Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

‘രാഹുലിന്റെ ഉപ്പുപ്പാക്ക് ഒരാനയുണ്ടായിരുന്നു’

2013-ലെ ലില്ലി തോമസ് കേസ് വിധി പ്രകാരം അയോഗ്യത ഉടന്‍ നിലവില്‍ വരേണ്ടതാണ്. ഈ വിധി മറികടക്കാന്‍ അന്നുതന്നെ ബില്ല് തയ്യാറായിരുന്നു. അത് കീറിയെറിഞ്ഞ് മേനി നടിച്ച വിദ്വാനാണ് രാഹുല്‍. ഈ ബില്‍ ശുദ്ധ അസംബന്ധമാണെന്നായിരുന്നു രാഹുലിന്റെ നിലപാട്. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിദേശത്തായിരുന്നു. തുടര്‍ന്ന് നിയമനിര്‍മ്മാണം യുപിഎ സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ നിയമപ്രകാരം വിവിധ പാര്‍ട്ടികളിലെ നിരവധി പേര്‍ക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടു. അതേ നിയമപ്രകാരമാണ് രാഹുലിനും അംഗത്വം നഷ്ടപ്പെടാന്‍ പോകുന്നത്. 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്' എന്നുപറഞ്ഞതു പോലെയാണ് കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ പെരുമാറ്റം. കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. അതിന് വ്യക്തവും ശക്തവുമായ കാരണങ്ങളുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി സര്‍ക്കാരിനെതിരെ കുരച്ചുചാടുന്നതെന്തിന് എന്ന ചോദ്യമാണ് പരക്കെ.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Mar 25, 2023, 05:19 am IST
inMain Article

പപ്പുമോന്‍ വല്ലാത്തൊരു പുലിവാലുപിടിച്ചിരിക്കുകയാണ്. ഒരു കേസിന്റെ വിധിയെവന്നുള്ളൂ. ഇനിയും വിധിവരാന്‍ കേസുകള്‍ പലതുണ്ട്. അതിലൊന്നാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. അതില്‍ മകന്‍ മാത്രമല്ല, അമ്മയും പ്രതിയാണ്. മോദി സമുദായത്തെ ആക്ഷേപിച്ചതിന്റെ പേരില്‍ തന്നെ പാറ്റ്‌നയില്‍ കേസുണ്ട്. ഗൗരിശങ്കര്‍ വധം: ആര്‍എസ്എസിന് പങ്കെന്ന പ്രസ്താവനയിലും കേസ് വിചാരണ കാക്കുന്നു. ഗാന്ധിവധം: പിന്നില്‍ ആര്‍എസ്എസ് ആണെന്ന കേസും ബാക്കിയുണ്ട്. ഒരു കേസില്‍ നിരുപാധികം മാപ്പെന്ന് പറഞ്ഞതിനാല്‍ കേസില്‍ നിന്നൊഴിഞ്ഞുകിട്ടി. റാഫേല്‍ കേസിലാണത്.

2019 ല്‍ ഫയല്‍ ചെയ്ത കേസിലാണ് സൂരത്ത് കോടതി ഇപ്പോള്‍ രാഹുലിനെ ശിക്ഷിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഗുജറാത്ത് ഹൈക്കോടതി കേസ് സ്‌റ്റേ ചെയ്തിരുന്നു. ഈ ഫെബ്രുവരിയില്‍ സ്റ്റേ നീങ്ങി. വിധിവന്നശേഷമാണ് അദ്ദേഹത്തിന്റെ വിചിത്രമായ പ്രതികരണമുണ്ടായത്. ‘സത്യമാണ് തന്റെ ദൈവം. അഹിംസാമാര്‍ഗത്തിലൂടെ സത്യത്തിലെത്തുമെന്നു’മുള്ള ഗാന്ധിജിയുടെ സൂക്തം ട്വീറ്റ് ചെയ്യുകയായിരുന്നു രാഹുല്‍. ‘ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച പാര്‍ട്ടിയാണെന്റേത്’ എന്ന അഹങ്കാരം എന്തിന്റേതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത് കോണ്‍ഗ്രസ് എന്നത് നേര്. ആ കോണ്‍ഗ്രസും രാഹുലും തമ്മിലെന്ത് ബന്ധം. ‘എന്റുപ്പുപ്പാക്ക് ഒരാനയുണ്ടായിരുന്നു’ എന്നുപറഞ്ഞതുപോലെയല്ലെ അത്. രാഹുലിന്റെ ഉപ്പൂപ്പ കോണ്‍ഗ്രസും സ്വാതന്ത്ര്യസമരസേനാനിയുമായിരിക്കാം. അതുകൊണ്ട് രാഹുലിന്റെ ചന്തിക്ക് തഴമ്പുണ്ടാകുമോ?

