Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായിസത്തിന്റെ മാധ്യമ വേട്ട

മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ പലതും സംഭവിക്കാം. ഇതു സംബന്ധിച്ച് പുറത്തുവരാനിരിക്കുന്ന വാര്‍ത്തകളെ മുന്‍കൂട്ടി തടയുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏഷ്യാനെറ്റിനെതിരായ കടന്നാക്രമണം മറ്റെല്ലാ മാധ്യമങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണ്. സ്വേച്ഛാധിപത്യപരമായ ഈ കടന്നാക്രമണങ്ങളെ അപലപിക്കാനും പ്രതിരോധിക്കാനുമുള്ള ബാധ്യത എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കുമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 7, 2023, 05:00 am IST
in Editorial

രാജ്യത്തെ പ്രമുഖ വാര്‍ത്താചാനലായ ഏഷ്യാനെറ്റിനെതിരെ സിപിഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരും ഒന്നിനു പുറകെ ഒന്നായി സ്വീകരിച്ചുവരുന്ന നടപടികള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്നതാണ്. അടിയന്തരാവസ്ഥക്കാലത്തെ അപവാദം ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള പ്രതികാര നടപടികളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സര്‍ക്കാര്‍ തന്നെ ആഹ്വാനം ചെയ്ത ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്തയുടെ പേരിലാണ് ഈ വേട്ടയാടല്‍ എന്നത് വളരെ വിചിത്രമാണ്. പൂര്‍ണമായിത്തന്നെ സിപിഎമ്മിന്റെ അറിവോടും സമ്മതത്തോടും, സര്‍ക്കാരിന്റെ സംരക്ഷണത്തിലും എസ്എഫ്‌ഐ അക്രമിസംഘം എറണാകുളത്തെ ഏഷ്യാനെറ്റിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതും തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതിരുന്നതും ഒരു ഞെട്ടലോടെയാണ് ജനങ്ങള്‍ കണ്ടത്. വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഈ നടപടിക്കു പിന്നാലെ കോഴിക്കോട്ടെ ഏഷ്യാനെറ്റിന്റെ ഓഫീസില്‍ എഫ്‌ഐആര്‍ പോലുമില്ലാതെ കടന്നുകയറിയ പോലീസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനു പുറമെയാണ് ഒരു ശാസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യ കുമാറിന് കോഴിക്കോട്ട് ഹാജരാവാന്‍ പറഞ്ഞ് വാട്‌സാപ്പ് സമന്‍സ് അയച്ച മനുഷ്യത്വ ഹീനമായ നടപടിയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ അഗ്നിബാധ പോലുള്ള പ്രശ്‌നങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയും സര്‍ക്കാരുമാണ് തങ്ങള്‍ക്ക് അനിഷ്ടമായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഒരു മാധ്യമ സ്ഥാപനത്തെ നിര്‍ദയമായി വേട്ടയാടുന്നത്. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ലഹരിമാഫിയയെ തുറന്നുകാട്ടുന്ന വാര്‍ത്ത നല്‍കിയത് എങ്ങനെയാണ് സര്‍ക്കാരിനെ ബാധിക്കുക? ഇത്തരം വാര്‍ത്തകള്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെങ്കില്‍ ഈ സര്‍ക്കാരിനെ നയിക്കുന്നത് ലഹരിമാഫിയയായിരിക്കണമല്ലോ. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും യുവാക്കളെ ലക്ഷ്യമിട്ടും ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളിലും വന്നിട്ടുള്ളതാണ്. പല സംഭവങ്ങളിലും പോലീസ് കേസെടുത്തിട്ടുമുണ്ട്. സ്ഥിതിവിശേഷം ഇതായിരിക്കെ തെറ്റായ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു മാധ്യമത്തിനെതിരെ നീങ്ങുന്നതിനു പിന്നിലെ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഗൂഢതാല്‍പ്പര്യം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇനി ഒരു വാര്‍ത്ത തെറ്റാണെങ്കില്‍ തന്നെ അതിനെതിരെ നിയമപരമായ നടപടിയെടുക്കാതെ മാധ്യമസ്ഥാപനത്തിലേക്ക് അക്രമികളെ പറഞ്ഞയയ്‌ക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നിയമവാഴ്ചയെ അട്ടിമറിക്കുന്നതാണ്.  സിപിഎമ്മിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന സംഘടനയായതിനാല്‍ എസ്എഫ്‌ഐയ്‌ക്ക് ഇതിന് അധികാരമുണ്ടെന്നാണോ സര്‍ക്കാര്‍ കരുതുന്നത്? സിപിഎമ്മിന്റെയും അതിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെയും നിരവധി നേതാക്കള്‍ ലഹരിക്കടത്തു കേസുകളിലും ലഹരി ഉപയോഗിച്ച കേസുകളിലും പ്രതികളായിരിക്കെയാണ് ലഹരിവിരുദ്ധ വാര്‍ത്ത നല്‍കിയതിനോട് പ്രതികാരം ചെയ്യാന്‍ എസ്എഫ്‌ഐയും പോലീസും ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന വസ്തുത കാണാതിരുന്നു കൂടാ.

