Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കളമശേരി സ്ഫോടനം: ചോദ്യങ്ങളേറെ പരസഹായമില്ലെന്ന പ്രതിയുടെ മൊഴി അവിശ്വസനീയം

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Oct 31, 2023, 03:42 am IST
in News

കൊച്ചി: കളമശേരി സംഭവത്തിലെ പ്രതിയെന്ന് പറയുന്ന, ഡൊമിനിക് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തെങ്കിലും ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഏറെ. മൂന്നുപേരുടെ ജീവനെടുത്ത, 52 പേര്‍ക്ക് പരിക്കേല്‍പ്പിച്ച, ബോംബ് സ്ഫോടനത്തില്‍ ഡൊമിനിക് മാത്രമാണോ പ്രതി, സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള സാങ്കേതികജ്ഞാനമില്ലാത്ത മാര്‍ട്ടിന് എങ്ങനെ ബോംബുണ്ടാക്കി കൃത്യമായി സ്ഫോടനം നടത്താന്‍ കഴിഞ്ഞു തുടങ്ങിയവയാണ് പ്രധാന ചോദ്യങ്ങള്‍.

കുറ്റകൃത്യം നടത്താന്‍ ഡൊമിനിക് പറയുന്ന കാരണവും യുക്തിസഹമല്ല. യഹോവ സാക്ഷികളുടെ പ്രവര്‍ത്തന ശൈലിയോടുള്ള വിയോജിപ്പാണ് കാരണമായി പറയുന്നത്. അതിന്റെ പേരില്‍ ഇങ്ങനൊരു വലിയ കൂട്ടക്കൊലയ്‌ക്കു പദ്ധതിയിടുമോ? ഒരാള്‍ക്ക് ഒറ്റയ്‌ക്ക് മറ്റാരുടെയും സഹായം ഇല്ലാതെ ഇത്ര വലിയ സ്ഫോടന പരമ്പര സൃഷ്ടിക്കാന്‍ കഴിയുമോ? വിദേശത്തായിരുന്ന ഡൊമിനിക് അവിടെ വച്ച് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. ആളപായം ഉണ്ടാകുന്ന രീതിയില്‍ കൃത്യമായി സ്‌ഫോടനം നടത്താന്‍ മുന്‍പരിചയം ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു ബോംബ് സ്ഫാടനം നടത്താന്‍ പരിശീലനം ആവശ്യമാണ്. ഓഡിറ്റോറിയത്തിനുള്ളില്‍ വച്ചാണ് റിമോട്ട് അമര്‍ത്തിയത്. എന്നാല്‍, സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത, പ്രതിക്ക് ഇതെങ്ങനെ കഴിയുമെന്നും ചോദ്യമുണ്ട്.മൂന്നു സ്‌ഫോടനം കൃത്യമായി നടത്തുന്നതിനു വലിയ വൈദഗ്ധ്യം ആവശ്യമാണെന്നാണു പോലീസിന്റെ നിഗമനം. സാങ്കേതിക വിദ്യാഭ്യാസമില്ലാത്തയാള്‍ക്ക് ഇന്റര്‍നെറ്റ് സഹായത്തോടെ മാത്രം ഇതു ചെയ്യാനാകില്ല. എന്നിട്ടും കൃത്യമായി സ്‌ഫോടനം നടപ്പാക്കിയതതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടാവാം.

പ്രാര്‍ഥനാഹാളില്‍ പൊട്ടിച്ച ബോംബുകള്‍ ഡൊമിനിക് സ്വയം നിര്‍മിച്ചതാണെന്നാണ് വെളിപ്പെടുത്തല്‍. യൂട്യൂബ് ഉള്‍പ്പെടെ ഇന്റര്‍നെറ്റിലെ സൈറ്റുകളില്‍ നിന്നാണ് അതിനുള്ള അറിവു നേടിയതെന്നാണ് മൊഴി. അത്തരം സെര്‍ച്ചുകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യേകം നിരീക്ഷിക്കപ്പെടുമെന്നിരിക്കെ ഏതുവഴിക്കായിരുന്നു തിരച്ചിലെന്ന് വ്യക്തമാകേണ്ടതുണ്ട്.

