Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘വീട്, പ്രിയപ്പെട്ടവീട്…’

യമദേവന്‍ പറഞ്ഞു. 'ആശ്ചര്യം, ആശ്ചര്യം! ഇതാണ് ജ്ഞാനിയില്‍ സുദൃഢമായ പരമമായ സത്യം. ഇവിടെ വ്യതിരിക്തനായ ഒരുസ്വത്വം അവബോധത്തില്‍ നിന്നും ഭിന്നമായി ഇല്ല. വ്യക്തിത്വമെന്ന ഭാവമില്ല. സംസാരികള്‍ക്ക് പോലും ചിലപ്പോള്‍ ഈയവസ്ഥ അനുഭവവേദ്യമാവാറുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 04:48 pm IST
in Samskriti

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

ഉള്ളത് ഉള്ളുണര്‍വ്വെന്ന അനന്താവബോധം മാത്രം. അത് ശുദ്ധബോധത്തിന്റെ നേരറിവാണ്. അചഞ്ചലമായ, പ്രശാന്തമായ, അമൂര്‍ത്തമായ, പൂര്‍ണ്ണമായ പ്രബുദ്ധതയാണത്. ആ നിശ്ചലഘനമായിരിക്കുന്ന അവബോധത്തില്‍ രൂപങ്ങളും ചലനങ്ങളും പ്രത്യക്ഷപ്പെടുന്നതും അതേ ഉള്ളുണര്‍വിന്റെവ്യത്യസ്ഥഭാവങ്ങള്‍ മാത്രമാണ്. അനുഭവിക്കുന്നയാളും അനുഭവവും ഒന്നാകുന്നു. ദൃശ്യവും ദൃഷ്ടാവും ഒന്നാകുന്നു. അറിവും അറിയുന്നവനും താദാത്മ്യത്തിലാണ്. അനുഭവവും, ദര്‍ശനവും ബോധനവും മാത്രമേയുള്ളു.  

അവയെല്ലാം അനന്താവബോധത്തില്‍ത്തന്നെയാണ്. സര്‍വ്വവ്യാപിയാണത്. ദേഹേന്ദ്രിയമനഃഉപകരണത്തിന്റെ പ്രാഭവത്തിന് പരിമിതിയുള്ളതുകൊണ്ട് അനുഭവസീമകള്‍ക്ക ്പരിധിയുണ്ടെങ്കിലും അവബോധം സീമാതീതമാണ്. സീമാതീതമായ ഉള്ളുണര്‍വ്വാണ് ഞാന്‍. എന്നിലിത ്അനുഭവത്തിന്റെ വെളിച്ചത്തിലുള്ള നേരറിവാണ്.

യമദേവന്‍ പറഞ്ഞു. ‘ആശ്ചര്യം, ആശ്ചര്യം! ഇതാണ് ജ്ഞാനിയില്‍ സുദൃഢമായ പരമമായ സത്യം. ഇവിടെ വ്യതിരിക്തനായ ഒരുസ്വത്വം അവബോധത്തില്‍ നിന്നും ഭിന്നമായി ഇല്ല. വ്യക്തിത്വമെന്ന ഭാവമില്ല. സംസാരികള്‍ക്ക് പോലും ചിലപ്പോള്‍ ഈയവസ്ഥ അനുഭവവേദ്യമാവാറുണ്ട്. ഉദാഹരണത്തിന്, കായികവിനോദാവസരത്തില്‍, സംഗീത, നൃത്ത, ചിത്രരചനപോലുള്ള കലകളിലും മറ്റും പൂര്‍ണ്ണമായും ആമഗ്നനായവര്‍ ചിലപ്പോള്‍ താനറിയാതെതന്നെ ആ സിദ്ധിയുടെ അനര്‍ഗ്ഗള നിര്‍ഗ്ഗളനത്തില്‍ സ്വയംമറക്കാറുണ്ട്. അത് പലപ്പോഴും ആഹ്ലാദജനകവുമാണ്. സംസാരിയെ സംബന്ധിച്ചിടത്തോളം, ഈ ആനന്ദാവസ്ഥകള്‍ അവര്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍മ്മത്തെയും ചുറ്റുപാടുകളേയും ആശ്രയിച്ചാണ് ഉണ്ടാവുന്നത്. മാത്രമല്ല ഈയനുഭവം നീണ്ടുനില്‍ക്കുകയുമില്ല. എന്നാല്‍ പൂര്‍ണജ്ഞാനം സിദ്ധിച്ചവന് ഈ ആനന്ദാവസ്ഥ ശാശ്വതമത്രേ! അതില്‍നിന്നും അയാള്‍ക്ക് തിരിച്ചുപോകേണ്ടതായില്ല. ജ്ഞാനിയുടെ സ്വഗേഹം അതാണ്. ചുറ്റുപാടുകള്‍ എന്തായിരുന്നാലും ആഴത്തിലുള്ള ആനന്ദത്തിലും സന്തുഷ്ടിയിലുമയാള്‍സുദൃഢനായിരിക്കുന്നു.’

