Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമത്വ സന്ദേശവുമായി വിഷു

സമത്വത്തിന്റെയും സൗഹൃദത്തിന്റേയും പ്രത്യാശയുടേയും ഉത്സവമായ വിഷുദിനത്തിലേയ്‌ക്കു കടക്കുന്നതു കണികണ്ടു വേണം. അത് ഭാവിയിലേക്കുള്ള ചുവടുവയ്‌പ്പാണ്. മേടസംക്രമത്തിനു ശേഷമുള്ള ആദ്യ പകലാണു വിഷുദിനം. ‘വിഷുവല്‍’ എന്ന പദത്തില്‍ നിന്നാണു വിഷുവിന്റെ ഉദ്ഭവം. രാത്രിയും പകലും തുല്യമായി വേര്‍തിരിയുന്ന സമയം വിഷുവല്‍ പുണ്യകാലം. വിഷുവല്‍ എന്നാല്‍ തുല്യത അഥവ സമത്വം. വടക്കേ ഇന്ത്യയില്‍ യുഗാദി ആയാണു വിഷു ആഘോഷിക്കുന്നത്.

കെ.എന്‍.ആര്‍. നമ്പൂതിരിbyകെ.എന്‍.ആര്‍. നമ്പൂതിരി
Apr 14, 2023, 07:46 pm IST
inSamskriti

കാര്‍ഷികവൃത്തിയിലേക്കുള്ള കാല്‍വയ്‌പാണു വിഷു. ഓണം വിളവെടുപ്പു കാലവുമാണല്ലോ. രണ്ടും പ്രകൃതിയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഉത്സവങ്ങള്‍. കാളപൂട്ടും വിത്തു വിതയ്‌ക്കലുമൊക്കെയുണ്ടായിരുന്ന കാലത്തു വിഷുദിനത്തില്‍ കാളയ്‌ക്കു നുകം വയ്‌ക്കുന്നതിനും ചാലിടുന്നതിനും ജ്യോത്സ്യന്‍ മഹൂര്‍ത്തം കുറിക്കുമായിരുന്നു. വേനല്‍ മഴയില്‍ കുതിര്‍ന്ന മണ്ണില്‍ ചാലുകീറുമ്പോള്‍, പുതുമണ്ണിന്റെ ഗന്ധം സുഖകരമായ അനുഭൂതി പകരും. ഇളകിയ മണ്ണിലെ ഭക്ഷണം തേടി കൊറ്റികള്‍ കൂട്ടത്തോടെ പറന്നെത്തുമായിരുന്നു. വിഷുപ്പക്ഷിയുടെ വിളികളും കാലികളെ തെളിക്കുന്ന കര്‍ഷകരുടെ താരസ്വരവും കാതിന് ഇമ്പമേകുകയും ചെയ്യും. വിഷുഫലം പറയാന്‍ ജ്യോത്സ്യന്‍മാര്‍ ഭവന സന്ദര്‍ശനം നടത്തുന്ന കാലമുണ്ടായിരുന്നു.

