയ്‌ക്കൊപ്പമല്ല, ആ മനുഷ്യപ്പിശാചിനൊപ്പമാണ് സിപിഎം നിന്നത്. പാര്‍ട്ടിയൂണിയനില്‍പ്പെട്ടവര്‍ ഇയാള്‍ക്ക് സര്‍വപിന്തുണയും നല്‍കി. ഇതിനു മുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും, ഇത് മൂടിവയ്‌ക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ആരോപണമുയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതാണ് ഏറ്റവും വഞ്ചനാത്മകമായ പ്രതികരണം. വണ്ടിപ്പെരിയാറിലെ സാഹചര്യം സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ലെന്നും, പ്രതിയെ വെറുതെവിട്ട വിധി പുനഃപരിശോധിക്കുമെന്നുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അത്രിക്രൂരമായ ഒരു കുറ്റകൃത്യം ചെയ്തയാള്‍ രക്ഷപ്പെടാനിടയായ സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണെന്നും, സര്‍ക്കാരിന്റെ ഒത്താശയോടെ തന്റെ പാര്‍ട്ടിയും പോലീസും പ്രോസിക്യൂഷനും ചേര്‍ന്നാണ് ഇത് ചെയ്തതെന്നുമുള്ള സത്യം മറച്ചുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി. വണ്ടിപ്പെരിയാറിലേത് ഒറ്റപ്പെട്ട സംഭവമാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. ലൈംഗിക പീഡനകേസില്‍, പ്രത്യേകിച്ച് ദളിത് വിഭാഗത്തില്‍പ്പെടുന്നവര്‍ ഇരകളായി വരുമ്പോള്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നയം. വാളയാറില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വേട്ടക്കാര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ് സിപിഎമ്മും സര്‍ക്കാരും ചെയ്തത്. സംഭവത്തില്‍ ആരോപണവിധേയരായവരെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന വിമര്‍ശനത്തെ കൂസലില്ലാതെ നേരിടുകയായിരുന്നു സിപിഎം. മരിച്ച പെണ്‍കുട്ടികളുടെ ആത്മാവിന് നീതി കിട്ടാതിരിക്കാനും, അവരുടെ അമ്മയെ അപമാനിക്കാനും സിപിഎം നേതാക്കള്‍ക്ക് മനഃസാക്ഷിക്കുത്തുമുണ്ടായില്ല. അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും വേട്ടക്കാര്‍ക്കൊപ്പമാണ് സിപിഎമ്മും സര്‍ക്കാരും നിന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വണ്ടിപ്പെരിയാറില്‍ കണ്ടത്. കൊടിയ കുറ്റകൃത്യങ്ങളെ രാഷ്‌ട്രീയവല്‍ക്കരിച്ച് പ്രതികളെ സംരക്ഷിക്കുന്ന നയത്തിനെതിരെ ജനരോഷമുയരണം.

Tags: Vandiperiyar casePolice fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍രാജ് കരുതിക്കൂട്ടി ആക്രമിച്ചത്; വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി, പ്രതി റിമാന്‍ഡില്‍

News

വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനെ കുത്തിയ പ്രതി പിടിയില്‍

Kerala

വണ്ടിപ്പെരിയാറില്‍ പീഡനത്തിരയായ കുട്ടിയുടെ പിതാവിന് കുത്തേറ്റു, ആശുപത്രിയില്‍; ആക്രമിച്ചത് പ്രതിയുടെ ബന്ധുവെന്ന് സംശയം

Kerala

വണ്ടിപ്പെരിയാര്‍ പീഡനക്കൊല: അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു; പ്രതിക്കു നോട്ടീസ്

Kerala

വണ്ടിപ്പെരിയാര്‍ കേസ്: അപ്പീല്‍ നല്‍കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

പുതിയ വാര്‍ത്തകള്‍

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.