Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘രാഹുലിന്റെ ഉപ്പുപ്പാക്ക് ഒരാനയുണ്ടായിരുന്നു’

2013-ലെ ലില്ലി തോമസ് കേസ് വിധി പ്രകാരം അയോഗ്യത ഉടന്‍ നിലവില്‍ വരേണ്ടതാണ്. ഈ വിധി മറികടക്കാന്‍ അന്നുതന്നെ ബില്ല് തയ്യാറായിരുന്നു. അത് കീറിയെറിഞ്ഞ് മേനി നടിച്ച വിദ്വാനാണ് രാഹുല്‍. ഈ ബില്‍ ശുദ്ധ അസംബന്ധമാണെന്നായിരുന്നു രാഹുലിന്റെ നിലപാട്. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിദേശത്തായിരുന്നു. തുടര്‍ന്ന് നിയമനിര്‍മ്മാണം യുപിഎ സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ നിയമപ്രകാരം വിവിധ പാര്‍ട്ടികളിലെ നിരവധി പേര്‍ക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടു. അതേ നിയമപ്രകാരമാണ് രാഹുലിനും അംഗത്വം നഷ്ടപ്പെടാന്‍ പോകുന്നത്. 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്' എന്നുപറഞ്ഞതു പോലെയാണ് കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ പെരുമാറ്റം. കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. അതിന് വ്യക്തവും ശക്തവുമായ കാരണങ്ങളുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി സര്‍ക്കാരിനെതിരെ കുരച്ചുചാടുന്നതെന്തിന് എന്ന ചോദ്യമാണ് പരക്കെ.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Mar 25, 2023, 05:19 am IST
inMain Article

പപ്പുമോന്‍ വല്ലാത്തൊരു പുലിവാലുപിടിച്ചിരിക്കുകയാണ്. ഒരു കേസിന്റെ വിധിയെവന്നുള്ളൂ. ഇനിയും വിധിവരാന്‍ കേസുകള്‍ പലതുണ്ട്. അതിലൊന്നാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. അതില്‍ മകന്‍ മാത്രമല്ല, അമ്മയും പ്രതിയാണ്. മോദി സമുദായത്തെ ആക്ഷേപിച്ചതിന്റെ പേരില്‍ തന്നെ പാറ്റ്‌നയില്‍ കേസുണ്ട്. ഗൗരിശങ്കര്‍ വധം: ആര്‍എസ്എസിന് പങ്കെന്ന പ്രസ്താവനയിലും കേസ് വിചാരണ കാക്കുന്നു. ഗാന്ധിവധം: പിന്നില്‍ ആര്‍എസ്എസ് ആണെന്ന കേസും ബാക്കിയുണ്ട്. ഒരു കേസില്‍ നിരുപാധികം മാപ്പെന്ന് പറഞ്ഞതിനാല്‍ കേസില്‍ നിന്നൊഴിഞ്ഞുകിട്ടി. റാഫേല്‍ കേസിലാണത്.

2019 ല്‍ ഫയല്‍ ചെയ്ത കേസിലാണ് സൂരത്ത് കോടതി ഇപ്പോള്‍ രാഹുലിനെ ശിക്ഷിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഗുജറാത്ത് ഹൈക്കോടതി കേസ് സ്‌റ്റേ ചെയ്തിരുന്നു. ഈ ഫെബ്രുവരിയില്‍ സ്റ്റേ നീങ്ങി. വിധിവന്നശേഷമാണ് അദ്ദേഹത്തിന്റെ വിചിത്രമായ പ്രതികരണമുണ്ടായത്. ‘സത്യമാണ് തന്റെ ദൈവം. അഹിംസാമാര്‍ഗത്തിലൂടെ സത്യത്തിലെത്തുമെന്നു’മുള്ള ഗാന്ധിജിയുടെ സൂക്തം ട്വീറ്റ് ചെയ്യുകയായിരുന്നു രാഹുല്‍. ‘ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച പാര്‍ട്ടിയാണെന്റേത്’ എന്ന അഹങ്കാരം എന്തിന്റേതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത് കോണ്‍ഗ്രസ് എന്നത് നേര്. ആ കോണ്‍ഗ്രസും രാഹുലും തമ്മിലെന്ത് ബന്ധം. ‘എന്റുപ്പുപ്പാക്ക് ഒരാനയുണ്ടായിരുന്നു’ എന്നുപറഞ്ഞതുപോലെയല്ലെ അത്. രാഹുലിന്റെ ഉപ്പൂപ്പ കോണ്‍ഗ്രസും സ്വാതന്ത്ര്യസമരസേനാനിയുമായിരിക്കാം. അതുകൊണ്ട് രാഹുലിന്റെ ചന്തിക്ക് തഴമ്പുണ്ടാകുമോ?