മാധ്യമ സ്ഥാപനങ്ങളില്‍ കയറി എസ്എഫ്‌ഐ നടത്തിയ അതിക്രമങ്ങളെ ‘പ്രതിഷേധം’ എന്ന പേരിട്ടു വിളിച്ച് ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബിബിസി ഓഫീസുകളില്‍ നടന്ന ‘റെയ്ഡ്’ പോലെയല്ല ഇതെന്ന് വാദിക്കുകയും ചെയ്യുന്നു! ബിബിസി ഓഫീസുകളില്‍ പരിശോധന നടത്തിയത് അതിനു നിയമപരമായി അധികാരമുള്ള സര്‍ക്കാര്‍ സംവിധാനമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ അങ്ങോട്ട് പറഞ്ഞയയ്‌ക്കുകയല്ല ചെയ്തത്. ഈ വസ്തുത കാണാന്‍ കൂട്ടാക്കാതെയാണ് ബിബിസി ഓഫീസിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയും ഏഷ്യാനെറ്റ് ചാനലിലെ എസ്എഫ്‌ഐ അതിക്രമവും ഒരുപോലെയാണെന്ന് പ്രതിപക്ഷമായ  കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. ഫലത്തില്‍ ഇത് എസ്എഫ്‌ഐ അതിക്രമത്തെ ന്യായീകരിക്കുന്നതും, മുഖ്യമന്ത്രി പിണറായി വിജയന് വിടുപണി ചെയ്യുന്നതുമാണ്. ഏഷ്യാനെറ്റിനെതിരായ ഇപ്പോഴത്തെ അതിക്രമങ്ങള്‍ മാധ്യമങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ ‘കടക്ക് പുറത്ത്’ എന്ന സമീപനത്തിന് അനുസൃതമാണ്. പെട്ടെന്ന് ഇങ്ങനെയൊരു പ്രകോപനമുണ്ടായതിനു പിന്നില്‍ സര്‍ക്കാരിന്റെ മറ്റു ചില ആശങ്കകളാണെന്ന്  വ്യക്തം. സ്വര്‍ണക്കടത്തു കേസിലെയും ലൈഫ് മിഷന്‍ അഴിമതിക്കേസിലെയും ഏറ്റവും ഒടുവിലായി പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങളെ തുടര്‍ന്ന് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും കുടുംബത്തിലേക്കും തിരിയുകയാണ്. മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ പലതും സംഭവിക്കാം. ഇതു സംബന്ധിച്ച് പുറത്തുവരാനിരിക്കുന്ന വാര്‍ത്തകളെ മുന്‍കൂട്ടി തടയുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏഷ്യാനെറ്റിനെതിരായ കടന്നാക്രമണം മറ്റെല്ലാ മാധ്യമങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണ്. സ്വേച്ഛാധിപത്യപരമായ ഈ കടന്നാക്രമണങ്ങളെ അപലപിക്കാനും  പ്രതിരോധിക്കാനുമുള്ള ബാധ്യത എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കുമുണ്ട്.

Tags: keralacpmPinarayi Vijayanasianet newsകേരള സര്‍ക്കാര്‍Drug Mafiaമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.