Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘അഹ’ത്തിന്റെ അവസ്ഥാ വിശേഷങ്ങള്‍

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2023, 10:40 pm IST
in Samskriti

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

ഗുരുദേവന്‍ സൂചിപ്പിച്ച അഹത്തെപ്പറ്റി ഞാന്‍  കൂടുതല്‍ ജിജ്ഞാസുവായി. കാരണം, എല്ലാ അനുഭവങ്ങള്‍ക്കും കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നത് അഹമെന്ന ഞാന്‍ ആണല്ലോ. ഈ അഹവുമായാണ് നാം സ്വാഭാവികമായി താദാത്മ്യം പ്രാപിക്കുന്നത്. എന്റെ  മനസ്സ്, എന്റെ ഓര്‍മ്മ,  എന്റെ ബുദ്ധി, എന്റെ ദേഹം, എന്റെ ബന്ധുക്കള്‍, എന്റെ സമ്പത്ത്, എന്നിങ്ങനെയാണ് അഹമെന്ന തോന്നല്‍ ഉറയ്‌ക്കുന്നത്. എന്നാല്‍ അമൂര്‍ത്തമായ ഉള്ളുണര്‍വ്വിന്റെ, അവബോധത്തിന്റെ തലത്തില്‍ നിന്നു കാണുമ്പോള്‍,  ഈ അഹംബോധവും വസ്തുനിഷ്ഠമായി കാണാനാകും, സദാ മാറ്റങ്ങള്‍ക്ക് വിധേയമായ വസ്തുതന്നെയാണ് അഹംബോധമെന്ന് തിരിച്ചറിയാനാകും.  

അഹത്തിന് അത് താദാത്മ്യം ഭാവിക്കുന്ന വസ്തുവിന്റെ അഭാവത്തില്‍ നിയതമായ ഒരു അസ്തിത്വം ഇല്ല തന്നെ. ഭൗതികമായി ഐക്യപ്പെടുമ്പോള്‍ അത് ഭൗതികദേഹമാകുന്നു. പ്രാണനുമായി ഐക്യപ്പെടുമ്പോള്‍ സചേതനമായ ഒരു ജീവിയും സൂക്ഷ്മശരീരത്തിലെ ഇന്ദ്രിയചോദനകളുമാകുന്നു. ചിന്തിക്കുന്ന, വികാരജീവിയായി, മനസ്സുമായും ഓര്‍മ്മകളുടെ ശേഖരങ്ങളുമായും ഐക്യപ്പെടുന്നു. ബുദ്ധിയും ഉപരിമനവുമായി ഐക്യപ്പെടുമ്പോള്‍ അഹം മേധാശക്തിയുള്ള ജീവിയാകുന്നു. ജാഗ്രദവസ്ഥയില്‍ അഹം ഉണര്‍ന്നിരിക്കുന്നു. സ്വപ്‌നാവസ്ഥയില്‍ സ്വപ്‌നജീവിയാകുന്നു. സുക്ഷുപ്തി അവസ്ഥയില്‍ അഹം ദീര്‍ഘസുഷുപ്തിയില്‍ വിലയിക്കുന്നു.

ഗുരു എന്നെ വിസ്മയപൂര്‍വ്വം  സാകൂതം നോക്കി പറഞ്ഞു: ‘അതിശ്രേഷ്ഠം! അങ്ങിനെയെങ്കില്‍ നീ ആരാകുന്നു? ആരാണ് ആത്യന്തികമായി ദൃഷ്ടാവ് ആയിരിക്കുന്നത്? എന്താണ് സ്വയം വസ്തുവല്‍ക്കരിക്കപ്പെടാതെ, എന്നാല്‍ സകല അനുഭവങ്ങളേയും വേദിക്കുന്ന, ഒന്നായി നിലകൊള്ളുന്നത്?’

