Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഡോ. ജി. കേശവന്‍കുട്ടി അനുസ്മരണം: വിശ്വാലയത്തിലെ വിനയത്തിന് വിട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 05:05 am IST
in Article, Parivar

കെ.പി. ഹരിദാസ്
ജനറല്‍ സെക്രട്ടറി, ഹിന്ദു ഐക്യവേദി

 

എട്ടുപതിറ്റാണ്ടിന്റെ വിനയാന്വിത ജീവിതത്തില്‍നിന്ന് വിട പറഞ്ഞ് ഡോ.ജി.കേശവന്‍ കുട്ടി യാത്രയാവുന്നു. ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന അയുര്‍വേദ ഡോക്ടര്‍, ഉത്തമ സ്വയം സേവകന്‍, നിഷ്ഠാവാനായ കാര്യകര്‍ത്താവ്, മാതൃകാ കുടുംബനാഥന്‍, സമൂഹം അംഗീകരിച്ച പൊതുപ്രവര്‍ത്തകന്‍, സൗമ്യതയുടേയും, സമചിത്തതയുടേയും സ്നേഹത്തിന്റേയും ശാന്തതയുടേയും പ്രതീകം. വിശേഷണങ്ങള്‍ അനവധി.

1984ല്‍ മരണമടഞ്ഞ ചങ്ങനാശ്ശേരി താലൂക്ക് സംഘചാലക് ചമ്പക്കര ഗോപിനാഥക്കുറുപ്പിന്റെ ഏഴ് മക്കളില്‍ മൂത്തയാള്‍. ഗോപിനാഥ കുറുപ്പാണ് കോട്ടയത്തെ ശ്രീരംഗം സിവിഎന്‍ കളരിക്ക് അടിത്തറ പാകിയത്. ആ ജീവിതം തന്നെയാണ് ജി.കേശവന്‍ കുട്ടിയും പിന്തുടര്‍ന്നത്. അച്ഛന്‍ ആര്‍എസ്എസ് സംഘചാലകായി പ്രവര്‍ത്തിച്ച താലൂക്ക് പിന്നീട് വിഭജിക്കപ്പെട്ട് കറുകച്ചാല്‍ താലൂക്ക് ആയപ്പോള്‍ സഹസംഘചാലക് ആയി. പി.ടി. ഭാസ്‌ക്കരപണിക്കര്‍ സാറിന്റെ മരണശേഷം സംഘചാലകായി. ഒരേ താലൂക്കില്‍ അച്ഛനും മകനും ഒരേ ചുമതലയില്‍ ദീര്‍ഘകാലം ഇരിക്കുക അപൂര്‍വ്വതയാകാം.

കറുകച്ചാലിലേയും നെത്തല്ലൂരിലേയും സംഘ വളര്‍ച്ചയില്‍ ഡോ.ജി.കേശവന്‍കുട്ടിയുടെയുടേയും കുടുംബത്തിന്റേയും പങ്ക് വിസ്മരിക്കാനാവില്ല. നെത്തല്ലൂരിലെ ഏകാത്മതാ കേന്ദ്രത്തിന്റെ പ്രേരണാ കേന്ദ്രം ഇദ്ദേഹമാണ്. ചമ്പക്കര ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ പിന്നിലും നിശ്ശബ്ദ തേരാളിയായിരുന്നു ജി.കേശവന്‍കുട്ടി. ശിശു മന്ദിരമായി ആരംഭിച്ച് പടര്‍ന്നു പന്തലിച്ച ശാരദാ വിദ്യാമന്ദിരത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അദ്ദേഹത്തെക്കുറിച്ച് പറയാനുണ്ട്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന രക്ഷാധികാരിയും ശ്രീനാരായണ ദര്‍ശനങ്ങളില്‍ അഗാധ പാണ്ഡിത്യവുമുള്ള കെ.എന്‍. രവീന്ദ്രനാഥിനെ സാമൂഹ്യ പ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ചത് അദ്ദേഹമാണ്.

നാല് പെണ്‍മക്കളില്‍ ഒരാള്‍ അകാലത്തില്‍ മരണപ്പെട്ടപ്പോള്‍ സ്മരണ നിലനിര്‍ത്താന്‍ സ്വന്തം ഭവനത്തില്‍ തന്നെ ജ്യോതിര്‍മയി ബാലികാസദനം ആരംഭിച്ചു. നിരാംലംബരായ നിരവധി ബാലികമാര്‍ക്ക് അദ്ദേഹം അച്ഛനായിരുന്നു. സംഘത്തിന്റെ സേവാവിഭാഗിന്റെ കീഴില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ബാലികാസദനങ്ങളില്‍ ഒന്നാണ് ഇന്ന് ജ്യോതിര്‍മയി ബാലികാസദനം

നെത്തല്ലൂരിലെ വിശ്വാലയം ഏതൊരു പൊതുപ്രവര്‍ത്തകനും ഏതു സമയത്തും കയറി ചെല്ലാന്‍ കഴിയുന്നിടം. വിശന്ന് ചെന്നാല്‍ ഒരു നേരത്തെ ആഹാരം അവിടെ കിട്ടും. എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം വിളമ്പി ഒരുമിച്ച് മന്ത്രം ചൊല്ലി കഴിക്കുന്നിടം. ഏകാത്മതാ സ്തോത്രം ചൊല്ലുന്ന വീട്. സംഘത്തിലൂടെ ആര്‍ജിച്ചതെല്ലാം സ്വന്തം കുടുംബത്തില്‍ അനുവര്‍ത്തിച്ച അനുകരണീയനായ സാധകന്‍. അതായിരുന്നു ജി.കേശവന്‍ കുട്ടി.

ഭാസ്‌ക്കര്‍ റാവുജിയും പരമേശ്വര്‍ജിയും ആര്‍. ഹരിയേട്ടനും സേതുവേട്ടനും പി.ആര്‍ ശശിയേട്ടനും കുമ്മനവും സദാനന്ദ കാക്കഡെജിയുമുള്‍പ്പെടെ എത്രയോപേര്‍ അദ്ദേഹത്തിന്റെ കൈപുണ്യം അനുഭവിച്ചറിഞ്ഞിരിക്കുന്നു. വിശ്വാലയത്തിനോട് ചേര്‍ന്നുള്ള ചികിത്സാ കേന്ദ്രത്തില്‍ കിടത്തി ചികിത്സയില്ല. എങ്കിലും പ്രചാരകന്‍മാരായവര്‍ക്ക് അവിടെ താമസിച്ച് ചികിത്സ തുടരാനായി. സാധാരണക്കാരായ ആര്‍ക്കും ഇവിടെ ചികിത്സയുണ്ട്. പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കുന്നിടമായിരുന്നില്ല അദ്ദേഹത്തിന്റെ ചികിത്സാ കേന്ദ്രം. വിയോഗം ഈശ്വര നിയോഗമാണെങ്കിലും ഇത്ര പെട്ടെന്ന് വേണ്ടിയിരുന്നില്ലെന്ന് തോന്നല്‍. ജീവിതദൗത്യം പൂര്‍ത്തിയാക്കി വിജയശ്രീലാളിതനായി മടങ്ങുമ്പോള്‍ എവിടെയോ ഒരു തേങ്ങല്‍…

Tags: RSScommemorationDr. G. KesavankuttyVishwalayamKarukachal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.