രാജ്ഗുരുവിനേയും ഭഗത്‌സിംഗിനേയും സുഖ്‌ദേവിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ദിവസമായിരുന്നു കോടതിവിധി. അവരും അവരോടൊപ്പമുള്ള ആയിരങ്ങളുമാണ് സ്വരാജ്യത്തിനായി പോരാടിയത്. അവരാരുടേയും ജാതിചൊല്ലി ആക്ഷേപിച്ചില്ല. മതം പറഞ്ഞ് പോരടിച്ചിട്ടില്ല. സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം അതുമാത്രമായിരുന്നു അവരുടെ മുദ്രാവാക്യം. ‘വന്ദേമാതരം’ എന്നതായിരുന്നു അവരുടെ മന്ത്രം. ഭാരത് മാതാകീ ജയ് എന്നതായിരുന്നു അവരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശബ്്ദം. മഹാത്മാഗാന്ധിയും വീരസവര്‍ക്കറും ലാലാലജ്പത് റായും മദന്‍മോഹന്‍മാളവ്യയും കേശവബലിറാം ഹെഡ്‌ഗെവാറും ഇഎംഎസും കെ.കേളപ്പനും വിഷ്ണു ഭാരതീയനുമെല്ലാം നയിച്ച കോണ്‍ഗ്രസാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നടത്തിയത്. അല്ലാതെ ബ്രിട്ടനില്‍ ചെന്ന് ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് പരാതി പറഞ്ഞ രാഹുലിന്റെ കോണ്‍ഗ്രസല്ല. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് അന്നേ ഗാന്ധിജി പറഞ്ഞതാണ്. അത് കേള്‍ക്കാന്‍ അന്നത്തെ അധികാരക്കൊതിയന്മാര്‍ തയ്യാറായില്ല.

രാഹുലിനെ അകത്തിടുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലാപം. ജയിലില്‍ പോകേണ്ട പണി ചെയ്യുമ്പോഴാണ് അതോര്‍ക്കേണ്ടത്. നരേന്ദ്രമോദി, ലളിത മോദി, നീരവ് മോദി എന്നീ കള്ളന്മാര്‍ക്കെല്ലാം എങ്ങിനെ മോദി എന്നു പേരുവന്നു എന്നായിരുന്നു രാഹുലിന് അറിയേണ്ടത്. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ പ്രസംഗത്തിലാണ് ചോദ്യം. അതാണ് കേസായത്. ഒരുമാസം അപ്പീലിന് സമയം ലഭിച്ചതാണ് രക്ഷ. വിധി വന്നപ്പോള്‍ തന്നെ അയോഗ്യനായി. വയനാട്ടിലെ പാര്‍ലമെന്റംഗത്വവും പോകും. ആറുവര്‍ഷം മത്സരിക്കാനും പറ്റില്ല.

