Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സര്‍വവും പരമാത്മാവിന്റെ പ്രകടിതഭാവങ്ങള്‍

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 13, 2023, 06:44 pm IST
inSamskriti

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

ഗുരുദേവന്‍ എന്നിലെ ചിന്തകള്‍ തിരിച്ചറിഞ്ഞ് പ്രതികരിച്ചു: ‘ജ്ഞാനിക്ക് മാത്രമേ പലതില്‍ ഒന്നിനെ കാണാനാകൂ. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ച, യഥാര്‍ത്ഥത്തില്‍ സര്‍വ്വവ്യാപിയായ അമൂര്‍ത്ത അനന്താവബോധസാന്നിദ്ധ്യം തന്നെയാണ്. ജ്ഞാനിയാ ഏകാത്മകതയെ ദര്‍ശിക്കുക മാത്രമല്ല, സ്വയം അതായിത്തീരുകയാണ് ചെയ്യുന്നത്. ജ്ഞാനിക്ക് വസ്തുക്കളുടെ അഭാവത്തില്‍ മാത്രമല്ല ഈ നിതാന്തസാന്നിദ്ധ്യത്തിലമരാന്‍ കഴിയുക. വസ്തുക്കളുടെ സാന്നിദ്ധ്യത്തിലും അയാളാ ഉള്ളുണര്‍വ്വിന്റെ നിറവില്‍ത്തന്നെയാണ് നിലകൊള്ളുന്നത്.  

അമൂര്‍ത്തമായ പരമാത്മാവിന്റെ പ്രകടിതഭാവങ്ങള്‍ മാത്രമാണ് വസ്തുക്കളടക്കം സകലതും എന്ന ചിരന്തനമായബോധം അയാളില്‍ സുദൃഢമാണ്. ദൃഷ്ടാവ്, ദൃശ്യം, എന്നിങ്ങനെ ഇതുവരെയുണ്ടായിരുന്നു എന്നു കരുതിയിരുന്ന എല്ലാ പ്രതീതികളും അയാളില്‍നിന്നും ഒഴിഞ്ഞുപോയിരിക്കുന്നു. കാണപ്പെടുന്ന വൈവിധ്യമാര്‍ന്ന വസ്തുക്കളും കാണുന്നയാളും തമ്മില്‍ അന്തരമേതുമില്ലെന്ന അറിവിലേയ്‌ക്ക് അയാള്‍ ഉയര്‍ത്തപ്പെടുന്നു. അപ്പോള്‍രണ്ടാമതൊന്നില്ലാത്ത ഏകതമാത്രം അനുഭവമാകുന്നു. അനുഭവംപോലും ആ ഏകത്തിലടങ്ങിയിരിക്കുന്നു. ദൃശ്യം, ദൃഷ്ടാവ്, ദര്‍ശനം എന്നിവ മൂന്നും(ത്രിപുടി) ഒന്നാവുന്ന വിസ്മയം. ത്രിപുടിമുടിയുന്ന തലമാണത്. ‘ഗുരുദേവന്‍ തുടര്‍ന്നു:’ ഇനി നിനക്ക് ഏകാത്മകതയുടെ നേരറിവ് അനുഭവിക്കാന്‍ നേരമായി. ഏതൊരു സാഹചര്യത്തിലും പ്രശാന്തതയോടെ, ആന്തരികമായ സമാധാനത്തോടെ, അനന്തമായ സ്വാതന്ത്ര്യത്തോടെ വിരാജിക്കുന്ന ഉണ്മയാണ് ആത്മാവെന്ന് നിനക്ക് നന്നായറിയാം. നിന്ദയോ സ്തുതിയോ, ഇഷ്ടമോ അനിഷ്ടമോ, ചൂടോതണുപ്പോ, ആത്മാവിനെ ബാധിക്കുന്നില്ല. അതിനാല്‍ ആത്മാഭിരാമനായ ഒരുവന്‍ താനഭിമുഖീകരിക്കേണ്ടിവരുന്ന വിഭ്രമമോഹക്കാഴ്ചകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ട ആവശ്യമില്ല, കാരണം,അവയൊന്നും അയാളെബാധിക്കുന്നില്ല. അവയെമിഥ്യയെന്ന്പറഞ്ഞ്തള്ളിക്കളയേണ്ട ആവശ്യവും അവനില്ല. ആ കാഴ്ചകളെല്ലാം ക്ഷണികമാണെങ്കിലും അവയുടെ അസ്തിത്വം നിരാകരിക്കുന്നത് യുക്തിസഹമല്ല. ഉദാഹരണത്തിന് നിന്റെ കഴുത്തില്‍ കിടക്കുന്ന ബഹുവര്‍ണ്ണക്കല്ലുകളുള്ള മാല നോക്കൂ. അത ്ഉള്ളതോ ഇല്ലാത്തതോ?’

