Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരിച്ചു

ചട്ടമ്പിസ്വാമിയെ സ്മരിച്ചുകൊണ്ട് മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ജാതിമത ഭേദമില്ലാതെ ഒരു ലോകം, ഒരു ജനത എന്ന തത്വത്തില്‍ ജീവിച്ച സര്‍വജ്ഞനും കേരളീയ സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവുമായിരുന്നു ചട്ടമ്പി സ്വാമികള്‍ എന്ന് ഗവര്‍ണര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 11:06 pm IST
in Kerala

ചവറ (കൊല്ലം): വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ മഹാസമാധി സമ്മേളനവും മഹാസമാധി ശതാബ്ദി ആചരണോദ്ഘാടനവും പന്മന ആശ്രമത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. മഹാഗുരുവര്‍ഷം 2024 എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടു നില്‍ക്കും സമാധി ശതാബ്ദി ആചരണം.

ചട്ടമ്പിസ്വാമിയെ സ്മരിച്ചുകൊണ്ട് മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ജാതിമത ഭേദമില്ലാതെ ഒരു ലോകം, ഒരു ജനത എന്ന തത്വത്തില്‍ ജീവിച്ച സര്‍വജ്ഞനും കേരളീയ സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവുമായിരുന്നു ചട്ടമ്പി സ്വാമികള്‍ എന്ന് ഗവര്‍ണര്‍ പറഞ്ഞു.

ആത്മീയ ചിന്തയുടെ മഹത്വം കേരളത്തിലെ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ച ഗുരുപരമ്പരയില്‍ പ്രധാനിയാണ്. സകല സൃഷ്ടിയിലുമുള്ള ദേവ സാന്നിധ്യത്തെ തിരിച്ചറിയാന്‍ ഭാരതീയ ആത്മീയ ചിന്ത ഉപദേശിക്കുകയും, ഈ ചിന്ത എല്ലാവരിലും ബാല്യം മുതല്‍ ഉണ്ടാകണമെന്നും സ്വാമി ആഗ്രഹിച്ചിരുന്നു.

ലോകമംഗളത്തിന് കര്‍മം ചെയ്യൂ, ഫലം ആഗ്രഹിക്കരുത് എന്നതായിരുന്നു സ്വാമിയുടെ നയം. സ്വാമികളുടെ വേഷം സാധാരണമായിരുന്നെങ്കിലും പ്രവര്‍ത്തികള്‍ അസാധാരണമായിരുന്നു. കേരളത്തിന് വെളിച്ചം പകര്‍ന്ന ചട്ടമ്പിസ്വാമികളുടെ പുരോഗമനചിന്തകളും, ദര്‍ശനങ്ങളും ലോകമാകെ പ്രചരിപ്പിക്കാനും വരുംതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിളംബരപത്രിക ഗവര്‍ണര്‍ പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിശിഷ്ടാതിഥിയായിരുന്നു. സമൂഹത്തെ സമത്വത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ ഉതകുന്ന ആശയമാണ് ചട്ടമ്പിസ്വാമികള്‍ ലോകത്തിനു മുന്നില്‍ വച്ചതെന്ന് വി. മുരളീധരന്‍ പറഞ്ഞു.

കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറ്റിവച്ച് കാലത്തിനനുസൃതമായി മാറണമെന്ന ചിന്ത മുന്നോട്ടുവച്ച മഹാഗുരുവാണ് ചട്ടമ്പിസ്വാമി. ഭരതീയ ദര്‍ശനങ്ങളുടെ അന്തസത്ത പലരുടെയും ശ്രമ ഫലമായി തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപെട്ടിട്ടുണ്ട്. അതിനെ ശരിയായ രീതിയില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ചട്ടമ്പിസ്വാമികള്‍ നടത്തിയത്.

സനാതന ധര്‍മ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞു കൊണ്ടല്ല, അതിനെ ഉള്‍ക്കൊള്ളുകയും അതിനെ ദുര്‍വ്യാഖ്യാനങ്ങള്‍ തിരുത്തി ശരിയായ രീതിയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് കാലാകാലങ്ങളില്‍ നമ്മുടെ നാട്ടില്‍ ജനിച്ചിട്ടുള്ള മഹാഗുരുക്കന്മാര്‍ ചെയ്തിട്ടുള്ളത്.

വൈദേശിക പ്രത്യയ ശാസ്ത്രത്തിന്റെ സ്വാധീനത്തില്‍ സനാതന ധര്‍മ പാരമ്പര്യത്തെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തിലാണ് സമാധി ശതാബ്ദി ആചരണം നടക്കുന്നത്. ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ കാണിച്ചുതന്ന വഴിയിലൂടെ മുന്നോട്ടുപോകാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ ജീവിത ദര്‍ശനങ്ങള്‍ പാഠ്യവിഷയമാക്കുന്നതിനായി കരിക്കുലം കമ്മിറ്റിയിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മഹാഗുരു വര്‍ഷം പരിപാടിയില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

മഹാഗുരുവര്‍ഷം സെന്‍ട്രല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷത വഹിച്ചു. മഹാഗുരുവര്‍ഷം മുഖ്യരക്ഷാധികാരി വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ശ്രീരാമകൃഷ്ണമിഷന്‍ സ്വാമി സ്വപ്രഭാനന്ദ, കാസര്‍കോട് ചിന്മയമിഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, പന്മന ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍. ഗിരീഷ്‌കുമാര്‍, മഹാഗുരുവര്‍ഷം സംസ്ഥാന കോര്‍ഡിനേഷന്‍ ജയകുമാര്‍ രാജാറാം എന്നിവര്‍ പ്രസംഗിച്ചു.

Tags: keralaspiritualArif Mohammad Khanചട്ടമ്പിസ്വാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.