Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 20, 2026, 09:14 am IST
in Editorial

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മലയാളത്തിന്റെ മനസ്സ് നിറച്ചിരിക്കുന്നു. ‘ഭ്രമയുഗ’ത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നാലാമതും സ്വന്തമാക്കിയതാണ് ഏറ്റവും ശ്രദ്ധേയം. ബോളിവുഡ് താരം കാര്‍ത്തിക് ആര്യനുമായി മമ്മൂട്ടി പുരസ്‌കാരം പങ്കിട്ടെങ്കിലും തിളക്കം ഒട്ടും കുറയുന്നില്ല. ‘ചന്തു ചാംപ്യന്‍’ എന്ന ചിത്രത്തിലെ അഭിനയമാണ് കാര്‍ത്തിക്കിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മലയാളത്തിന്റെ സ്വന്തം വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക.

ഒരു വടക്കന്‍ വീരഗാഥ, പൊന്തന്‍മാട, ഡോ. ബാബാസാഹേബ് അംബേദ്കര്‍ എന്നീ ചിത്രങ്ങളാണ് മുന്‍പ് മമ്മൂട്ടിയെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഈ ബഹുമതിയില്‍ അഭിമാനിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല.

നാലാം ദേശീയ പുരസ്‌കാര നേട്ടത്തോടെ അമിതാഭ് ബച്ചനൊപ്പമാണ് മമ്മൂട്ടി എത്തിനില്‍ക്കുന്നത്. ഭൂതകാലം എന്ന ചിത്രത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയെയും ചാത്തനേയും അഭ്രപാളികളില്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് ഈ വര്‍ഷം മികച്ച നടനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും ഭ്രമയുഗത്തിലൂടെ ഷെഹ്നാദ് ജലാല്‍ സ്വന്തമാക്കിയിരിക്കുന്നു.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടതില്‍ മലയാള സിനിമാ പ്രേക്ഷകരുടെയും സംഗീത പ്രേമികളുടെയും സന്തോഷം അതിരറ്റതാണ്. എആര്‍എം അഥവാ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്…’ എന്നു തുടങ്ങുന്ന ഗാനമാണ് വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്. കുറഞ്ഞ കാലം കൊണ്ട് മലയാളിയുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന നിരവധി ഗാനങ്ങള്‍ വിജയലക്ഷ്മി സമ്മാനിക്കുകയുണ്ടായി. അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഉള്ളിലേക്ക് നോക്കി പാടുന്ന ഈ ഗായികയ്‌ക്ക് സംഗീതം ഉപാസനയാണ്. ആലാപനത്തിനു പുറമെ ഗായത്രിവീണയിലും വിജയലക്ഷ്മി പ്രാവീണ്യം നേടിയിട്ടുണ്ട്. ഈ ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികള്‍ നടത്താറുണ്ട്. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെയാണ് ചലച്ചിത്ര ഗാനരംഗത്ത് ശ്രദ്ധേയയായത്.

മികച്ച മലയാള സിനിമയായി ‘ഫെമിനിച്ചി ഫാത്തിമ’ തിരഞ്ഞെടുക്കപ്പെട്ടതും മലയാളിക്ക് സന്തോഷം പകരുന്നു. അതേസമയം സംസ്ഥാന തലത്തില്‍ 10 അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മഞ്ഞുമ്മല്‍ ബോയ്സിന് ദേശീയതലത്തില്‍ പുരസ്‌കാരങ്ങള്‍ ഒന്നുംതന്നെ ലഭിക്കാതിരുന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. മമ്മൂട്ടിയുടെ ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും ആസിഫലിയുടെ കിഷ്‌കിന്ധ കാണ്ഡവും ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു.

മികവിന്റെ മാനദണ്ഡങ്ങള്‍ മൗലികവും കൃത്യവും ആയതാവാം മഞ്ഞുമ്മല്‍ ബോയ്‌സിന് പുരസ്‌കാരം ലഭിക്കാതെ പോയതിന്റെ കാരണം. മുന്‍കാലങ്ങളില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടല്ലോ. സംസ്ഥാന തലത്തില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ക്ക് ദേശീയതലത്തില്‍ യാതൊരു പുരസ്‌കാരവും ലഭിക്കാതിരുന്ന അവസരങ്ങളുണ്ട്.

ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി യാമി ഗൗതമിനെ തിരഞ്ഞെടുത്തു. ഇതില്‍ ചിലര്‍ രാഷ്‌ട്രീയം കലര്‍ത്താന്‍ ശ്രമിച്ചത് മറ്റുചില കാരണങ്ങളാലാണെന്ന് വ്യക്തം. ഉജ്വലമായ നിരവധി മലയാള ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്. 34 ഭാഷകളില്‍ നിന്നു 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിച്ചിരുന്നത്. ഇവയില്‍ നിന്ന് അര്‍ഹതയുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുകയെന്നത് ശ്രമകരമായ കാര്യമായിരുന്നു. അത് വിവാദങ്ങള്‍ക്ക് ഇടയാകാതെ നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്നതിലും മലയാളിക്ക് അഭിമാനിക്കാം.

 

Tags: National Film AwardsMalayalam Movie IndustryActor mamootty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)
Mollywood

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

Entertainment

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

Kerala

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.