Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായിസത്തിന്റെ മാധ്യമ വേട്ട

മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ പലതും സംഭവിക്കാം. ഇതു സംബന്ധിച്ച് പുറത്തുവരാനിരിക്കുന്ന വാര്‍ത്തകളെ മുന്‍കൂട്ടി തടയുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏഷ്യാനെറ്റിനെതിരായ കടന്നാക്രമണം മറ്റെല്ലാ മാധ്യമങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണ്. സ്വേച്ഛാധിപത്യപരമായ ഈ കടന്നാക്രമണങ്ങളെ അപലപിക്കാനും പ്രതിരോധിക്കാനുമുള്ള ബാധ്യത എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കുമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 7, 2023, 05:00 am IST
inEditorial

രാജ്യത്തെ പ്രമുഖ വാര്‍ത്താചാനലായ ഏഷ്യാനെറ്റിനെതിരെ സിപിഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരും ഒന്നിനു പുറകെ ഒന്നായി സ്വീകരിച്ചുവരുന്ന നടപടികള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്നതാണ്. അടിയന്തരാവസ്ഥക്കാലത്തെ അപവാദം ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള പ്രതികാര നടപടികളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സര്‍ക്കാര്‍ തന്നെ ആഹ്വാനം ചെയ്ത ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്തയുടെ പേരിലാണ് ഈ വേട്ടയാടല്‍ എന്നത് വളരെ വിചിത്രമാണ്. പൂര്‍ണമായിത്തന്നെ സിപിഎമ്മിന്റെ അറിവോടും സമ്മതത്തോടും, സര്‍ക്കാരിന്റെ സംരക്ഷണത്തിലും എസ്എഫ്‌ഐ അക്രമിസംഘം എറണാകുളത്തെ ഏഷ്യാനെറ്റിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതും തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതിരുന്നതും ഒരു ഞെട്ടലോടെയാണ് ജനങ്ങള്‍ കണ്ടത്. വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഈ നടപടിക്കു പിന്നാലെ കോഴിക്കോട്ടെ ഏഷ്യാനെറ്റിന്റെ ഓഫീസില്‍ എഫ്‌ഐആര്‍ പോലുമില്ലാതെ കടന്നുകയറിയ പോലീസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനു പുറമെയാണ് ഒരു ശാസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യ കുമാറിന് കോഴിക്കോട്ട് ഹാജരാവാന്‍ പറഞ്ഞ് വാട്‌സാപ്പ് സമന്‍സ് അയച്ച മനുഷ്യത്വ ഹീനമായ നടപടിയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ അഗ്നിബാധ പോലുള്ള പ്രശ്‌നങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയും സര്‍ക്കാരുമാണ് തങ്ങള്‍ക്ക് അനിഷ്ടമായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഒരു മാധ്യമ സ്ഥാപനത്തെ നിര്‍ദയമായി വേട്ടയാടുന്നത്. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ലഹരിമാഫിയയെ തുറന്നുകാട്ടുന്ന വാര്‍ത്ത നല്‍കിയത് എങ്ങനെയാണ് സര്‍ക്കാരിനെ ബാധിക്കുക? ഇത്തരം വാര്‍ത്തകള്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെങ്കില്‍ ഈ സര്‍ക്കാരിനെ നയിക്കുന്നത് ലഹരിമാഫിയയായിരിക്കണമല്ലോ. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും യുവാക്കളെ ലക്ഷ്യമിട്ടും ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളിലും വന്നിട്ടുള്ളതാണ്. പല സംഭവങ്ങളിലും പോലീസ് കേസെടുത്തിട്ടുമുണ്ട്. സ്ഥിതിവിശേഷം ഇതായിരിക്കെ തെറ്റായ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു മാധ്യമത്തിനെതിരെ നീങ്ങുന്നതിനു പിന്നിലെ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഗൂഢതാല്‍പ്പര്യം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇനി ഒരു വാര്‍ത്ത തെറ്റാണെങ്കില്‍ തന്നെ അതിനെതിരെ നിയമപരമായ നടപടിയെടുക്കാതെ മാധ്യമസ്ഥാപനത്തിലേക്ക് അക്രമികളെ പറഞ്ഞയയ്‌ക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നിയമവാഴ്ചയെ അട്ടിമറിക്കുന്നതാണ്.  സിപിഎമ്മിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന സംഘടനയായതിനാല്‍ എസ്എഫ്‌ഐയ്‌ക്ക് ഇതിന് അധികാരമുണ്ടെന്നാണോ സര്‍ക്കാര്‍ കരുതുന്നത്? സിപിഎമ്മിന്റെയും അതിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെയും നിരവധി നേതാക്കള്‍ ലഹരിക്കടത്തു കേസുകളിലും ലഹരി ഉപയോഗിച്ച കേസുകളിലും പ്രതികളായിരിക്കെയാണ് ലഹരിവിരുദ്ധ വാര്‍ത്ത നല്‍കിയതിനോട് പ്രതികാരം ചെയ്യാന്‍ എസ്എഫ്‌ഐയും പോലീസും ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന വസ്തുത കാണാതിരുന്നു കൂടാ.