2013-ലെ ലില്ലി തോമസ് കേസ് വിധി പ്രകാരം അയോഗ്യത ഉടന്‍ നിലവില്‍ വരേണ്ടതാണ്. ഈ വിധി മറികടക്കാന്‍ അന്നുതന്നെ ബില്ല് തയ്യാറായിരുന്നു. അത് കീറിയെറിഞ്ഞ് മേനി നടിച്ച വിദ്വാനാണ് രാഹുല്‍. ഈ ബില്‍ ശുദ്ധ അസംബന്ധമാണെന്നായിരുന്നു രാഹുലിന്റെ നിലപാട്. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിദേശത്തായിരുന്നു. തുടര്‍ന്ന് നിയമനിര്‍മ്മാണം യുപിഎ സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ നിയമപ്രകാരം വിവിധ പാര്‍ട്ടികളിലെ നിരവധി പേര്‍ക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടു. അതേ നിയമപ്രകാരമാണ് രാഹുലിനും അംഗത്വം നഷ്ടപ്പെടാന്‍ പോകുന്നത്. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്നുപറഞ്ഞതു പോലെയാണ് കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ പെരുമാറ്റം. കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. അതിന് വ്യക്തവും ശക്തവുമായ കാരണങ്ങളുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി സര്‍ക്കാരിനെതിരെ കുരച്ചുചാടുന്നതെന്തിന് എന്ന ചോദ്യമാണ് പരക്കെ.

പാര്‍ലമെന്റില്‍ രാഹുലിന്റെ ശബ്ദം ഉയരാതിരിക്കാനുള്ള നീക്കമാണിതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. രാഹുല്‍ പാര്‍ലമെന്റിലല്ല എവിടെ വായതുറന്നാലും വിവരക്കേടെ പുറത്തുവരൂ. മോദി ഭരണത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ കല്‍ത്തുറുങ്കലിലടക്കാനാണ് നീക്കമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജനാധിപത്യ സംവിധാനത്തിന്റെ കറുത്ത അധ്യായമാണിതെന്ന് അടിയന്തിരാവസ്ഥയില്‍ അഴിഞ്ഞാടിയ കിങ്കരന്മാര്‍ തന്നെ വാചാലമാകുമ്പോള്‍ വിസ്മയമാണുണ്ടാകുന്നത്. കേരളത്തില്‍ ഉപമുഖ്യമന്ത്രി. പിണറായി വിജയനും എം. സ്വരാജ് എംഎല്‍എയും രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ രംഗത്തുവന്നിരിക്കുന്നു. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് എതിര്‍ക്കുന്നത് ഫാസിസ്റ്റ് രീതിയാണെന്നാണ് പിണറായിയുടെ അധിക്ഷേപം. സൂരത്ത് കോടതി കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ ഒരുപകരണമാണെന്ന് ധരിച്ചമട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ കൂട്ടിലെ തത്തയെന്ന് വിശേഷിപ്പിച്ചത് സിപിഎം-കോണ്‍ഗ്രസ് ചേര്‍ന്ന് കേന്ദ്രം ഭരിച്ചപ്പോഴാണ്. ഇന്ന് ഏജന്‍സികള്‍ക്ക് സര്‍വതന്ത്ര സ്വതന്ത്ര അധികാരമുണ്ട്. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ അവര്‍ ശക്തമായ നടപടി സ്വീകരിക്കുന്നു. അതില്‍ വേവലാതിപ്പെട്ടിട്ടെന്തുകാര്യം.

രാഹുലിന് നിയമപിന്‍ബലം നല്‍കാന്‍ അഞ്ചംഗ അഭിഭാഷകരെ നിശ്ചയിച്ചിട്ടുണ്ട്. പി. ചിദംബരവും അഭിഷേക്‌സിംഗ്‌ദേവും അവരുടെ കൂട്ടത്തിലുണ്ട്. അതിനിടെ രാഹുലിന് പിന്തുണ നല്‍കാന്‍ 20 പ്രതിപക്ഷ പാര്‍ട്ടികളെ വിളിച്ച് യോഗം ചേര്‍ന്നപ്പോള്‍ അതില്‍ സിപിഎം അംഗം ഉള്‍പ്പെടെ 12 പാര്‍ട്ടികളേ എത്തിയുള്ളൂ. കേരളത്തിന് പുറത്ത് ഏത് അലവലാതിത്തരത്തിനൊപ്പവും സിപിഎം ഉള്ളതാണ് ഒരു സമാധാനം.

Tags: indiaRahul Gandhiരാഷ്ട്രീയംകുടുംബംനെഹ്രു കുടുംബവാഴ്ചമറുപുറം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.