Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ പണം ന്യൂസ് ക്ലിക്കിന് നല്കിയ അമേരിക്കന്‍ മുതലാളി സിപിഎം നേതാവ് പ്രകാശ് കാരാട്ടിനും ഇമെയില്‍ അയച്ചു; എല്ലാം നുണയെന്ന് കാരാട്ട്

ചൈനയില്‍ നിന്നും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ച അമേരിക്കയിലെ ശതകോടീശ്വരന്‍ സിപിഎം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും ഇമെയില്‍ അയച്ചിരുന്നതായി റിപ്പബ്ലിക്ക് ടിവി ചാനല്‍ വെളിപ്പെടുത്തി. ഈ ഇമെയിലില്‍ ഇന്ത്യയുടെ അതിര്‍ത്തിപ്രശ്നങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്നതായും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 10:39 pm IST
in India
റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)

ന്യൂദല്‍ഹി:ചൈനയില്‍ നിന്നും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ച അമേരിക്കയിലെ ശതകോടീശ്വരന്‍ സിപിഎം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും ഇമെയില്‍ അയച്ചിരുന്നതായി റിപ്പബ്ലിക്ക് ടിവി ചാനല്‍ വെളിപ്പെടുത്തി. ഈ ഇമെയിലില്‍ ഇന്ത്യയുടെ അതിര്‍ത്തിപ്രശ്നങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്നതായും പറയുന്നു.  

ഇതേ തുടര്‍ന്ന് പ്രകാശ് കാരാട്ടിനെ ചെന്നൈ എയര്‍പോര്‍ട്ടി്ല്‍ വെച്ച് റിപ്പബ്ലിക്ക് ടിവി ജേണലിസ്റ്റ് ന്യൂസ് ക്ലിക്ക്, ചൈനാ പണം എന്നീ വിവേദങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ എല്ലാം നുണയാണെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ മറുപടി. അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ലെ സിംഘം എന്ന അമേരിക്കന്‍ പൗരനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പണം ഓണ്‍ലൈന്‍ വാര്‍ത്താചാലനായ ന്യൂസ് ക്ലിക്കിന് ഉള്‍പ്പെടെ വിതരണം ചെയ്തത്. ഇതേ നെവില്ലെ സിംഘം ന്യൂസ് ക്ലിക്ക് സിഇഒ, ഏതാനും ഇന്ത്യാവിരുദ്ധ ജേണലിസ്റ്റുകള്‍, സിപിഎം നേതാവ് പ്രകാശ് കാരാട്ട് എന്നിവര്‍ക്ക് ഇമെയില്‍ അയച്ചിരുന്നതായും റിപ്പബ്ലിക് ടിവി കണ്ടെത്തിയിരുന്നു. ഈ ഈമെയിലില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്താനും ചൈനയുടെ അജണ്ട നടപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പറയുന്നു.  

പ്രകാശ് കാരാട്ടുമായി റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടറുടെ അഭിമുഖം  

ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ റിപ്പബ്ലിക് ടിവി ജേണലിസ്റ്റ് പ്രകാശ് കാരാട്ടിനോട്:

റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: പ്രകാശ് കാരാട്ട്, എന്താണ് താങ്കള്‍ക്ക് നെവില്ലെ സിംഘവുമായുള്ള ബന്ധം?

പ്രകാശ് കാരാട്ട്: എനിക്ക് ഒന്നും അറിയില്ല. ഞാന്‍ ഫ്ലൈറ്റില്‍ വന്നിറങ്ങിയതേയുള്ളൂ.  

റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: താങ്കള്‍ ഇമെയിലിലൂടെ ധാരാളം കാര്യങ്ങള്‍ കൈമാറിയതായി കാണുന്നു. കര്‍ഷകസമരം, ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്നം എന്നിവ…ഇതേക്കുറിച്ച് എന്ത് പറയുന്നു?

പ്രകാശ് കാരാട്ട്: ഞാന്‍ കണ്ടുപിടിക്കാം. ഇപ്പോള്‍ ഇതേക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല.  

റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: ഒരു കാര്യം അറിയണം. ഈ ആരോപണങ്ങള്‍ താങ്കള്‍ നിഷേധിക്കുമോ?

പ്രകാശ് കാരാട്ട്::താങ്കള്‍ക്ക് ഇത് ദല്‍ഹിയില്‍ അറിയാമല്ലോ.

റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: താങ്കള്‍ ചൈനീസ് പ്രചാരണത്തെക്കുറിച്ച് പറഞ്ഞതായി കേള്‍ക്കുന്നു. താങ്കള്‍ നിഷേധിക്കുമോ ?

പ്രകാശ് കാരാട്ട്::ഇതെല്ലാം നുണകളാണ്.  

നേരത്തെ റിപ്പബ്ലിക് ടിവി പ്രകാശ് കാരാട്ടുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സിപിഎം ഐടി സെല്‍ എക്സിക്യൂട്ടീവായ ബപ്പാദിത്യ സിന്‍ഹയെക്കുറിച്ചും പ്രകാശ് കാരാട്ടിനോട് ചോദിച്ചിരുന്നു. ബപ്പാദിത്യ ന്യൂസ് ക്ലിക്കിന്റെ കണ്‍സള്‍ട്ടന്‍റാണെന്ന് പ്രകാശ് കാരാട്ട് സമ്മതിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പണം പറ്റിയ ഓണ്‍ലൈന്‍ വാര്‍ത്താചാനലാണ് ന്യൂസ് ക്ലിക്ക്.  

ഹനന്‍മൊള്ള എന്ന മറ്റൊരു സിപിഎം നേതാവിനോടും റിപ്പബ്ലിക് ടിവി നടത്തിയ അന്വേഷണത്തില്‍ തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് കൈമലര്‍ത്തുകയായിരുന്നു.  

പ്രകാശ് കാരാട്ടുള്‍പ്പെടെയുള്ളവരുമായി നടത്തിയ ഇ-മെയിലില്‍ അമേരിക്കന്‍ കോടീശ്വരന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ?

എന്നാല്‍ ഇ-മെയില്‍ അനുസരിച്ച് ചൈനീസ് ഏജന്‍റായ അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ലെ സിംഘം പല കാര്യങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. .  

1.കോവിഡ് കാര്യത്തില്‍ ചൈനയുടെ നിലപാടിനെ പിന്തുണയ്‌ക്കല്‍

2.ഇന്ത്യയിലെ കര്‍ഷകസമരത്തെ പിന്തുണയ്‌ക്കല്‍

3.ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുമായി സഹകരിയ്‌ക്കല്‍

4.ചൈനയുടെ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കല്‍

5.ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങളില്‍ ചൈനയെ പിന്തുണയ്‌ക്കല്‍.

നെവില്ലെ സിംഘവുമായി പ്രകാശ് കാരാട്ട് ഇമെയില്‍ കൈമാറിയതായി ബിജെപി എംപി നിഷികാന്ത് ദുബെയും ആരോപിച്ചിരുന്നു. ഇടത് ആശയം ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കാനാണ് ന്യൂസ് ക്ലിക്ക് ആരംഭിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്ട്ടിയെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള അപ് ഡേറ്റുകള്‍ നല്‍കല്‍, ചൈനയില്‍ നിന്നുള്ള ഇറക്കുമതിയും നിക്ഷേപവും കുറഞ്ഞുപോയതിനെക്കുറിച്ച് വിമര്‍ശിക്കല്‍,കേരളത്തില്‍ സിപിഎം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ വിജയിച്ചത്- തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇരുവരും സംസാരിച്ചതായി പറയുന്നു.  

വിവാദത്തിന്റെ തുടക്കം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ നിന്ന്  

അമേരിക്കയിലെ പത്രമായ ന്യൂയോര്‍ക്ക് ടൈംസാണ് കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് എന്ന മോദി വിരുദ്ധ, ഇന്ത്യ വിരുദ്ധ ഓണ്‍ലൈന്‍ ചാനലിന് ചൈനയില്‍ നിന്നും പണം ലഭിച്ചതായുള്ള വാര്‍ത്ത പുറത്തുവിട്ടത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകമെങ്ങും ഉള്ള മാധ്യമസ്ഥാപനങ്ങളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പണം നല്‍കിയിട്ടുള്ളതായും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട ലേഖനത്തില്‍ പറയുന്നു.  

Tags: chinacpimചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിന്യൂസ് ക്ലിക്ക്Prakash Karatനെവില്ലെ റോയ് സിംഘംചൈനയുടെ ആശയപ്രചാരണംചൈനയുടെ പണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.