സമത്വത്തിന്റെയും സൗഹൃദത്തിന്റേയും പ്രത്യാശയുടേയും ഉത്സവമായ വിഷുദിനത്തിലേയ്‌ക്കു കടക്കുന്നതു കണികണ്ടു വേണം. അത് ഭാവിയിലേക്കുള്ള ചുവടുവയ്‌പ്പാണ്.  മേടസംക്രമത്തിനു ശേഷമുള്ള ആദ്യ പകലാണു വിഷുദിനം. ‘വിഷുവല്‍’ എന്ന പദത്തില്‍ നിന്നാണു വിഷുവിന്റെ ഉദ്ഭവം. രാത്രിയും പകലും തുല്യമായി വേര്‍തിരിയുന്ന സമയം വിഷുവല്‍ പുണ്യകാലം. വിഷുവല്‍ എന്നാല്‍ തുല്യത അഥവ സമത്വം. വടക്കേ ഇന്ത്യയില്‍ യുഗാദി ആയാണു വിഷു ആഘോഷിക്കുന്നത്. കണക്കുകൂട്ടലിലെ വ്യത്യാസം മൂലം ദിവസത്തില്‍ മാറ്റം വരാറുണ്ടെന്നു മാത്രം. കേരളത്തില്‍ മേടം ഒന്ന് അല്ലെങ്കില്‍ രണ്ട് ആണു വിഷുദിനം. സംക്രമം, ഒന്നാം തീയതി ഉദയത്തിനു ശേഷമായാല്‍ വിഷു രണ്ടാം തീയതിയിലേക്കു മാറും. കൊല്ലവര്‍ഷാരംഭത്തിനു മുന്‍പു കേരളത്തില്‍ മേടം ഒന്നാണു പുതുവര്‍ഷ ദിനമായി കണക്കാക്കിയിരുന്നത്. അതിനാല്‍ വിഷു പുതുവല്‍സര ദിനവുമായിരുന്നു.

അവരവരുടെ ഇഷ്ടദേവതയെ കണികാണാം. അതില്‍ തെറ്റൊന്നുമില്ല. എങ്കിലും, കണിയോടൊപ്പം സാധാരണ, ഉണ്ണിക്കണ്ണന്റെ വിഗ്രഹം വയ്‌ക്കുന്നത് ആ ദേവസങ്കല്‍പവുമായി ഭക്തര്‍ക്കുള്ള മാനസിക ഐക്യം കൊണ്ടായിരിക്കാം. മനസ്സിനു കുളിര്‍മയും ഉന്‍മേഷവും പകരുന്ന രൂപമാണു ശ്രീകൃഷ്ണന്റേത്. പ്രസന്നതയുടെയും പ്രസരിപ്പിന്റെയും മൂര്‍ത്തരൂപമായ കൃഷ്ണന്‍, പ്രതിബന്ധങ്ങളെ ചിരിച്ചുകൊണ്ടു നേരിട്ട അവതാരമാണ്. ആ രൂപം, കര്‍മ മണ്ഡലത്തില്‍ ഏവര്‍ക്കും എന്നും ഊര്‍ജം പകരും. ഊര്‍ജമാണല്ലോ പ്രപഞ്ചസങ്കല്‍പത്തിന്റെ അടിത്തറ. ആ ഊര്‍ജത്തിന്റെ പ്രതീകമാണു തൊട്ടടുത്തു തെളിഞ്ഞു കത്തുന്ന നിലവിളക്ക്. ഐശ്വര്യത്തിന്റെ പ്രതീകവുമാണത്. നിലവിളക്കിനു സമീപം  ചിരിതൂകി നല്‍ക്കുന്ന കൃഷ്ണനു മുന്നില്‍ ഓട്ടുരുളിയിലോ തളികയിലോ കണിയൊരുക്കാം. കണിക്കൊന്നപ്പൂവ്, കണിവെള്ളരിക്ക, സ്വര്‍ണം, വസ്ത്രം, നെല്ല്, ഉണക്കലരി, ജലം എന്നിവയ്‌ക്കൊപ്പം നാളികേരം, ചക്ക, മാങ്ങ തുടങ്ങി വിവിധ ഫലങ്ങളും കണിക്കു പ്രധാനമാണ്. താളിയോലഗ്രന്ഥം, പണിയായുധങ്ങള്‍, തൂലിക, വാല്‍ക്കണ്ണാടി, ചെപ്പ് തുടങ്ങിയവയും സമ്പ്രദായ ഭേദവും പ്രാദേശിക ഭേദവുമനുസരിച്ച് ഒരുക്കില്‍ ചേര്‍ത്തുകാണാറുണ്ട്. കണിയൊരുക്കിനു പ്രത്യേക ചിട്ട പറയാനില്ല. ഓരോരുത്തര്‍ക്കും അവരവരുടെ നിലയ്‌ക്ക് അനുസരിച്ച് ഒരുക്കാം. മനസ്സാണു പ്രധാനം. ആര്‍ഭാടമല്ല, ലാളിത്യവും സമര്‍പ്പണ ഭാവവും സാംസ്‌കാരികത്തനിമയുമാണ് അതിന് അലങ്കാരം.  