സ്വന്തംവീട്, സ്വധാമം, സ്വഗേഹം എന്നവാക്ക് അച്ഛനെക്കുറിച്ചും ഞാന്‍ ജനിച്ചു വളര്‍ന്നഗൃഹത്തെപ്പറ്റി എന്നില്‍ ഓര്‍മ്മയുണ്ടാക്കി. നമ്മുടെവീട് എന്ന അഭയസ്ഥാനം നാമെല്ലാം മനസ്സില്‍ താലോലിക്കുന്ന സ്വന്തം ഇടമാണ്. തികച്ചും സ്വസ്ഥമായി ഉല്ലാസത്തോടെ വിശ്രാന്തിയടയാനുതകുന്ന ഇടം. എത്രദൂരെപ്പോയാലും തിരിച്ചുചെന്ന് ഇളവേല്‍ക്കാനൊരു തണലാണ് നമ്മുടെവീട്. അത് ഭൂമിയില്‍ എവിടെയെങ്കിലും കെട്ടിയുയര്‍ത്തിയ സൗധമല്ല; ഞാനെന്ന വ്യക്തി, ശരീരത്തിനുള്ളില്‍ ഇരിക്കുന്ന പരിമിതസ്വത്വവുമല്ല. ഞാന്‍ അമൂര്‍ത്തമായ അനന്താവബോധസാന്നിദ്ധ്യമാണ്. പ്രപഞ്ചംമുഴുവനും എന്നിലിരിക്കുന്നു. ഈ ദേഹേന്ദ്രിയമനഃഉപകരണം അങ്ങുമിങ്ങും സഞ്ചരിക്കുന്നതായി കാണുന്നുവെങ്കിലും ഒരിടത്ത്, സ്വധാമത്തില്‍നില്‍ക്കുന്നതുതന്നെയാണ് അതിന് ഹിതകരം. കാരണം, അതിലെ സഹജമായ ഉപാധികള്‍ അങ്ങനെയാണ് അതിനെ ശീലിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഞാന്‍ ഉപാധിരഹിതമായ അവബോധമാണ്. എല്ലായിടവും എനിക്ക് സ്വധാമം തന്നെയാണ്. സ്വന്തം വീടാണ്. സ്വഗേഹം ഭൂവനത്രയമാണ്. അതെപ്പോഴും അങ്ങനെതന്നെയാണ്. എന്റെ ഗൃഹത്തിന് കാലദേശപരിമിതികള്‍ ഇല്ല. ദേഹേന്ദ്രിയ മനഃഉപകരണത്തില്‍ ബന്ധിക്കപ്പെട്ടതുപോലെയിരിക്കുന്ന ജീവന് അതിന്റെസ്ഥാനം എപ്പോഴും ‘ഇവിടെ’യാണെന്നറിയാം. അത് അനുഭവങ്ങളെ വേദിക്കുമ്പോള്‍ ‘ഇപ്പോള്‍’ ആണെന്നും അറിയാം.’ഇപ്പോള്‍, ഇവിടെയാണ്’ എല്ലാമെല്ലാം.

Tags: hinduSamskrithiനചികേതസ് : ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യംയമദേവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.