രാജ്യത്തിന് പുറത്ത് യഹോവ സാക്ഷി വിഭാഗത്തിനെതിരെ നിരവധി അതിക്രമങ്ങളുണ്ടായിട്ടുണ്ട്. അവിടങ്ങളിലെല്ലാം അക്രമികള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ പലതും ഡൊമിനിക്കിലൂടെയും ആവര്‍ത്തിച്ചിട്ടുണ്ട്. അത് യാദൃച്ഛികമാണോ പരപ്രേരണയാലാണോ എന്നു കണ്ടെത്തേണ്ടിവരും. ഡൊമിനിക്കിന്റെ നീണ്ടകാലത്തെ വിദേശവാസവും അനുബന്ധ ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ചു മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ.

ബോംബ് നിര്‍മിക്കാനുള്ള വസ്തുക്കള്‍ എവിടെനിന്നു കിട്ടിയെന്നതും പ്രധാനമാണ്. കൊച്ചിയിലെ പടക്കക്കടയില്‍നിന്നു ചിലതു വാങ്ങിയിട്ടുണ്ട്. എന്നാല്‍ നാട്ടില്‍ ലഭ്യമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇവ എവിടെനിന്ന് ലഭിച്ചു. പരസഹായം ലഭിച്ചിരിക്കാന്‍ സാധ്യത ഏറെയാണ്.

മാത്രമല്ല ബോംബു നിര്‍മ്മിക്കാന്‍ സാധനങ്ങള്‍ വാങ്ങിയതും പഠിച്ചതും ബോംബു വച്ചതും എല്ലാം വീഡിയോയില്‍ ചിത്രീകരിച്ചതും സാധനങ്ങള്‍ വാങ്ങിയതിന്റെ മുഴുവന്‍ ബില്ലുകളും സൂക്ഷിച്ചുവച്ചതും ഈ തെളിവുകളെല്ലാം കിറുകൃത്യമായി പോലീസിനെ ഏല്‍പ്പിച്ചതും അവിശ്വസനീയമാണെന്നാണ് നിയമവിദഗ്ധരും, പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പോലെയെന്നാണ് ഇവര്‍ പറയുന്നത്. ഇയാള്‍ ഒറ്റ തിരിഞ്ഞ ചെന്നായ്( ലോണ്‍ വോള്‍ഫ്) ആണോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

തൃശ്ശൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ കൊവിഡ് കാലത്താണു പൊന്നുരുന്നി അഞ്ചുമുറിയില്‍ സ്‌പോക്കണ്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനം തുടങ്ങിയത്. അവിടെ മാര്‍ട്ടിന്‍ ഹിന്ദിയായിരുന്നു പഠിപ്പിച്ചിരുന്നത്. പിന്നീട് വിദേശത്തുപോയി. രണ്ടുമാസം മുമ്പാണ് ദുബായ്‌യില്‍നിന്നു തിരിച്ചെത്തിയത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നു തൊഴില്‍. ഡെങ്കിപ്പനിമൂലം മകള്‍ ആശുപത്രിയിലായതറിഞ്ഞാണു നാട്ടിലെത്തിയത്. മാര്‍ട്ടിന്റെ ബോംബു നിര്‍മാണത്തെപ്പറ്റി വീട്ടുകാര്‍ക്കു യാതൊരറിവുമില്ല. വിവരമറിഞ്ഞു ഭാര്യയും മകളും അമ്പരപ്പിലാണ്.

Tags: Kerala PoliceKalamasery BlastDomanic Martin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

Kerala

കേരള പൊലീസിന്റെ ഉന്നതതലത്തിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി വിജയന്, എ.പി.ഷൗക്കത്തലി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ

Kerala

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസര്‍കോട്‌ പിടിയിൽ

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)
Kerala

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

Kerala

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

പുതിയ വാര്‍ത്തകള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.