ഞാന്‍ കണ്ണുകളടച്ച് എല്ലാ അനുഭവങ്ങളും ഓരോന്നായി ഉപേക്ഷിച്ചു. അപ്പോള്‍ അവിടെ ശൂന്യമായ ഒരു അന്ധകാരം മാത്രം നാമരൂപങ്ങളുടെ ലാഞ്ഛന പോലുമില്ലാതെ അവശേഷിച്ചു. എന്നിലപ്പോള്‍ ആനന്ദനിര്‍വൃതിയായിരുന്നു. ഈ ശൂന്യതയെപ്പോലും അവബോധിക്കുന്ന, അറിയുന്ന ഒരു സാന്നിദ്ധ്യം ഉണ്ടായിരിക്കണം എന്നു ഞാന്‍ അനുമാനിച്ചു. വിശാലമായ ശൂന്യതയ്‌ക്കപ്പുറം ഉണ്ടായിരുന്ന അതിരുകളില്ലാത്ത പരമപ്രഭ പ്രകടമായ വസ്തുക്കളെ മാത്രമല്ലാ, അവയുടെ അഭാവത്തെയും പ്രകാശിപ്പിച്ചു. അവിടെയുണ്ടായിരുന്നത് വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല. അമൂര്‍ത്തമായ ഉള്ളുണര്‍വ്വിന്റെ നിതാന്തമായ സാന്നിദ്ധ്യം എന്നേ അതിനെപ്പറ്റി പറയുവാനാവും. അതു തന്നെയാണ് സ്വയം യാതൊരുവിധ  മാറ്റങ്ങള്‍ക്കും വിധേയമാകാതെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, വന്നും പോയുമിരിക്കുന്ന എല്ലാ ഇന്ദ്രിയചോദനകളേയും, പ്രതീതികളേയും, സ്മരണകളേയും, വികാരങ്ങളേയും ചിന്തകളേയും ആശകളേയും സങ്കല്‍പ്പങ്ങളേയും തീരുമാനങ്ങളേയും സഹജാവബോധത്തേയും ദൃശ്യങ്ങളേയും സദാ കാണുന്ന പരമസാക്ഷി. ഒരിക്കലും മാറ്റമില്ലാത്ത ഉണ്മയായി നിലകൊണ്ട് എല്ലാ വസ്തുക്കളേയും അനുഭവവേദ്യമാക്കിത്തരുന്നത് ഈ ഉള്ളുണര്‍വ്വാണ്. അത് ഒരിക്കലും ഒരു വസ്തുവല്ല. ഞാനാ അചഞ്ചലസാന്നിദ്ധ്യവുമായി താദാത്മ്യ ഭാവത്തിലാകയാല്‍ ഞാനും അതും തമ്മില്‍ അന്തരമേതുമില്ല. ഞാന്‍ അതാണ്. പരിമിതമായ ദേഹവും മനസ്സുമായി നില്‍ക്കുന്ന ഞാന്‍, ജാഗ്രത്തിലും, സ്വപ്‌നത്തിലും, അനുഭവിക്കുന്ന ഭ്രമകല്പനമാത്രയായ, വെറുമൊരു കെട്ടുകാഴ്ചയാണ്. എന്റെ ഉണ്മ അതല്ല. ഞാന്‍ പരിധികളില്ലാത്തവനാണ്. ഞാന്‍ നാമരൂപങ്ങളാല്‍ ബദ്ധനല്ല. ഞാന്‍ അപരിമേയനും  അമൂര്‍ത്തനുമാണ്.

Tags: യമദേവന്‍Hindutvaവേദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

Kerala

സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവം; ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയണം: ശോഭാസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, അന്‍സിബ ഹസന് ഷോ കോസ് നോട്ടീസ് അയച്ച് അമ്മ

ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ വിധവയാകും ; വെള്ള സാരി നൽകി ഭീഷണിപ്പെടുത്തി ; തൃണമൂൽ വനിതാ നേതാവിനെ കൊണ്ട് തന്നെ വെള്ളസാരി ധരിപ്പിച്ച് നാട്ടുകാർ

തമിഴ്നാട് സര്‍ക്കാര്‍ ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് കേന്ദ്ര അനുമതിയില്ലാതെ

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

ഇന്ന് രാത്രി ഇറാന് മേല്‍ ഏറ്റവും കടുത്ത ആക്രമണമെന്ന് ട്രംപ് , ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി

നിപ ബാധ:77 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി, 11 പേര്‍ ഹോം ക്വാറന്റൈനില്‍

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

മല്ലികാർജുൻ ഖാർഗെ വിചാരിച്ചിട്ട് ആർ എസ് എസിനെ നിരോധിക്കാൻ പറ്റിയില്ല , പിന്നെയാണോ മകൻ : പണ്ട് ഭരിച്ചവരാണ് ഇന്ന് ബംഗാളിൽ തല്ല് വാങ്ങുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.