Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോഹവലയമെന്ന കുരുക്കില്‍ അകപ്പെടുന്നവന്‍ സംസാരി

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 06:58 pm IST
in Samskriti

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

യമദേവന്‍ സമ്മതഭാവത്തില്‍ തലയാട്ടി. ‘നിന്നില്‍ ഉറച്ചതായ ധാരണ അത്യുത്തമം തന്നെയാണ്. ശരി, കുഞ്ഞേ, നിനക്കിനി നിന്റെഭൗതികഗേഹത്തിലേയ്‌ക്ക്, ഭൂമിയിലേക്ക് മടങ്ങാന്‍ സമയമായി. എനിക്കും എന്നില്‍ നിക്ഷിപ്തമായ ദൈനംദിനകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുണ്ട്. ഇനിയും നിന്നില്‍ സന്ദേഹങ്ങള്‍ അവശേഷിക്കുന്നുവെങ്കില്‍, വിടപറഞ്ഞുയാത്രയാകുന്നതിനു മുന്‍പേ, ഇപ്പോള്‍ചോദിക്കാം.

അവബോധത്തിന്റെ മഹത്തായ അനന്തവിഹായസ്സില്‍ നചികേതസ് എന്ന കുട്ടി സമ്മിശ്രവികാരങ്ങളില്‍കൂടി കടന്നുപോകുന്നുവെന്ന് അവബോധിക്കാനും എനിക്കായി. ഗുരുവിന്റെ സവിധത്തില്‍നിന്നും പോകണമെന്നുള്ള കാര്യം എന്നില്‍ വിഷാദമുണ്ടാക്കി. ഒരുപക്ഷേ ഇനിയൊരിക്കലും ആ ഗുരുദേവനെ കാണാന്‍ എനിക്ക് കഴിയില്ല. എന്നാല്‍ എന്റെ പിതാവിന്റെയടുത്തേയ്‌ക്ക്, സ്വന്തം വീട്ടിലേയ്‌ക്ക് തിരികെയെത്താനുള്ള ആകാംക്ഷയും എന്നിലുണ്ടായിരുന്നു. നചികേതസ് എന്ന വ്യക്തിയുടെ ഭാവിയെപ്പറ്റിയും എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു. അതേസമയം, ഇക്കാര്യങ്ങളൊന്നും തന്നെ ഗൗരവമുള്ളവിഷയങ്ങളല്ല എന്നും ഞാനറിയുന്നു. ഇതെല്ലാംവിശാലദീപ്തമായ ബോധസമുദ്രത്തിലെ വന്നുംപോയുമിരിക്കുന്ന അലകള്‍ മാത്രം.’

ദയാപൂര്‍വ്വം എന്നെനോക്കി ഗുരുപറഞ്ഞു.’കുഞ്ഞേ, നചികേതസേ. എല്ലാം നല്ലതായി ഭവിക്കും. നിന്റെ നാമം തികച്ചും അന്വര്‍ത്ഥമാണ്. നചികേതന്‍ എന്ന വാക്കിന്റെ അര്‍ത്ഥം, അന്തമില്ലാത്ത ഒരു കുരുക്കില്‍ക്കിടന്ന് ചുറ്റാന്‍ വേണ്ടിതന്റെ ഊര്‍ജം വൃഥാവ്യയം ചെയ്യാത്തവന്‍ എന്നാണല്ലോ. നീ മൂന്നാമതായി ചോദിച്ച വരം നിന്റെയീ നാമത്തിന് അനുയോജ്യം തന്നെ. മാത്രമല്ല, അത് നേടാനായിനീ ഏകാഗ്രചിത്തത്തോടെ പ്രയത്‌നിക്കുകയും ചെയ്തു. സംസാരിയാണ് അന്തമില്ലാത്ത മോഹവലയമെന്ന കുരുക്കില്‍ ചുറ്റിവട്ടം തിരിയുന്നത്. നീസംസാരിയല്ല. എങ്കിലും ഭൗതികലോകത്ത് ജീവിക്കുമ്പോള്‍ നിനക്ക് പലവിധങ്ങളായ വെല്ലുവിളികള്‍ നേരിടേണ്ടതായിവരും. എന്റെ സംഭാഷണത്തില്‍ നീ എന്നു പറയുന്നത് ഒരു സൗകര്യമെന്ന നിലയ്‌ക്കാണ്. നചികേതസെന്ന നിനക്ക്മാത്രം വേണ്ടിയല്ല ഞാനിതുപറയുന്നത് എന്നറിയാമല്ലോ. അമൂര്‍ത്തമായ ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യം ഉള്ളപ്പോള്‍ നാം പരിപൂര്‍ണ്ണരാണ്. അത് പ്രത്യക്ഷത്തിലുള്ള ജീവാത്മാവ് അങ്ങനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും അതാണ് സത്യം. ആ ശാശ്വതസത്യത്തിലാണ് നാം എപ്പോഴും സുദൃഢരായി വിരാജിക്കേണ്ടത്.’

Tags: വേദാന്തംഹിന്ദുമതംകഥനചികേതസ് : ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യംയമദേവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Samskriti

ജഗന്മായയുടെ വൈഭവങ്ങളിലൂടെ…

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.