Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഒരു മുത്തച്ഛനും കൊച്ചുമോനും

സവര്‍ക്കറെ അവഹേളിക്കാന്‍ രാഹുല്‍ നടത്തിയ പ്രയത്‌നം മുത്തശ്ശിയേയും അവരുടെ അച്ഛനേയുമെല്ലാം മാലോകര്‍ക്കെല്ലാം നന്നായി അറിയാനാണ് അവസരമൊരുക്കിയത്. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവന സഖ്യകക്ഷിയായ ശിവസേനയെയാണ് ചൊടിപ്പിച്ചത്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ കടുപ്പിച്ച് വര്‍ത്തമാനം പറഞ്ഞപ്പോള്‍ സവര്‍ക്കര്‍ക്ക് ആന്തമാന്‍ ജയിലില്‍ നേരിടേണ്ടിവന്ന പീഡനത്തിന് സമാനമായ പ്രഹരമായി. പിന്നെ പരസ്യമായ ഒരു പ്രചാരണവുമുണ്ടായില്ല. രാഹുല്‍ ഉദ്ധവിനോട് മാപ്പുപറഞ്ഞാണ് തടിരക്ഷിച്ചതെന്നാണ് കേള്‍വി. ഇതിനിടയിലാണ് സവര്‍ക്കറുടെ കൊച്ചുമകന്‍ രാഹുലിനെതിരെ രംഗത്തുവന്നത്.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Apr 1, 2023, 05:53 am IST
inArticle

അയോഗ്യനാക്കപ്പെട്ട രാഹുലും ‘യോഗ്യ’നാക്കപ്പെട്ട പിണറായിയും തമ്മിലെന്ത് ചേര്‍ച്ച. അയോഗ്യത നീക്കാന്‍ രാഹുല്‍ നടപടിയൊന്നും തുടങ്ങിയില്ല. മേല്‍ കോടതിയില്‍ പോകാന്‍ ഒരു മാസമാണ് കാലാവധി നല്‍കിയിട്ടുള്ളത്. അതിനായി അഞ്ചംഗ അഭിഭാഷകരേയും ചുമതലപ്പെടുത്തി. അതിനപ്പുറം എന്തെങ്കിലും നടന്നതായി ഇതുവരെ പുറത്തറിഞ്ഞിട്ടില്ല. എനിക്കാരെയും ഭയമില്ല. ഞാനാരോടും മാപ്പുപറയില്ല’ എന്നാവര്‍ത്തിക്കുന്ന രാഹുല്‍ ഒന്നുകൂടി പറഞ്ഞു. ‘മാപ്പുപറയാന്‍ ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്’ എന്നത്. ഏത് ഗാന്ധി എന്ന ചോദ്യം പ്രസക്തമാണല്ലോ. അയലത്തെ സുന്ദരനെ കണ്ട് അച്ഛനെന്ന് പറയും പോലാണത്.

ഗാന്ധിയുടെ കുടുംബത്തില്‍ ഒരു രാഹുലില്ല. ഗാന്ധിജിയുടെ പരമ്പരയില്‍ ആരും രാഷ്‌ട്രീയത്തിലുമില്ല. വകയില്‍ ഒരു കൊച്ചുമോന്‍ എന്നുപറയാനുള്ള ഒരു ബന്ധവും രാഹുലിനില്ല. കോണ്‍ഗ്രസ്-സിപിഎം ബന്ധം ചേര്‍ത്തുവച്ചാല്‍ പിണറായിയേയും രാഹുലിനേയും ഒരു മുത്തച്ഛനും കൊച്ചുമോനുമെന്ന് വേണെങ്കില്‍ പറയാം.

സവര്‍ക്കറെ അവഹേളിക്കാന്‍ രാഹുല്‍ നടത്തിയ പ്രയത്‌നം മുത്തശ്ശിയേയും അവരുടെ അച്ഛനേയുമെല്ലാം മാലോകര്‍ക്കെല്ലാം നന്നായി അറിയാനാണ് അവസരമൊരുക്കിയത്. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവന സഖ്യകക്ഷിയായ ശിവസേനയെയാണ് ചൊടിപ്പിച്ചത്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ കടുപ്പിച്ച് വര്‍ത്തമാനം പറഞ്ഞപ്പോള്‍ സവര്‍ക്കര്‍ക്ക് ആന്തമാന്‍ ജയിലില്‍ നേരിടേണ്ടിവന്ന പീഡനത്തിന് സമാനമായ പ്രഹരമായി. പിന്നെ പരസ്യമായ ഒരു പ്രചാരണവുമുണ്ടായില്ല. രാഹുല്‍ ഉദ്ധവിനോട് മാപ്പുപറഞ്ഞാണ് തടിരക്ഷിച്ചതെന്നാണ് കേള്‍വി. ഇതിനിടയിലാണ് സവര്‍ക്കറുടെ കൊച്ചുമകന്‍ രാഹുലിനെതിരെ രംഗത്തുവന്നത്.

സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് കാണിക്കണമെന്ന് രഞ്ജിത് സവര്‍ക്കര്‍ വെല്ലുവിളിച്ചു. രഞ്ജിത് സവര്‍ക്കര്‍ വറയുന്നതിങ്ങനെ:

‘സവര്‍ക്കറെക്കുറിച്ചുള്ള പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യും. ഇത് ആദ്യമായല്ല രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസ് പാര്‍ട്ടിയോ വീര്‍ സവര്‍ക്കറെ അനാദരിക്കുന്നത്. മാപ്പ് പറയുന്നതിനുപകരം അദ്ദേഹം അത് ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാഹുലിന്റെ ഇത്തരം പ്രസ്താവനകള്‍ ബാലിശമാണ്. സവര്‍ക്കര്‍ അല്ലാത്തതിനാല്‍ താന്‍ മാപ്പ് പറയില്ലെന്നാണ് രാഹുല്‍ഗാന്ധി പറയുന്നത്.’ ദേശസ്‌നേഹികളുടെ പേര് ഉപയോഗിച്ച് രാഷ്‌ട്രീയം കളിക്കുന്നത് തെറ്റാണെന്നും, ഇതിനെതിരെ നടപടിയെടുക്കണമെന്നും രഞ്ജിത് സവര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

സവര്‍ക്കറെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ സഹിക്കില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു കോണ്‍ഗ്രസ് മുഖപത്രം വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം അന്ന് ഒന്നും ചെയ്തില്ല. ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട രാഹുല്‍ പരാമര്‍ശത്തില്‍ മാപ്പുപറയുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ല, ഗാന്ധി എന്നാണെന്നും ഗാന്ധിമാര്‍ മാപ്പ് ചോദിക്കില്ലെന്നുമായിരുന്നു മറുപടി നല്‍കിയത്.

പറ്റിയത് അബദ്ധമാണെന്ന നേരറിവ് വന്നെങ്കില്‍ പരസ്യമായി മാപ്പുപറയുന്നതാണ് ഭംഗി. അതറിയാത്തതാണല്ലോ അബദ്ധം. പഴയകാല കോണ്‍ഗ്രസുകാര്‍ക്കാര്‍ക്കും മാപ്പുപറഞ്ഞ് നാണംകെടുത്തിയ ആളാണ് സവര്‍ക്കര്‍ എന്നഭിപ്രായമില്ല. സവര്‍ക്കറുടെ സ്റ്റാമ്പിറക്കിയത് ഇന്ദിരാഗാന്ധിയാണല്ലോ. 1970 ലാണത്. ഏതായാലും പൊട്ടന്മാര്‍ ചാണകം ചവിട്ടിയ അവസ്ഥയില്‍ രാഹുല്‍ കഴിയുമ്പോള്‍ അത്രത്തോളം തന്നെ ദുരവസ്ഥയിലാണ് പിണറായിയും.

അനര്‍ഹര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുറന്നുവച്ചു എന്നാണ് ലോകായുക്തയില്‍ കേസ്. വാദം കേട്ട് വിധിപറയാന്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും അമാന്തിക്കുകയായിരുന്നു. ഒടുവില്‍ ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചപ്പോഴാണ് വിധി വന്നത്. അതാകട്ടെ അഴകൊഴമ്പന്‍ വിധിയും. സര്‍ക്കാര്‍ നടത്തിയത് നഗ്നമായ അഴിമതിയാണെന്ന് വ്യക്തമായിട്ടും അതങ്ങ് പച്ചയായി പറയാന്‍ ലോകായുക്തക്കായില്ല. ലോകായുക്തയ്‌ക്ക് നല്ല നിശ്ചയമുണ്ടെങ്കില്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് പറയാമായിരുന്നു. അതല്ലെങ്കില്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്ന് വ്യക്തമാക്കാമായിരുന്നു. ഇതില്ലാതെ ഞാണിന്മേല്‍ കളി നടത്തിയതില്‍ ആരെങ്കിലും ദുസ്സൂചന കണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

കോടതിവിധികളിലും ലോകായുക്തകളിലും ഏറെ വിശ്വാസ്യത പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണല്ലോ മുഖ്യമന്ത്രി. അതില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥയുണ്ടോ? ഉണ്ടെങ്കില്‍ ഉടന്‍ രാജിവയ്‌ക്കുന്നതാണ് മാന്യത. ഇക്കാര്യത്തില്‍ സുതാര്യമായ നിലപാട് എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നതായി പറയുന്ന സിപിഎം മുഖ്യമന്ത്രിയോട് രാജിവയ്‌ക്കാന്‍ പറയണം. അതല്ല കുപ്പയില്‍ കിടന്നാലും മാണിക്യത്തിന്റെ വില കുറയില്ല എന്ന ന്യായത്തില്‍ അഭിരമിക്കാനാണ് ഭാവമെങ്കില്‍ ഹാ കഷ്ടം എന്നല്ലാതെന്തുപറയാന്‍.

Tags: Rahul Gandhiഇന്ദിരാഗാന്ധിജവഹര്‍ലാല്‍ നെഹ്‌റുമറുപുറം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.