രാജ്ഗുരുവിനേയും ഭഗത്‌സിംഗിനേയും സുഖ്‌ദേവിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ദിവസമായിരുന്നു കോടതിവിധി. അവരും അവരോടൊപ്പമുള്ള ആയിരങ്ങളുമാണ് സ്വരാജ്യത്തിനായി പോരാടിയത്. അവരാരുടേയും ജാതിചൊല്ലി ആക്ഷേപിച്ചില്ല. മതം പറഞ്ഞ് പോരടിച്ചിട്ടില്ല. സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം അതുമാത്രമായിരുന്നു അവരുടെ മുദ്രാവാക്യം. ‘വന്ദേമാതരം’ എന്നതായിരുന്നു അവരുടെ മന്ത്രം. ഭാരത് മാതാകീ ജയ് എന്നതായിരുന്നു അവരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശബ്്ദം. മഹാത്മാഗാന്ധിയും വീരസവര്‍ക്കറും ലാലാലജ്പത് റായും മദന്‍മോഹന്‍മാളവ്യയും കേശവബലിറാം ഹെഡ്‌ഗെവാറും ഇഎംഎസും കെ.കേളപ്പനും വിഷ്ണു ഭാരതീയനുമെല്ലാം നയിച്ച കോണ്‍ഗ്രസാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നടത്തിയത്. അല്ലാതെ ബ്രിട്ടനില്‍ ചെന്ന് ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് പരാതി പറഞ്ഞ രാഹുലിന്റെ കോണ്‍ഗ്രസല്ല. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് അന്നേ ഗാന്ധിജി പറഞ്ഞതാണ്. അത് കേള്‍ക്കാന്‍ അന്നത്തെ അധികാരക്കൊതിയന്മാര്‍ തയ്യാറായില്ല.

രാഹുലിനെ അകത്തിടുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലാപം. ജയിലില്‍ പോകേണ്ട പണി ചെയ്യുമ്പോഴാണ് അതോര്‍ക്കേണ്ടത്. നരേന്ദ്രമോദി, ലളിത മോദി, നീരവ് മോദി എന്നീ കള്ളന്മാര്‍ക്കെല്ലാം എങ്ങിനെ മോദി എന്നു പേരുവന്നു എന്നായിരുന്നു രാഹുലിന് അറിയേണ്ടത്. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ പ്രസംഗത്തിലാണ് ചോദ്യം. അതാണ് കേസായത്. ഒരുമാസം അപ്പീലിന് സമയം ലഭിച്ചതാണ് രക്ഷ. വിധി വന്നപ്പോള്‍ തന്നെ അയോഗ്യനായി. വയനാട്ടിലെ പാര്‍ലമെന്റംഗത്വവും പോകും. ആറുവര്‍ഷം മത്സരിക്കാനും പറ്റില്ല.

