Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ ഡ്രില്ലിങ് യന്ത്രമെത്തിച്ചു; ദൗത്യ ഏകോപനം ഏറ്റെടുത്തു പ്രധാനമന്ത്രിയുടെ ഓഫീസ്; രക്ഷാപ്രവര്‍ത്തനം എട്ടാം ദിനത്തിലേക്ക്

രക്ഷാദൗത്യച്ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തു. പ്രവര്‍ത്തനങ്ങളുടെ ഏകോപനം പൂര്‍ണമായും പിഎംഒ തുടങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള മറ്റു മാര്‍ഗങ്ങളും തേടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 10:03 am IST
in India

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തുരങ്കം തകര്‍ന്ന് ഒരാഴ്ച പിന്നിടുമ്പോഴും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ രക്ഷാ ദൗത്യമായി ഉത്തരകാശിയിലേത്. രക്ഷാദൗത്യച്ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തു. പ്രവര്‍ത്തനങ്ങളുടെ ഏകോപനം പൂര്‍ണമായും പിഎംഒ തുടങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള മറ്റു മാര്‍ഗങ്ങളും തേടും.

തുരങ്കത്തിനു മുകളില്‍ക്കൂടിയും രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി തുരങ്കത്തിന്റെ മുകളില്‍ സ്ഥലം അടയാളപ്പെടുത്തി. അടയാളപ്പെടുത്തിയ പ്രദേശത്തു നിന്ന് താഴേക്ക് ഡ്രില്‍ ചെയ്ത് കുടുങ്ങിക്കിടക്കുന്നവരുള്ളിടത്തേക്ക് എത്തുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ 300-350 അടി താഴ്ചയില്‍ ഡ്രില്‍ ചെയ്യണം. പുതിയ മാര്‍ഗത്തില്‍ നാലഞ്ചു ദിവസം കൊണ്ടേ തൊഴിലാളികളുടെ സമീപത്തെത്താനാകൂ. ഇന്‍ഡോറില്‍ നിന്ന് വിമാന മാര്‍ഗമെത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രത്താല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ശ്രമം.

അമേരിക്കന്‍ നിര്‍മിത ഡ്രില്ലിങ് യന്ത്രത്തില്‍ ലോഹപാളികള്‍ തട്ടിയതിനെ തുടര്‍ന്ന് രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നു. വെള്ളിയാഴ്ച രാത്രി തുരങ്കത്തില്‍ നിന്ന് വലിയ ശബ്ദവും കേട്ടിരുന്നു. ഇതോടെ തുരങ്കത്തില്‍ പുതിയ വിള്ളല്‍ രൂപപ്പെട്ടു. കൂടുതല്‍ മണ്ണിടിഞ്ഞതായും സംശയമുണ്ട്. തുരങ്കത്തിലെ മണ്ണു നീക്കല്‍ നിര്‍ത്തിവച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിച്ചിലുണ്ടായാല്‍ ദൗത്യസംഘത്തെ രക്ഷിക്കാനുള്ള കുഴലുകളും സ്ഥാപിക്കുന്നു. അതിനു ശേഷമാകും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള കുഴലുകള്‍ സജ്ജമാക്കുക. പ്രദേശത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഘില്‍ദിയാല്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.

തൊഴിലാളികള്‍ സുരക്ഷിതര്‍

തൊഴിലാളികള്‍ക്കു വെള്ളവും ഭക്ഷണവും ഓക്സിജനും ലഭ്യമാക്കുന്നുണ്ട്. ഡ്രൈ ഫ്രൂട്ട്സ് അടക്കമുള്ളവയാണ് നല്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതോടെ കുടുങ്ങിക്കിടക്കുന്നവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. രക്ഷാദൗത്യത്തിന് വേഗം കൂട്ടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. 40 അല്ല, 41 പേര്‍ ടണലിനുള്ളിലുണ്ടെന്ന് ശനിയാഴ്ച ജില്ലാ ഭരണകൂടം കണ്ടെത്തി.

ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, യുപി, ബംഗാള്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുടുങ്ങിക്കിടക്കുന്നവര്‍. 12ന് പുലര്‍ച്ചെയാണ് ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്‌ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകരുന്നത്. നാലര കിലോമീറ്റര്‍ തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്.

Tags: indiaRescue MissionTunnel Collapse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.