ഇന്നലെ യമദേവന്‍ എന്റെ കണ്ഠത്തിലണിയിച്ച മാലയെപ്പറ്റി ഞാനപ്പോള്‍ ആലോചിച്ചു. അത്തരം കാര്യങ്ങളില്‍ എനിക്ക് യാതൊരു താല്‍പ്പര്യവും ഇല്ലെങ്കിലും ഗുരുവിനെ ധിക്കരിക്കാതിരിക്കാനായി ബഹുമാനപുരസ്സരം ഞാനാ സമ്മാനത്തെ സ്വീകരിച്ചു എന്നുമാത്രം. ആ മാല എന്റെ കഴുത്തില്‍ത്തന്നെയുണ്ടായിരുന്നു. ഗുരു ആവശ്യപ്പെട്ടതുപോലെ ഞാനാ മാലയെ നിരീക്ഷിച്ചു. തിളങ്ങുന്ന കല്ലുകളെ എന്റെ കൈവിരലുകളാല്‍ തഴുകി. വൈവിധ്യമാര്‍ന്ന നിറങ്ങളും, കല്ലുകളുടെ മിനുസപ്രതലവും എനിക്ക് വളരെ സ്പഷ്ടമായിരുന്നു. സ്ഫടികക്കല്ലുകള്‍ക്ക് തണുപ്പും ഉണ്ടായിരുന്നു.

അദ്ദേഹം പറഞ്ഞു: ‘നീയിനി ആത്മാന്വേഷണം നടത്തേണ്ട കാര്യമില്ല. കാരണം നീ ആത്മാവിനെ സാക്ഷാത്ക്കരിച്ചു കഴിഞ്ഞിരിക്കുന്നു. നീയിനി അന്വേഷിക്കേണ്ടത്, നീ സാക്ഷാത്ക്കരിച്ച ആത്മാവിന് അന്യമായി എന്തെങ്കിലും വസ്തുവുണ്ടോ എന്നതാണ്. സ്വയം ആത്മപ്രഭാവത്തില്‍ ഇരുന്നുകൊണ്ടുവേണം നീയത് കണ്ടെത്താന്‍.’അമൂര്‍ത്തമായ പ്രബോധസാന്നിദ്ധ്യത്തിന്റെ തലത്തില്‍നിന്നും നോക്കുമ്പോള്‍ ഞാന്‍ അറിഞ്ഞത്, അതു മാത്രമേ ഉണ്മയില്‍ ഉള്ളു എന്നാണ്. ഗുരുദേവന്‍ സൂചിപ്പിച്ച ഉദാഹരണത്തിലെ കാഴ്ചയും സ്പര്‍ശവും അനുഭവിക്കുന്നതിനുമുന്‍

പ് അനന്താവബോധസാന്നിദ്ധ്യമെന്ന അനുഭവം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ കാഴ്ചയുടെയും സ്പര്‍ശത്തിന്റെയും അവബോധവും എന്നിലുണ്ട്. ഇതു രണ്ടും അവബോധത്തില്‍ത്തന്നെയാണുള്ളത്, അതില്‍ നിന്നു വ്യതിരിക്തമായിട്ടല്ല നിലകൊള്ളുന്നത്. ഒരേ അവബോധത്തിന്റെ തരംഗശ്രുതി മാറ്റം മാത്രമാണത്. കാണപ്പെട്ട നിറവിന്യാസവും രൂപങ്ങളും അവയുടെ ദര്‍ശനത്തില്‍നിന്നും വിഭിന്നമല്ല. ദര്‍ശനമോ,അവബോധത്തില്‍നിന്നും വേറിട്ട ഒന്നല്ല. അതുപോലെ തന്നെയാണ് സ്പര്‍ശത്തില്‍ അറിഞ്ഞ മിനുസവും തണുപ്പും സ്പര്‍ശത്തില്‍ നിന്നുവേറിട്ടല്ലഉ ള്ളത്. സ്പര്‍ശം, അവബോധ വിഭിന്നവുമല്ല. ഞാനാണ് ആഅവബോധം ‘ഞാന്‍ ഞാന്‍ തന്നെയാണാ ഉള്ളുണര്‍വ്. ഈ അവബോധമല്ലാതെ മറ്റ് വസ്തുക്കള്‍ ഒന്നും ഇല്ല. കേവലദര്‍ശനം, കേവലസ്പര്‍ശം, കേവല അവബോധം. അത്മാത്രം!’

Tags: ആത്മാവ്നചികേതസ് : ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജീവിതലക്ഷ്യങ്ങളിലേക്കുള്ള അനന്തപ്രയാണം

Samskriti

വിദ്യാപ്രസരണവും ഗുരുവിന്റെ അനുഗ്രഹവും

Varadyam

ജന്മാന്തര യാത്രകള്‍

Samskriti

മോഹവലയമെന്ന കുരുക്കില്‍ അകപ്പെടുന്നവന്‍ സംസാരി

Samskriti

‘വീട്, പ്രിയപ്പെട്ടവീട്…’

പുതിയ വാര്‍ത്തകള്‍

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.