2013-ലെ ലില്ലി തോമസ് കേസ് വിധി പ്രകാരം അയോഗ്യത ഉടന്‍ നിലവില്‍ വരേണ്ടതാണ്. ഈ വിധി മറികടക്കാന്‍ അന്നുതന്നെ ബില്ല് തയ്യാറായിരുന്നു. അത് കീറിയെറിഞ്ഞ് മേനി നടിച്ച വിദ്വാനാണ് രാഹുല്‍. ഈ ബില്‍ ശുദ്ധ അസംബന്ധമാണെന്നായിരുന്നു രാഹുലിന്റെ നിലപാട്. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിദേശത്തായിരുന്നു. തുടര്‍ന്ന് നിയമനിര്‍മ്മാണം യുപിഎ സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ നിയമപ്രകാരം വിവിധ പാര്‍ട്ടികളിലെ നിരവധി പേര്‍ക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടു. അതേ നിയമപ്രകാരമാണ് രാഹുലിനും അംഗത്വം നഷ്ടപ്പെടാന്‍ പോകുന്നത്. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്നുപറഞ്ഞതു പോലെയാണ് കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ പെരുമാറ്റം. കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. അതിന് വ്യക്തവും ശക്തവുമായ കാരണങ്ങളുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി സര്‍ക്കാരിനെതിരെ കുരച്ചുചാടുന്നതെന്തിന് എന്ന ചോദ്യമാണ് പരക്കെ.

പാര്‍ലമെന്റില്‍ രാഹുലിന്റെ ശബ്ദം ഉയരാതിരിക്കാനുള്ള നീക്കമാണിതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. രാഹുല്‍ പാര്‍ലമെന്റിലല്ല എവിടെ വായതുറന്നാലും വിവരക്കേടെ പുറത്തുവരൂ. മോദി ഭരണത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ കല്‍ത്തുറുങ്കലിലടക്കാനാണ് നീക്കമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജനാധിപത്യ സംവിധാനത്തിന്റെ കറുത്ത അധ്യായമാണിതെന്ന് അടിയന്തിരാവസ്ഥയില്‍ അഴിഞ്ഞാടിയ കിങ്കരന്മാര്‍ തന്നെ വാചാലമാകുമ്പോള്‍ വിസ്മയമാണുണ്ടാകുന്നത്. കേരളത്തില്‍ ഉപമുഖ്യമന്ത്രി. പിണറായി വിജയനും എം. സ്വരാജ് എംഎല്‍എയും രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ രംഗത്തുവന്നിരിക്കുന്നു. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് എതിര്‍ക്കുന്നത് ഫാസിസ്റ്റ് രീതിയാണെന്നാണ് പിണറായിയുടെ അധിക്ഷേപം. സൂരത്ത് കോടതി കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ ഒരുപകരണമാണെന്ന് ധരിച്ചമട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ കൂട്ടിലെ തത്തയെന്ന് വിശേഷിപ്പിച്ചത് സിപിഎം-കോണ്‍ഗ്രസ് ചേര്‍ന്ന് കേന്ദ്രം ഭരിച്ചപ്പോഴാണ്. ഇന്ന് ഏജന്‍സികള്‍ക്ക് സര്‍വതന്ത്ര സ്വതന്ത്ര അധികാരമുണ്ട്. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ അവര്‍ ശക്തമായ നടപടി സ്വീകരിക്കുന്നു. അതില്‍ വേവലാതിപ്പെട്ടിട്ടെന്തുകാര്യം.

രാഹുലിന് നിയമപിന്‍ബലം നല്‍കാന്‍ അഞ്ചംഗ അഭിഭാഷകരെ നിശ്ചയിച്ചിട്ടുണ്ട്. പി. ചിദംബരവും അഭിഷേക്‌സിംഗ്‌ദേവും അവരുടെ കൂട്ടത്തിലുണ്ട്. അതിനിടെ രാഹുലിന് പിന്തുണ നല്‍കാന്‍ 20 പ്രതിപക്ഷ പാര്‍ട്ടികളെ വിളിച്ച് യോഗം ചേര്‍ന്നപ്പോള്‍ അതില്‍ സിപിഎം അംഗം ഉള്‍പ്പെടെ 12 പാര്‍ട്ടികളേ എത്തിയുള്ളൂ. കേരളത്തിന് പുറത്ത് ഏത് അലവലാതിത്തരത്തിനൊപ്പവും സിപിഎം ഉള്ളതാണ് ഒരു സമാധാനം.

Tags: indiaRahul Gandhiരാഷ്ട്രീയംകുടുംബംനെഹ്രു കുടുംബവാഴ്ചമറുപുറം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.