മോസ്കോ : മുന്‍ കാമുകിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം 111 തവണ കുത്തുകയും തുടര്‍ന്ന് ഇരുമ്പ് കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ട പ്രതിയെ ഒരു വര്‍ഷത്തിനുളളില്‍ മോചിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. കോടതി വിധിച്ച 17 വര്‍ഷത്തെ തടവ് ശിക്ഷയില്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് വ്ലാഡിസ്ലാവ് കന്യൂസ് അനുഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുക്രൈനെതിരെ യുദ്ധത്തില്‍ റഷ്യന്‍ സേനയ്ക്ക് വേണ്ടി പോരാടാന്‍ സന്നദ്ധത പ്രകടിപ്പിച്ചതാണ് കൊടുംകുറ്റവാളിക്ക് മോചനത്തിന് വഴിതുറന്നത്.മുന്‍ കാമുകിയായ വെരാ പെഖ്ടെലേവയെയാണ് വ്ലാഡിസ്ലാവ് കന്യൂസ് കൊലപ്പെടുത്തിയത്. സൈനിക വേഷത്തില്‍ തോക്കും പിടിച്ചിരിക്കുന്ന കന്യസിന്റെ ഫോട്ടോകള്‍ കണ്ട വരാ പെഖ്ടെലേവയുടെ മാതാവാണ് വ്ലാഡിസ്ലാവ് കന്യൂസിനെ മോചിപ്പിച്ചതായി മനസിലാക്കിയത്.
മകളുടെ കൊലയാളി മോചിപ്പിക്കപ്പെട്ടത് കണ്ട് തകര്‍ന്നുപോയെന്ന് അവര്‍ പറഞ്ഞു.നാട്ടില്‍ നിയമവാഴ്ചയില്ലേയെന്നും അവര്‍ ചോദിച്ചു.ക്രൂരനായ കൊലപാതകിക്ക് എങ്ങനെ ആയുധം നല്‍കുമെന്നും അവര്‍ ചോദിക്കുന്നു.
യുക്രൈയ്നുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ റഷ്യയിലെ റോസ്റ്റോവിലേക്ക് കന്യൂസിനെ മാറ്റിയതായി ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചു.ഈ മാസം 3ന് റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസില്‍ നിന്നുള്ള കത്തില്‍ കന്യൂസിന് മാപ്പ് നല്‍കിയെന്നും പ്രസിഡന്റ് ഉത്തരവിലൂടെ അയാളുടെ ശിക്ഷ ഒഴിവാക്കിയെന്നും പറയുന്നുണ്ട്.
എന്നാല്‍ , പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് കുറ്റവാളിയെ വിട്ടയച്ചതിനെ ന്യായീകരിച്ചു. യുക്രൈയ്നില്‍ യുദ്ധം ചെയ്യാന്‍ അയച്ച റഷ്യന്‍ തടവുകാര്‍ അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് ‘രക്തം കൊണ്ട്’ പ്രായശ്ചിത്തം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: