Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാജ്യദ്രോഹത്തിന്റെ രാഷ്‌ട്രീയം

കോണ്‍ഗ്രസ്സിനു പുറത്ത് ആരും ഗൗരവത്തിലെടുക്കാത്ത നേതാവാണ് രാഹുല്‍. രാജ്യത്തിന്റെ നേതാവായി ജനങ്ങള്‍ കാണുന്നുമില്ല. ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ താന്‍ ശ്രദ്ധിക്കപ്പെടുമെന്നും, പ്രധാനമന്ത്രി മോദിയുടെ പ്രതിയോഗിയാവാമെന്നുമൊക്കെ കരുതുന്നുണ്ടെങ്കില്‍ രാഹുല്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലായിരിക്കും. ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ്സ് തുടച്ചുനീക്കപ്പെടുന്ന സ്ഥിതിയിലേക്കായിരിക്കും ഇത്തരം രാജ്യവിരുദ്ധ പ്രസ്താവനകള്‍ ഈ പാര്‍ട്ടിയെ കൊണ്ടെത്തിക്കുക

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 9, 2023, 05:00 am IST
in Editorial

രാജ്യത്തായിരിക്കുമ്പോള്‍ പാര്‍ലമെന്റിനകത്തും പുറത്തും നിരുത്തരവാദപരവും വിദ്വേഷപൂര്‍ണവും വസ്തുതാവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്ന കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ വിദേശരാജ്യത്തു ചെന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുകയാണ്. പാര്‍ലമെന്റംഗമെന്ന നിലയ്‌ക്ക് രാജ്യത്തിന്റെ അന്തസ്സും ഉത്തമതാല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ഈ നേതാവ് ഇന്ത്യയിലെ വിഘടനവാദികളുടെയും വിധ്വംസക ശക്തികളുടെയും, ആയുധവും പണവും നല്‍കി അവരെ തന്ത്രപരമായി സഹായിച്ചുകൊണ്ടിരുന്ന വിദേശ ശക്തികളുടെയും ഭാഷയിലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയുമൊക്കെ അപകര്‍ത്തിപ്പെടുത്തി ആനന്ദിക്കുന്ന രാഹുല്‍ വളരെ വ്യക്തമായിത്തന്നെ ഇന്ത്യാവിരുദ്ധ ശക്തികളുടെ കൈകളില്‍ കിടന്നു കളിക്കുകയാണ്. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രസംഗിച്ച് എല്ലാ പരിധികളും ലംഘിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിലെ സിഖുകാരെ പ്രധാനമന്ത്രി  മോദി രണ്ടാംതരം പൗരന്മാരായാണ് കാണുന്നതെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രസ്താവന ഒരു വിവരദോഷിയുടെ വിടുവായത്തമായി കാണാനാവില്ല. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തിന്റെ തണലില്‍ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ ശക്തിയാര്‍ജിക്കാന്‍  ശ്രമം നടത്തുമ്പോള്‍ അതിന് സഹായകമാവുന്ന വിധത്തിലുള്ള പ്രസ്താവനയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ നടന്ന സമരത്തില്‍ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ വലിയ സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു. അതിനെയും കോണ്‍ഗ്രസ്സും രാഹുലും പിന്തുണയ്‌ക്കുകയുണ്ടായി. ജനാധിപത്യപരമായി നരേന്ദ്ര മോദിയെയും ബിജെപിയെയും തോല്‍പ്പിക്കാനാവില്ലെന്നു വന്നപ്പോള്‍ വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് കോണ്‍ഗ്രസ്സ് എന്നുവേണം കരുതാന്‍.

മൂന്നു സംസ്ഥാനങ്ങളിലെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെട്ടതോടെയാണ് പതിവുപോലെ പാര്‍ട്ടിയുടെ നേതാവും എംപിയുമായ രാഹുല്‍ രാജ്യം വിട്ടത്. രാഹുലിന്റെ നേതൃത്വത്തില്‍ ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ഭാരത് ജോഡോ യാത്രയോടെ കോണ്‍ഗ്രസ് ജനവിശ്വാസം വീണ്ടെടുത്തിരിക്കുകയാണെന്ന അവകാശവാദം എത്ര പരിഹാസ്യമാണെന്ന് തെളിയിക്കുന്നതായിരുന്നു ത്രിപുരയിലും നാഗാലാന്റിലും മേഘാലയയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് സംഭവിച്ച പരാജയം. കോണ്‍ഗ്രസ്സില്‍ സോണിയാ കുടുംബത്തിന്റെ വിധേയന്മാരും, ആ പാര്‍ട്ടിക്ക് വിടുപണി ചെയ്യുന്ന മാധ്യമങ്ങളും കരുതുന്നതുപോലെ രാഹുലിനെ ഒരു നേതാവായോ കോണ്‍ഗ്രസ്സിനെ ബിജെപിക്ക് ബദലായോ ജനങ്ങള്‍ കാണുന്നില്ലെന്ന് മൂന്ന് സംസ്ഥാനങ്ങളിലെ ജനവിധി ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുകയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പപ്പു വീണ്ടും പപ്പുവായിരിക്കുന്നു. തോല്‍വി ഉറപ്പായതിനാലാണ് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയനുസരിച്ച് രാഹുല്‍ വിദേശത്തേക്ക് കടന്നത്. ഇങ്ങനെയായാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ മറുപടി പറയുകയോ വേണ്ട. തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനു മുന്‍പ് രാജ്യം വിടുന്നത് ഈ നേതാവിന്റെ രീതിയാണ്. അപക്വവും അന്തസ്സില്ലാത്തതുമായ രാഷ്‌ട്രീയവും, രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ മാനിക്കാത്തതുമാണ് ഇങ്ങനെ പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കെട്ടടങ്ങുമ്പോള്‍ ഇളിഭ്യച്ചിരിയുമായി മടങ്ങിയെത്തും. അതുവരെ ജനങ്ങളോട് മറുപടി പറഞ്ഞ് വശംകെടാനുള്ള ബാധ്യത വിധേയന്മാരുടേതാണ്.

ലോക്‌സഭയില്‍ രാഹുല്‍ മോശമായി പെരുമാറിയെന്ന അംഗങ്ങളുടെ പരാതി പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുകയാണ്. ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് ഒരു വിദേശ മണ്ണില്‍ ചെന്നും ഇയാള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്ര മോദി ഇന്ത്യ എന്ന ആശയം അടിച്ചേല്‍പ്പിക്കുകയാണത്രേ. ഇത് അംഗീകരിക്കാനാവില്ല. ഇന്ത്യ ഒരൊറ്റ രാജ്യമാണെന്നു പറഞ്ഞാല്‍ ശക്തമായ തിരിച്ചടിയുണ്ടാവും എന്നൊക്കെയാണ് രാഹുല്‍ പ്രസംഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രദേശങ്ങളുടെയും പേരില്‍ തമ്മിലടിപ്പിച്ച് അധികാരത്തില്‍ തുടര്‍ന്ന കോണ്‍ഗ്രസ്സിന് ഇപ്പോള്‍ അതിന് കഴിയാത്തതിന്റെ അമര്‍ഷമാണ്. ഇന്ത്യയുടെ ഐക്യത്തിനും മുന്നേറ്റത്തിനും വേണ്ടി നിലകൊള്ളുന്ന ആര്‍എസ്എസിനെതിരെയും രാഹുല്‍ വിഷലിപ്തമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും ഇതുകൊണ്ടാണ്. രാജ്യവിരുദ്ധ ശക്തികളെയും അവര്‍ക്ക് രാഷ്‌ട്രീയ പിന്തുണ നല്‍കുന്നവരെയും ഇപ്പോള്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുന്നുണ്ട്. ദേശീയ ഐക്യത്തെ ഊട്ടിയുറപ്പിക്കുകയും രാജ്യസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ഭരണകൂടം അധികാരത്തില്‍ തുടരുന്നത് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതല്ലെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഇതിനോടുള്ള പ്രതികരണമാണ് രാഹുലിന്റെ കേംബ്രിഡ്ജ് പ്രസംഗത്തില്‍ പ്രതിഫലിക്കുന്നത്. കോണ്‍ഗ്രസ്സിനു പുറത്ത് ആരും ഗൗരവത്തിലെടുക്കാത്ത നേതാവാണ് രാഹുല്‍. രാജ്യത്തിന്റെ നേതാവായി ജനങ്ങള്‍ കാണുന്നുമില്ല. ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ താന്‍ ശ്രദ്ധിക്കപ്പെടുമെന്നും, പ്രധാനമന്ത്രി മോദിയുടെ പ്രതിയോഗിയാവാമെന്നുമൊക്കെ കരുതുന്നുണ്ടെങ്കില്‍ രാഹുല്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലായിരിക്കും. ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുന്ന  കോണ്‍ഗ്രസ്സ് തുടച്ചുനീക്കപ്പെടുന്ന സ്ഥിതിയിലേക്കായിരിക്കും ഇത്തരം രാജ്യവിരുദ്ധ പ്രസ്താവനകള്‍ ഈ പാര്‍ട്ടിയെ കൊണ്ടെത്തിക്കുക.

Tags: indiaRahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

India

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

India

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

India

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

സിജെപി അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ രണ്ട് പൊലീസുകാരെ ആക്രമിക്കുന്ന ചിത്രങ്ങള്‍ (നടുവില്‍, വലത്ത്) വിസ്മയ മോഹന്‍ലാല്‍ (ഇടത്ത്)

മോഹൻലാലിന്റെ മകള്‍ വിസ്മയക്കെതിരെ കുടത്ത സൈബര്‍ ആക്രമണം

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.