Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരിച്ചു

ചട്ടമ്പിസ്വാമിയെ സ്മരിച്ചുകൊണ്ട് മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ജാതിമത ഭേദമില്ലാതെ ഒരു ലോകം, ഒരു ജനത എന്ന തത്വത്തില്‍ ജീവിച്ച സര്‍വജ്ഞനും കേരളീയ സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവുമായിരുന്നു ചട്ടമ്പി സ്വാമികള്‍ എന്ന് ഗവര്‍ണര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 11:06 pm IST
in Kerala

ചവറ (കൊല്ലം): വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ മഹാസമാധി സമ്മേളനവും മഹാസമാധി ശതാബ്ദി ആചരണോദ്ഘാടനവും പന്മന ആശ്രമത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. മഹാഗുരുവര്‍ഷം 2024 എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടു നില്‍ക്കും സമാധി ശതാബ്ദി ആചരണം.

ചട്ടമ്പിസ്വാമിയെ സ്മരിച്ചുകൊണ്ട് മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ജാതിമത ഭേദമില്ലാതെ ഒരു ലോകം, ഒരു ജനത എന്ന തത്വത്തില്‍ ജീവിച്ച സര്‍വജ്ഞനും കേരളീയ സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവുമായിരുന്നു ചട്ടമ്പി സ്വാമികള്‍ എന്ന് ഗവര്‍ണര്‍ പറഞ്ഞു.

ആത്മീയ ചിന്തയുടെ മഹത്വം കേരളത്തിലെ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ച ഗുരുപരമ്പരയില്‍ പ്രധാനിയാണ്. സകല സൃഷ്ടിയിലുമുള്ള ദേവ സാന്നിധ്യത്തെ തിരിച്ചറിയാന്‍ ഭാരതീയ ആത്മീയ ചിന്ത ഉപദേശിക്കുകയും, ഈ ചിന്ത എല്ലാവരിലും ബാല്യം മുതല്‍ ഉണ്ടാകണമെന്നും സ്വാമി ആഗ്രഹിച്ചിരുന്നു.

ലോകമംഗളത്തിന് കര്‍മം ചെയ്യൂ, ഫലം ആഗ്രഹിക്കരുത് എന്നതായിരുന്നു സ്വാമിയുടെ നയം. സ്വാമികളുടെ വേഷം സാധാരണമായിരുന്നെങ്കിലും പ്രവര്‍ത്തികള്‍ അസാധാരണമായിരുന്നു. കേരളത്തിന് വെളിച്ചം പകര്‍ന്ന ചട്ടമ്പിസ്വാമികളുടെ പുരോഗമനചിന്തകളും, ദര്‍ശനങ്ങളും ലോകമാകെ പ്രചരിപ്പിക്കാനും വരുംതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിളംബരപത്രിക ഗവര്‍ണര്‍ പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിശിഷ്ടാതിഥിയായിരുന്നു. സമൂഹത്തെ സമത്വത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ ഉതകുന്ന ആശയമാണ് ചട്ടമ്പിസ്വാമികള്‍ ലോകത്തിനു മുന്നില്‍ വച്ചതെന്ന് വി. മുരളീധരന്‍ പറഞ്ഞു.

കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറ്റിവച്ച് കാലത്തിനനുസൃതമായി മാറണമെന്ന ചിന്ത മുന്നോട്ടുവച്ച മഹാഗുരുവാണ് ചട്ടമ്പിസ്വാമി. ഭരതീയ ദര്‍ശനങ്ങളുടെ അന്തസത്ത പലരുടെയും ശ്രമ ഫലമായി തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപെട്ടിട്ടുണ്ട്. അതിനെ ശരിയായ രീതിയില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ചട്ടമ്പിസ്വാമികള്‍ നടത്തിയത്.

സനാതന ധര്‍മ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞു കൊണ്ടല്ല, അതിനെ ഉള്‍ക്കൊള്ളുകയും അതിനെ ദുര്‍വ്യാഖ്യാനങ്ങള്‍ തിരുത്തി ശരിയായ രീതിയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് കാലാകാലങ്ങളില്‍ നമ്മുടെ നാട്ടില്‍ ജനിച്ചിട്ടുള്ള മഹാഗുരുക്കന്മാര്‍ ചെയ്തിട്ടുള്ളത്.

വൈദേശിക പ്രത്യയ ശാസ്ത്രത്തിന്റെ സ്വാധീനത്തില്‍ സനാതന ധര്‍മ പാരമ്പര്യത്തെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തിലാണ് സമാധി ശതാബ്ദി ആചരണം നടക്കുന്നത്. ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ കാണിച്ചുതന്ന വഴിയിലൂടെ മുന്നോട്ടുപോകാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ ജീവിത ദര്‍ശനങ്ങള്‍ പാഠ്യവിഷയമാക്കുന്നതിനായി കരിക്കുലം കമ്മിറ്റിയിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മഹാഗുരു വര്‍ഷം പരിപാടിയില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

മഹാഗുരുവര്‍ഷം സെന്‍ട്രല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷത വഹിച്ചു. മഹാഗുരുവര്‍ഷം മുഖ്യരക്ഷാധികാരി വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ശ്രീരാമകൃഷ്ണമിഷന്‍ സ്വാമി സ്വപ്രഭാനന്ദ, കാസര്‍കോട് ചിന്മയമിഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, പന്മന ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍. ഗിരീഷ്‌കുമാര്‍, മഹാഗുരുവര്‍ഷം സംസ്ഥാന കോര്‍ഡിനേഷന്‍ ജയകുമാര്‍ രാജാറാം എന്നിവര്‍ പ്രസംഗിച്ചു.

Tags: keralaspiritualArif Mohammad Khanചട്ടമ്പിസ്വാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.