വിലകൂടിയ വസ്തുവായതുകൊണ്ടല്ല സ്വര്‍ണത്തിനു പ്രാധാന്യം കൈവരുന്നത്. സംശുദ്ധമായ ലോഹമായതു കൊണ്ടാണ്. ദേവകാര്യങ്ങള്‍ക്ക് ഏറ്റവും ഉത്തമമത്രെ സ്വര്‍ണം. പ്രകൃതിക്കു ഗംഗാമാതാവിന്റെ സംഭാവനയാണ് സ്വര്‍ണം എന്നു പുരാണങ്ങളില്‍ സൂചനയുണ്ട്. ഹിമവല്‍ സാനുക്കളില്‍ ഗംഗ നിക്ഷേപിച്ച അമൂല്യമായ ധാതുസമ്പത്തില്‍ ആദ്യത്തേതും ഏറ്റവും ഉത്തമമായതും സ്വര്‍ണമത്രെ. വെള്ളി, ചെമ്പ്, നാകം തുടങ്ങിയവ പിന്നാലെ വന്നു. പക്ഷേ, ഗംഗയും പ്രകൃതിയും നമുക്കു തന്ന ഏറ്റവും അമൂല്യമായ സമ്പത്തു ജലമാണ്. മണ്ണില്‍ പൊന്നുവിളയിക്കുക എന്നു പറയാറുണ്ടല്ലോ. ആ പൊന്നാണു കാര്‍ഷികോല്‍പന്നങ്ങള്‍. മനുഷ്യന്റെ അധ്വാനവും പ്രകൃതി തരുന്ന ജലവും ധാതുസമ്പത്തും സമന്വയിക്കുമ്പോഴുണ്ടാകുന്ന ഉല്‍പന്നമാണു മണ്ണിലെ പൊന്ന്. അതിനെ അറിഞ്ഞ് ആദരിക്കാന്‍ കണിപ്പാത്രത്തില്‍ നാം ഫലങ്ങളും ധാന്യവും ജലവും വയ്‌ക്കുന്നു.

കണികണ്ടുണര്‍ന്നാല്‍ കൈനീട്ടം വാങ്ങാം. കാരണവരുടെ കയ്യില്‍ നിന്നാകട്ടെ ആദ്യ കൈനീട്ടം. കണിക്കൊന്നപ്പൂവ്, നെല്ല്, അരി, നാണയം, സ്വര്‍ണം, കണിവെള്ളരിക്ക, നാളികേരം എന്നിവ ക്രമത്തില്‍ ഇരുകയ്യിലുമായി വാങ്ങണം. ഇതിനും സമ്പ്രദായ ഭേദങ്ങളുണ്ടാകാം. ഒരു പൂവ് മാത്രമായാലും കൈനീട്ടമായി. കൊടുക്കുന്നവരുടേയും വാങ്ങുന്നവരുടേയും മനസ്സും തൃപ്തിയുമാണ് പ്രധാനം. കൈനീട്ടം വങ്ങുന്നതോടെ  വിഷുദിനത്തിലേക്കു നമ്മള്‍ കാല്‍വച്ചു കഴിഞ്ഞു. ഇനി പ്രവൃത്തിമണ്ഡലത്തിലേക്കു കടക്കാം. വളര്‍ത്തു മൃഗങ്ങളെ കണി കാണിച്ച് കര്‍ഷകര്‍ ഉഴുവു കാളകളുമായി പാടത്തിറങ്ങുകയാണു പതിവ്. മറ്റുള്ളവര്‍ക്ക് അവരവരുടെ പ്രവൃത്തി മണ്ഡലങ്ങളില്‍ വ്യാപൃതരാവാം.

Tags: keralafestivalEqualityVishu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.