മാധ്യമ സ്ഥാപനങ്ങളില്‍ കയറി എസ്എഫ്‌ഐ നടത്തിയ അതിക്രമങ്ങളെ ‘പ്രതിഷേധം’ എന്ന പേരിട്ടു വിളിച്ച് ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബിബിസി ഓഫീസുകളില്‍ നടന്ന ‘റെയ്ഡ്’ പോലെയല്ല ഇതെന്ന് വാദിക്കുകയും ചെയ്യുന്നു! ബിബിസി ഓഫീസുകളില്‍ പരിശോധന നടത്തിയത് അതിനു നിയമപരമായി അധികാരമുള്ള സര്‍ക്കാര്‍ സംവിധാനമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ അങ്ങോട്ട് പറഞ്ഞയയ്‌ക്കുകയല്ല ചെയ്തത്. ഈ വസ്തുത കാണാന്‍ കൂട്ടാക്കാതെയാണ് ബിബിസി ഓഫീസിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയും ഏഷ്യാനെറ്റ് ചാനലിലെ എസ്എഫ്‌ഐ അതിക്രമവും ഒരുപോലെയാണെന്ന് പ്രതിപക്ഷമായ  കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. ഫലത്തില്‍ ഇത് എസ്എഫ്‌ഐ അതിക്രമത്തെ ന്യായീകരിക്കുന്നതും, മുഖ്യമന്ത്രി പിണറായി വിജയന് വിടുപണി ചെയ്യുന്നതുമാണ്. ഏഷ്യാനെറ്റിനെതിരായ ഇപ്പോഴത്തെ അതിക്രമങ്ങള്‍ മാധ്യമങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ ‘കടക്ക് പുറത്ത്’ എന്ന സമീപനത്തിന് അനുസൃതമാണ്. പെട്ടെന്ന് ഇങ്ങനെയൊരു പ്രകോപനമുണ്ടായതിനു പിന്നില്‍ സര്‍ക്കാരിന്റെ മറ്റു ചില ആശങ്കകളാണെന്ന്  വ്യക്തം. സ്വര്‍ണക്കടത്തു കേസിലെയും ലൈഫ് മിഷന്‍ അഴിമതിക്കേസിലെയും ഏറ്റവും ഒടുവിലായി പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങളെ തുടര്‍ന്ന് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും കുടുംബത്തിലേക്കും തിരിയുകയാണ്. മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ പലതും സംഭവിക്കാം. ഇതു സംബന്ധിച്ച് പുറത്തുവരാനിരിക്കുന്ന വാര്‍ത്തകളെ മുന്‍കൂട്ടി തടയുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏഷ്യാനെറ്റിനെതിരായ കടന്നാക്രമണം മറ്റെല്ലാ മാധ്യമങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണ്. സ്വേച്ഛാധിപത്യപരമായ ഈ കടന്നാക്രമണങ്ങളെ അപലപിക്കാനും  പ്രതിരോധിക്കാനുമുള്ള ബാധ്യത എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കുമുണ്ട്.

Tags: keralacpmPinarayi Vijayanasianet newsകേരള സര്‍ക്കാര്‍Drug Mafiaമാധ്യമ പ്രവര്‍ത്തകര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.